Video-ക്ലാസ് മുറികളില്ലാതെ കുട്ടികള്‍ക്കായി വിസ്മയ ലോകമൊരുക്കി ഒരു വിദ്യാലയം
വഞ്ചിയും പാലവും പാർക്കും
മുറ്റത്തേക്ക് എത്തുമ്പാള്‍ ചുറ്റുമുള്ള മരങ്ങള്‍ക്ക് താഴെ പഴങ്ങളുടെ രൂപത്തില്‍ കുട്ടികള്‍ക്കായി ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. ചുമരുകളില്‍ പോലീസ് സ്റ്റേഷനും, പോസ്റ്റ് ഓഫീസും ആശുപത്രിയുമെല്ലാം ഉണ്ട്. പുറത്ത് കുട്ടികള്‍ക്ക് കാണാനായി വെള്ളച്ചാട്ടവും കയറാനായി വഞ്ചിയും പാലവും ഇരിപ്പിടങ്ങളുമെല്ലാം ക്രമീകരിച്ചിട്ടുണ്ട്. പാലം കടന്നാല്‍ കാണുന്ന പോസ്റ്റ് ഓഫീസിന് ഉള്ളിലായി കുട്ടികളുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനുള്ള പ്രദര്‍ശന ഇടങ്ങളുമുണ്ട്. കൂടാതെ പാര്‍ക്കും. പാര്‍ക്കില്‍ കുട്ടികളുടെ ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. കെട്ടിടത്തിന്റെ വരാന്ത നിറയെ നിരവധി മരങ്ങളും വള്ളിച്ചെടികളും ശാഖകളും കുട്ടികള്‍ക്ക് കാടിന്റെയും പരിസ്ഥിതി സൗഹൃദമായ അന്തരീക്ഷത്തിന്റെയും പ്രതീതി ഉണര്‍ത്തുന്നു. ഹാളില്‍ കുട്ടികള്‍ക്ക് കണ്ടു രസിക്കാന്‍ വലിയ ഒരു മരമുത്തശ്ശനും ചുറ്റും ഇലകളും പൂക്കളും വള്ളിച്ചെടികളും വര്‍ണ്ണാഭമായ ആകാശക്കാഴ്ചകളും എല്ലാം ഒരുക്കിയിട്ടുണ്ട്.
മരമുത്തച്ഛന്റെ ചുവട്ടിലിരുന്ന് പഠിക്കാം
മരമുത്തശ്ശന്റെ ചുവട്ടില്‍ ഇരുന്ന് കഥ കേള്‍ക്കുന്ന കുട്ടിക്ക് അല്പം ഒന്നു നടന്നാല്‍ വ്യത്യസ്തമായ ഒരുവീടും, വീടിന്റെ ചുറ്റുപാടും ഉപകരണങ്ങളും എല്ലാം കൈയെത്തും ദൂരത്ത് തന്നെ ക്രമീകരിച്ചിരിക്കുന്നു. വീടിനരികയുള്ള കിണര്‍ കുട്ടിയില്‍ കൗതുകം ഉണര്‍ത്തുന്നത് തന്നെ. കണ്ടു പഴകിയ ഡസ്‌കുകളും ബെഞ്ചുകളും നിറഞ്ഞിരുന്ന ക്ലാസ് റൂമുകള്‍ക്ക് പകരം കുട്ടികള്‍ക്ക് ഇരിക്കാനായി വിവിധ വര്‍ണ്ണങ്ങളില്‍ ഉള്ള ബോക്‌സുകളാണ് ക്രമീകരിച്ചിരിക്കുന്നത്. പുറത്തിറങ്ങി ചെല്ലുന്നത് ഒരു ഗുഹാമുഖത്തേക്കാണ്. ഗുഹക്കുള്ളില്‍ കുട്ടികള്‍ക്ക് ശബ്ദ വൈവിധ്യങ്ങള്‍ അനുഭവിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഗുഹാമുഖം തുറക്കുന്നത് കുട്ടികളുടെ കളിമറ്റത്തേക്കാണ്. ഗുഹക്ക് മുകളിലൂടെ കടന്നുപോകുന്ന പടികള്‍ കയറിയാല്‍ കുട്ടികള്‍ക്കായി പഠനാവസരങ്ങള്‍ ഒരുക്കുന്ന ഹാളിലെ വിവിധ മൂലകളിലേക്കാണ്. ഇവിടെ കുട്ടികള്‍ക്കായി മുഖംമൂടികളും, പുസ്തകങ്ങളും, സംഗീത ഉപകരണങ്ങളും ,കളിപ്പാട്ടങ്ങളുമെല്ലാം വിവിധ ഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്നു.
