മലപ്പുറം: കഞ്ചാവും ഹാഷിഷ് ഓയിലും ആയി മൂന്നുപേര്‍ പൊന്നാനിയില്‍ പോലീസ് പിടിയില്‍. ആന്ധ്രാ പ്രദേശില്‍ നിന്നും ജില്ലയിലേക്ക് കടത്തുകയായിരുന്ന 4 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും ആയി പൊന്നാനി സ്വദേശികളാണ് പിടിയിലായത്. പൊന്നാനി നാരിപ്പറമ്പ് സ്വദേശികളായ തുറക്കല്‍ അലിയുടെ മകന് അസ്കര്‍, അയ്യപ്പന്‍കളത്തില്‍ ആഷിക്, പെരുന്തല്ലൂര്‍ സ്വദേശി കണക്കന്നൂര്‍ ഹുസൈന്റെ മകന് സല്മാന് എന്നിവരാണ് പോലീസ് പിടിയിലായത്.
പിടിയിലായ പ്രതികളിലൊരാളായ അസ്കര്‍ പൊന്നാനി പോലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്ളയാളും മുന്‍പും മയക്കുമരുന്ന് കേസിലും മോഷണ കേസിലും മാരകായുധം പിടികൂടിയ കേസിലും മറ്റും ഉള്‍പ്പെട്ടയാളുമാണ്.
ആഷിക് മോഷണ കേസില്‍ അസ്കറിന്റെ കൂട്ടുപ്രതിയും ആണ്. പ്രതികള്‍ക്കെതിരെ നിയമപ്രകാരമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും . പിടിയിലായ പ്രതികളെ പൊന്നാനി കോടതിയില്‍ ഹാജരാക്കും. ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നവരും, വിതരണക്കാരുമായ കൂടുതല്‍ കണ്ണികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അവരെകുറിച്ച് അന്വേഷണം നടത്തുന്നതാണെന്നും പോലീസ് അറിയിച്ചു.
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News