മലപ്പുറം: കോഴിക്കോട് കാപ്പാട് മാസപ്പിറവി ദൃശ്യമായതോടെ കേരളത്തില്‍ നാളെ റംസാന്‍ വ്രതാരംഭം. കേരളത്തിൽ വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, അഖിലേന്ത്യ സുന്നി ജമയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം അബൂബക്കർ മുസ്ലിയാർ, പാളയം ഇമാം വി .പി ഷുഹൈബ് മൗലവി ഉൾപ്പെടെയുള്ള മത നേതാക്കൾ അറിയിച്ചു.
ശഹബാൻ 30 പൂർത്തിയാക്കിയാണ് ഇത്തവണ ഇസ്ലാം മത വിശ്വാസികൾ റമദാനിലേക്ക് കടക്കുന്നത്. ഈ വർഷത്തെ പുണ്യ റമദാനിനെ വരവേൽക്കാൻ നേരത്തെ തന്നെ പള്ളികളും വീടുകളും ശുചീകരണം നടത്തി റമദാനിനെ വരവേൽക്കാനുള്ള
ഒരുക്കങ്ങൾ വിശോസിക്കൾ പൂർത്തിയാക്കിയിരുന്നു. ഇനിയുള്ള ഒരു മാസക്കാലം ഇസ്ലാം മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം
പ്രാർത്ഥനകളുടെ മാസമാണ്. ഇതിനായി മനസ്സുകൊണ്ടും ശരീരം കൊണ്ടും ഓരോ വിശ്വാസിയും ഇതിനകം ഒരുങ്ങി കഴിഞ്ഞു.
സുബഹി ബാങ്ക് മുതൽ മഗ്‌രിബ് ബാങ്ക് വരെ അന്ന പാനീയങ്ങൾ ഉപേക്ഷിച്ച് നോമ്പെടുക്കും. തുടർന്ന് ഈ സമയങ്ങളിൽ പ്രാർത്ഥനകളിൽ മുഴങ്ങി അല്ലാഹുവുമായി കൂടുതൽ അടുക്കാൻ സമയം കണ്ടെത്തും.
അത്തരത്തിൽ മുപ്പത്ത് ദിന രാത്രികളിലൂടെയാണ് ഓരോ വിശ്വാസിയും കടന്നുപോവുക. ആയിരം മാസങ്ങളേക്കാൾ ഉത്തമമായ ലൈലത്തുൽ ഖദർ മുതൽ പുണ്യപ്പെട്ട ദിവസങ്ങളാണ് മുപ്പത് ദിവസങ്ങളാണ് ഓരോ ഇസ്ലാം മത വിശ്വാസിക്കും മുമ്പിലുള്ളതും.
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇനി വീടുകളിലും പള്ളികളിലുമായി വിശ്വാസി സമൂഹം തഹ്ജുദ് നാമസക്കാരത്തിലും
പ്രത്യേക പ്രാർത്ഥന നടത്തിയും സ്വദക്ക ചെയ്തും ഈ പുണ്യ മാസത്തെ കഴിച്ചു കൂട്ടും.
പ്രാർത്ഥനയ്ക്ക് ഏറ്റവും കൂടുതൽ ഉത്തരം ലഭിക്കുന്ന പുണ്യമാസമാണ് റമളാൻ എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ പതിവ് പോലെ തന്നെ ഈ വർഷവും വലിയ സന്തോഷത്തോടെയാണ് എല്ലാവരും ഈ പുണ്യ മാസത്തെ വരവേറ്റത്. അതേസമയം ഗൾഫ് രാജ്യങ്ങളിൽ ഒമാൻ ഒഴികെ എല്ലായിടങ്ങളിലും നാളെ നോമ്പിന് തുടക്കമാകും.
Read Latest Local News and Malayalam News
ശഹബാൻ 30 പൂർത്തിയാക്കിയാണ് ഇത്തവണ ഇസ്ലാം മത വിശ്വാസികൾ റമദാനിലേക്ക് കടക്കുന്നത്. ഈ വർഷത്തെ പുണ്യ റമദാനിനെ വരവേൽക്കാൻ നേരത്തെ തന്നെ പള്ളികളും വീടുകളും ശുചീകരണം നടത്തി റമദാനിനെ വരവേൽക്കാനുള്ള
ഒരുക്കങ്ങൾ വിശോസിക്കൾ പൂർത്തിയാക്കിയിരുന്നു. ഇനിയുള്ള ഒരു മാസക്കാലം ഇസ്ലാം മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം
പ്രാർത്ഥനകളുടെ മാസമാണ്. ഇതിനായി മനസ്സുകൊണ്ടും ശരീരം കൊണ്ടും ഓരോ വിശ്വാസിയും ഇതിനകം ഒരുങ്ങി കഴിഞ്ഞു.
സുബഹി ബാങ്ക് മുതൽ മഗ്‌രിബ് ബാങ്ക് വരെ അന്ന പാനീയങ്ങൾ ഉപേക്ഷിച്ച് നോമ്പെടുക്കും. തുടർന്ന് ഈ സമയങ്ങളിൽ പ്രാർത്ഥനകളിൽ മുഴങ്ങി അല്ലാഹുവുമായി കൂടുതൽ അടുക്കാൻ സമയം കണ്ടെത്തും.
അത്തരത്തിൽ മുപ്പത്ത് ദിന രാത്രികളിലൂടെയാണ് ഓരോ വിശ്വാസിയും കടന്നുപോവുക. ആയിരം മാസങ്ങളേക്കാൾ ഉത്തമമായ ലൈലത്തുൽ ഖദർ മുതൽ പുണ്യപ്പെട്ട ദിവസങ്ങളാണ് മുപ്പത് ദിവസങ്ങളാണ് ഓരോ ഇസ്ലാം മത വിശ്വാസിക്കും മുമ്പിലുള്ളതും.
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇനി വീടുകളിലും പള്ളികളിലുമായി വിശ്വാസി സമൂഹം തഹ്ജുദ് നാമസക്കാരത്തിലും
പ്രത്യേക പ്രാർത്ഥന നടത്തിയും സ്വദക്ക ചെയ്തും ഈ പുണ്യ മാസത്തെ കഴിച്ചു കൂട്ടും.
പ്രാർത്ഥനയ്ക്ക് ഏറ്റവും കൂടുതൽ ഉത്തരം ലഭിക്കുന്ന പുണ്യമാസമാണ് റമളാൻ എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ പതിവ് പോലെ തന്നെ ഈ വർഷവും വലിയ സന്തോഷത്തോടെയാണ് എല്ലാവരും ഈ പുണ്യ മാസത്തെ വരവേറ്റത്. അതേസമയം ഗൾഫ് രാജ്യങ്ങളിൽ ഒമാൻ ഒഴികെ എല്ലായിടങ്ങളിലും നാളെ നോമ്പിന് തുടക്കമാകും.
Read Latest Local News and Malayalam News