മലപ്പുറം: കാലിന് പോളിയോ ബാധിച്ച് ഉപജീവനമാര്‍ഗത്തിനായി ബുദ്ധിമുട്ടുന്ന പിതാവിന് കൈത്താങ്ങായി കുട്ടികള്‍. മൂന്നാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന രണ്ട് കുരുന്നുകളാണ് വഴിയരികില്‍ പപ്പടകച്ചവടം നടത്തുന്നത്. മങ്കട വെള്ളില ചോലക്കല്‍ മുസ്തഫയുടെ മക്കളാണ് അഞ്ചാം ക്ലാസുകാരനായ ആസിഫും സഹോദരി മൂന്നാം ക്ലാസുകാരി അന്‍ഷിഫയും.
ഓണ്‍ലൈന്‍ ക്ലാസിന്റെ ഇടവേളകളിലാണ് പപ്പടക്കച്ചടവം. കൊവിഡിന് മുമ്പ് കടല കച്ചവടം ആയിരുന്നു മുസ്തഫയ്ക്ക്. കൊവിഡ് വന്നതോടെ ഈ കച്ചടവം നിലച്ചു. കൊവിഡും ലോക്ക് ഡൗണുമെല്ലാം പ്രതിസന്ധി ഇരട്ടിയാക്കിയതോടെയാണ് പപ്പടക്കച്ചവടത്തിലേക്ക് തിരിഞ്ഞത്.
ഏകദേശം 70 പാക്കറ്റോളം പപ്പടമാണ് നിലവില്‍ വില്‍ക്കുന്നത്. ഭാര്യയും 2 മക്കളും അടങ്ങുന്ന മുസ്തഫയുടെ കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമാണിത്. 15-ാം തീയതി മുതല്‍ കുട്ടികള്‍ക്ക് സ്കൂള്‍ തുറക്കുകയാണ്. അതോടെ പിതാവിനെ സഹായിക്കാന്‍ എത്താന്‍ കഴിയാതെ വരുമോയെന്ന സങ്കടവും ഇവര്‍ക്കുണ്ട്.
ഉജ്ജ്വല ബാല്യം പുരസ്കാരം 2020
വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഉജ്ജ്വല ബാല്യം പുരസ്കാരം 2020 വിജയികളെ പ്രഖ്യാപിച്ചു. ശിശുദിനത്തോടനുബന്ധിച്ച്
സംസ്ഥാന തലത്തിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിജയികളെ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ നിന്നായി ജില്ലയിൽ നിന്നുള്ള മൂന്നു കുട്ടികളാണ് പുരസ്ക്കാരത്തിന് അർഹരായത്. ഭിന്നശേഷി വിഭാഗത്തിൽ നിന്നും ഒൻപത്വയസുകാരി അൽവീന, ആറ് മുതൽ12 വയസുവരെയുള്ള വിഭാഗത്തിൽ 11 വയസുകാരി ശ്രേയ ബജിത്ത്, 12 മുതൽ 18 വയസുവരെയുള്ള വിഭാഗത്തിൽ നിന്നും 13 വയസുകാരൻ മുഹമ്മദ് ഫാദിലുമാണ് പുരസ്കാരത്തിന് അർഹരായത്.
ഭിന്നശേഷി വിഭാഗത്തിൽ നിന്നുള്ള അൽവീന കാഴ്ച പരിമിതികൾക്കുള്ളിൽ നിന്ന് കീ ബോർഡ് വായിക്കുകയും ആറ് ഭാഷയിലുള്ള നിറങ്ങൾ, നമ്പറുകൾ പറഞ്ഞും പാട്ടുപാടിയും കഴിവ് തെളിയിച്ചപ്പോൾ പതിനൊന്ന് വയസുകാരി ശ്രേയ ബജിത്ത് കളരിപ്പയറ്റിലും പാട്ടിലും മികവ് തെളിയിച്ചു. കേരളത്തിൽ നിന്നും ഖേലോ ഇന്ത്യ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോകുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടി കൂടിയാണ് ശ്രേയ.