മലപ്പുറം: കേരളത്തിലെ കോഴികര്‍ഷകര്‍ കടക്കെണിയിലേക്ക്. കോഴികളെ ഫാമുകളില്‍നിന്നും വില്‍പന നടത്തുന്നത് വന്‍ നഷ്ടത്തിൽ. 105 രൂപവരെ ചെലവഴിച്ചു വളര്‍ത്തുന്ന കോഴികളെ കര്‍ഷകര്‍ വില്‍പന നടത്തുന്നത് നിലവില്‍ 38വരെ നഷ്ടത്തിനാണെന്നു കര്‍ഷകര്‍ പരാതിപ്പെട്ടു. കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ മറ്റു മേഖലയിലേതുപോലെ തന്നെ കോഴിഫാമുകളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കോഴിയുടെ വില ഇടിഞ്ഞതിനെ തുടര്‍ന്നാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായത്. 58 രൂപയ്ക്ക് കോഴികുഞ്ഞിനെ വാങ്ങി ഇവയെ 40ദിവസം തീറ്റ നല്‍കി വളര്‍ത്തിയാണ് വില്‍പന നടത്തുന്നത്. നിലവില്‍ എട്ടു മുതല്‍ 12 രൂപ വരെ മാത്രമാണ് കോഴിക്കുഞ്ഞുങ്ങളുടെ വില. നേരത്തെ 58 രൂപയായിട്ടും കുഞ്ഞുങ്ങളെ വാങ്ങിയത് വരാന്‍ പോകുന്ന റംസാന്‍ മുന്നില്‍ കണ്ടായിരുന്നു. സാധാരണ റംസാന്‍ മാസങ്ങളില്‍ കോഴിക്ക് വന്‍ വില വര്‍ധിക്കാറുണ്ടെന്ന പ്രതീക്ഷയിലായിരുന്ന കര്‍ഷകര്‍. എന്നാല്‍ തമിഴ്‌നാട്ടില്‍നിന്നും വന്‍തോതില്‍ കോഴികളെ വിലകുറിച്ച് എത്തിച്ചതോടെയാണ് കേരളത്തിലെ കര്‍ഷകരും വില കുത്തനെ കുറക്കാന്‍ നിര്‍ബന്ധിതരയതെന്നും കേരളാ പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഖാദറലി വറ്റലൂര്‍ 'സമയം മലയാള'ത്തോട് പറഞ്ഞു.
മുടക്കുമുതല്‍ പോലും ലഭിക്കാത്ത ഒരു നഷ്ടക്കച്ചവടമാണ് ഇന്ന് കോഴിഫാമുൾ. നിലവിലെ സാഹചര്യത്തില്‍ ഫാമുകളിലേക്ക് കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നില്ല. ഫാമുകള്‍ അടച്ചിടേണ്ടി വന്നാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വലിയ വില കൊടുത്ത് കോഴി ഇറക്കുമതി ചെയ്യേണ്ടിവരും. കോഴിഫാമുകള്‍ കൃഷിയില്‍ ഉള്‍പെടുത്തിയെന്ന മന്ത്രിസഭാ തീരുമാനത്തിലുപരി മറ്റു നടപടികളൊന്നും ഇതിന്മേല്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കേരള പൗള്‍ട്ടറി അസോസിയേഷന്‍ പറയുന്നു. അതുപോലെ തന്നെ കോഴി തീറ്റയ്ക്ക് സബ്‌സിഡി നല്‍കണമെന്ന ആവശ്യവും അവര്‍ മുന്നോട്ടുവെക്കുന്നുണ്ട്.
മുടക്കുമുതല്‍ പോലും ലഭിക്കാത്ത ഒരു നഷ്ടക്കച്ചവടമാണ് ഇന്ന് കോഴിഫാമുൾ. നിലവിലെ സാഹചര്യത്തില്‍ ഫാമുകളിലേക്ക് കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നില്ല. ഫാമുകള്‍ അടച്ചിടേണ്ടി വന്നാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വലിയ വില കൊടുത്ത് കോഴി ഇറക്കുമതി ചെയ്യേണ്ടിവരും. കോഴിഫാമുകള്‍ കൃഷിയില്‍ ഉള്‍പെടുത്തിയെന്ന മന്ത്രിസഭാ തീരുമാനത്തിലുപരി മറ്റു നടപടികളൊന്നും ഇതിന്മേല്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കേരള പൗള്‍ട്ടറി അസോസിയേഷന്‍ പറയുന്നു. അതുപോലെ തന്നെ കോഴി തീറ്റയ്ക്ക് സബ്‌സിഡി നല്‍കണമെന്ന ആവശ്യവും അവര്‍ മുന്നോട്ടുവെക്കുന്നുണ്ട്.