മലപ്പുറം: വഴികടവിൽ യാത്രക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത ഓട്ടോഡ്രൈവർ അറസ്റ്റിൽ. മരുത അയ്യപ്പൻ പൊട്ടിയിലെ ഓട്ടോ ഡ്രൈവർ തോരപ്പ ജലീഷ് എന്ന ബാബു ആണ് പോലീസ് പിടിയിലായത്. ഓട്ടോയിൽ കയറിയ യുവതിയെ വഴി തിരിച്ച് വിട്ട് മാമാങ്കര ഇരുൾ കുന്ന് എന്ന സ്ഥലത്തെ കാട്ടിൽ കൊണ്ട് പോയി ഓട്ടോ ഡ്രൈവർ പീഡിപ്പിക്കുകയായിരുന്നു.
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
തുടർന്ന് വഴിക്കടവ് സിഐ മനോജ് പറയറ്റയുടെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘം നടത്തിയ അനേഷണത്തിലാണ് പ്രതിയെ മരുതയിൽ വെച്ച് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് വഴിക്കടവ് സിഐയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചത്. എസ്ഐ മാരായ വേണു ഒ.കെ, ജോസ് കെ.ജി, പോലീസുകാരായ റിയാസ് ചീനി, സനൂഷ്,ഷീബ, സുനിത എം.പി, പ്രസാദ് പി.ഡി, ജിതിൻ.പി, ജോബിനി ജോസഫ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു.