വ്യാജ നമ്പറുകളിൽ അന്വേഷണം
അന്വേഷണത്തിന്റെ ഭാഗമായി ബാങ്കില്‍ നല്‍കിയ വ്യാജമായ നമ്പറുകളെ കുറിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. മലപ്പുറം ഡിവൈഎസ്പി അബ്ദുല്‍ ബഷീര്‍, സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ, പോലീസ് ഉദ്യോഗസ്ഥര്‍, ഡാന്‍സാഫ് സ്‌ക്വാഡിലെ പോലീസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. സൈബര്‍ ക്രൈം പോലീസ് എസ്.എച്ച്.ഒ: എം.ജെ അരുണിന്റെ നേതൃത്വത്തില്‍ 15 ദിവസമായി ഡല്‍ഹിയില്‍ തങ്ങിയുള്ള അന്വേഷണമാണ് നൈജീരിയന്‍ സ്വദേശികളായ ഇമ്മാക്കുലേറ്റ് ചിന്നസ എന്ന യുവതിയേയും ഇഖെന്ന കോസ്‌മോസ് എന്ന യുവാവിനേയും പിടിയിലാകുന്നതിനിടയാക്കിയത്.
19 ബാങ്കുകളിലേക്ക് കൈമാറ്റം
19 ബാങ്കുകളിലെക്കായിട്ടാണ് പ്രതികള്‍ ക്യാഷ് ട്രാന്‍സ്ഫര്‍ ചെയ്തു മാറ്റിയത്. ബീഹാര്‍, മിസോറം, വെസ്റ്റ് ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ വ്യാജമായ മേല്‍വിലാസങ്ങള്‍ നല്‍കിയാണ് തട്ടിപ്പുകാര്‍ പലരുടെയും അക്കൗണ്ട് ഓപ്പണ്‍ ചെയ്തിരിക്കുന്നതെന്നും എ.ടി.എം വഴിയായി ഡല്‍ഹി, മുബൈ, ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നായിട്ടാണ് പ്രതികള്‍ ക്യാഷ് പിന്‍വലിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ബാങ്കില്‍ നിന്ന് തട്ടിയെടുത്ത പണം ഭൂരിഭാഗവും നൈജീരിയയിലേക്കു കൈമാറ്റം ചെയ്യുകയും, ഇടനിലക്കാരായി പ്രവര്‍ത്തിച്ചു ബാങ്കിടപാടുകള്‍ നടത്തിയവര്‍ക്ക് കമ്മീഷനായി നല്‍കിയതായും പ്രതികള്‍ സമ്മതിച്ചു.
സെർവർ ഹാക്ക് ചെയ്തു
ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്തു കസ്റ്റമറുടെ ഡാറ്റ കൈക്കലാക്കിയതിൽ ബാങ്ക് സെര്‍വേറും, മൊബൈല്‍ ബാങ്കിങ് സെര്‍വറും കൈകാര്യം ചെയ്തിരുന്ന പ്രൈവറ്റ് കമ്പനികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നതിനെ കുറിച്ചും അന്വേഷിച്ചു വരുന്നുണ്ട്. പ്രതികളെ ഡല്‍ഹിയില്‍ പോയി പിടികൂടിയ സംഘത്തില്‍ സൈബര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റിയാസ്, സി.പി.ഒ രഞ്ജിത്ത് കെ.ടി, വനിതാ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദീപ ഡാന്‍സാഫ് സ്‌ക്വാഡിലെ ശൈലേഷ്, സലിം, ദിനേശ്, പോലീസ് ഡ്രൈവര്‍ സി.വി രാമചന്ദ്രന്‍, ഗിരീഷ് എന്നിവരുമുണ്ടായിരുന്നു.