മലപ്പുറം ജില്ലയിലെ നാല് തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്നിടത്ത് യുഡിഎഫിന് മുന്നേറ്റം.തലക്കാട് ഗ്രാമപഞ്ചായത്തിൽ മാത്രമാണ് എൽഡിഎഫിന് വിജയിക്കാൻ സാധിച്ചത്. അതേസമയം എൽ.ഡി.എഫിന്റെ പക്കലുണ്ടായിരുന്ന നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷൻ ഇത്തവണ അട്ടിമറി വിജയത്തിലൂടെ യുഡിഎഫ് പിടിച്ചടക്കി. യുഡിഎഫിന്റെ ഏലക്കാടൻ ബാബു 429 വോട്ടുകൾക്ക് ഇവിടെ വിജയിച്ചത്. ഇതോടെ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫിന് 8 സീറ്റും എൽഡിഎഫിന് അഞ്ചു സീറ്റും ആയി കുറഞ്ഞു.എൽഡിഎഫ് വലിയ പ്രതീക്ഷയോടെ നോക്കിക്കണ്ടിരുന്ന വണ്ടൂർ ഗ്രാമപഞ്ചായത്തിലെ മുടപ്പിലിശ്ശേരി വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാർത്ഥി തന്നെ വിജയിച്ചു.
ഈ വാർഡിൽ വിജയം നേടിയാൽ ഇവിടെ കൈവിട്ടുപോയ പഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കാൻ കഴിയും എന്ന പ്രതീക്ഷയായിരുന്നു എൽഡിഎഫിന് ഉണ്ടായിരുന്നത്. യുഡിഎഫ് സ്ഥാനാർഥി അനിൽകുമാർ 84 വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചത്. ചെറുകാവ് ഗ്രാമപഞ്ചായത്തിലെ പത്താം വാർഡായ ചേവായൂരിലും യുഡിഎഫ് വിജയിച്ചു. യുഡിഎഫ് സ്ഥാനാർഥി കെ.വി മുരളീധരൻ 329 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് വിജയിച്ചത്. തലക്കാട് ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥി കെ എം സജ്ലാ 244 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ആകെ 1004 വോട്ടുകളുള്ള വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി
കെ.എം സജ്ല 587 വോട്ടുകളാണ് നേടിയത്.
എൽഡിഎഫ് അംഗം ഇ സൈറാബാനു മരണപ്പെട്ടതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ നടന്നത്.
19 അംഗ ഭരണസമിതിയിൽ എൽഡിഎഫിന് 10 സീറ്റും യുഡിഎഫ് എട്ട് സീറ്റും, ബിജെപിക്ക് ഒരു സീറ്റുമാണുള്ളത്. നിലവിലുണ്ടായിരുന്ന വണ്ടൂർ, ചെറുകാവ് ഗ്രാമപഞ്ചായത്തുക്കളിലെ സീറ്റുകൾ നിലനിർത്താനും നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷനിൽ അട്ടിമറി വിജയം നേടാനും യുഡിഎഫിന് സാധിച്ചു.
ഈ വാർഡിൽ വിജയം നേടിയാൽ ഇവിടെ കൈവിട്ടുപോയ പഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കാൻ കഴിയും എന്ന പ്രതീക്ഷയായിരുന്നു എൽഡിഎഫിന് ഉണ്ടായിരുന്നത്. യുഡിഎഫ് സ്ഥാനാർഥി അനിൽകുമാർ 84 വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചത്. ചെറുകാവ് ഗ്രാമപഞ്ചായത്തിലെ പത്താം വാർഡായ ചേവായൂരിലും യുഡിഎഫ് വിജയിച്ചു. യുഡിഎഫ് സ്ഥാനാർഥി കെ.വി മുരളീധരൻ 329 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് വിജയിച്ചത്. തലക്കാട് ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥി കെ എം സജ്ലാ 244 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ആകെ 1004 വോട്ടുകളുള്ള വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി
കെ.എം സജ്ല 587 വോട്ടുകളാണ് നേടിയത്.
എൽഡിഎഫ് അംഗം ഇ സൈറാബാനു മരണപ്പെട്ടതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ നടന്നത്.
19 അംഗ ഭരണസമിതിയിൽ എൽഡിഎഫിന് 10 സീറ്റും യുഡിഎഫ് എട്ട് സീറ്റും, ബിജെപിക്ക് ഒരു സീറ്റുമാണുള്ളത്. നിലവിലുണ്ടായിരുന്ന വണ്ടൂർ, ചെറുകാവ് ഗ്രാമപഞ്ചായത്തുക്കളിലെ സീറ്റുകൾ നിലനിർത്താനും നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷനിൽ അട്ടിമറി വിജയം നേടാനും യുഡിഎഫിന് സാധിച്ചു.