അനുഭവങ്ങളിലൂടെ ഒരു പഠിത്തം
ചുറ്റുമുള്ള ചിത്രീകരണങ്ങള്‍ കാണുമ്പോള്‍ തന്നെ കുട്ടികള്‍ക്ക് മൂലകളുടെ പ്രത്യേകതകള്‍ തിരിച്ചറിയാന്‍ കഴിയും. അഭിനയിക്കാനും ആസ്വദിക്കാനും കുട്ടികള്‍ക്ക് അവസരം ഒരുക്കുന്ന അഭിനയ മൂലയില്‍ തുടങ്ങി സംഗീത മൂലയും, വായന മൂലയും ,ശാസ്ത്ര, ഗണിത, നിര്‍മ്മാണമൂലയുമെല്ലാം കടന്ന് ചുമരിലെ കടല്‍ കാഴ്ചകളും പിന്നിട്ട് പിന്നീടെത്തുന്നത് രാത്രിയുടെ ആകാശക്കാഴ്ചകള്‍ കാണാവുന്ന തീയറ്റര്‍ റൂമിലേക്കാണ്. കുട്ടികള്‍ക്ക് അനുയാജ്യമായ വിവിധതരത്തിലുള്ള ചിത്രീകരണങ്ങള്‍ അവതരിപ്പിക്കാനും കുട്ടികള്‍ക്ക് പ്രതികരിക്കാനും ഉള്ള അവസരം ഒരുക്കുന്ന രീതിയിലാണ് തിയേറ്ററും ക്രമീകരിച്ചിരിക്കുന്നത്. ഈ വിദ്യാലയത്തില്‍ കുട്ടികള്‍ അറിയാതെ തന്നെ അനുഭവത്തിലൂടെ പഠിക്കുകയാണ്. കുട്ടികള്‍ ഓരാ ദിവസവും അവരുടെ അവരുടെ അധ്യാപകരാടാപ്പം അവര്‍ക്ക് പഠനാനുഭവങ്ങള്‍ ലഭ്യമാകേണ്ട ഇടങ്ങള്‍ എവിടെയാണ് എന്ന് മലസിലാക്കി അവിടേക്ക് അവരുടെപ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുക എന്നതാണ് പഠന രീതി.
ഒരു നാടിന്റെ സ്വപ്നം
പഠനത്തെ അനുഭവങ്ങളിലേക്കും ,ശബ്ദത്തിലേക്കും, കാഴ്ചയിലേക്കുമെല്ലാം എത്തിച്ച ഈ സ്വപ്നം യാഥാര്‍ഥ്യമാക്കിയതിനു പിന്നില്‍ ടീം പറമ്പ എന്ന ഒരു വലിയ കൂട്ടായ്മയുണ്ട്. 15 ലക്ഷം രൂപ അനുവദിച്ച് പ്രാജക്റ്റ് അംഗീകരിച്ച സമഗ്രശിക്ഷ കേരളയുടെ അധികൃതരുണ്ട്. അതാടാപ്പം 3 ലക്ഷം രൂപ അനുവദിച്ച അമരമ്പലം ഗ്രാമപഞ്ചായത്തും 1.5 ലക്ഷം രൂപ സമാഹരിച്ച പി ടി എ യുമുണ്ട്. ഇത് ഒരു നാടിന്റെ സ്വപ്നമാണ്. ഇനിയും ഒരു പാട് ഉയരങ്ങള്‍ സ്വപ്നം കാണുന്ന ഒരു വിദ്യാലയത്തിന്റെ മുന്നേറ്റമാണ്. ഓഗസ്റ്റ് 20 ന് ശനിയാഴ്ച മന്ത്രി വി അബ്ദുറഹിമാന്‍ കുട്ടികള്‍ക്കായി ഈ കെട്ടിടം തുറന്ന് കൊടുക്കും. ഇപ്പോള്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഒരു സംശയം ആണുള്ളത്. സ്‌കൂളിലേക്ക് വരുവാന്‍ മടിച്ചിരുന്ന കുട്ടികള്‍ ഇനി തിരിച്ചു പോകാന്‍ മടി കാണിക്കുമോ എന്ന്...