മലപ്പുറം :മലപ്പുറം നഗരസഭയിലെ പതിനൊന്നാം വാർഡായ മൂന്നാം പടിയിൽ എൽ.ഡി.എഫിന് വീണ്ടും വിജയം. യുഡിഎഫ് ,ബിജെപി, സ്വതന്ത്ര സ്ഥാനാർത്ഥി എന്നിവരെ പരാജയപ്പെടുത്തിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എം വിജയലക്ഷ്മി ടീച്ചർ വിജയിച്ചത്. 71 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയലക്ഷ്മി ടീച്ചർ വാർഡ് വീണ്ടും നിലനിർത്തിയത്. യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ജിതേഷ് ജിത്തുവിന് 375 വോട്ടുകളും, ബി.ജെ.പി സ്ഥാനാർത്ഥി കാർത്തിക ചന്ദ്രന് 59 വോട്ടുകളും , സ്വതന്ത്ര സ്ഥാനാർത്ഥി വിജയലക്ഷ്മിക്ക് 45 വോട്ടുകളുമാണ് ലഭിച്ചത്. Also Read: 'സജീവന്റെ മരണത്തിന് ഉത്തരവാദി പോലീസ്, സ്റ്റേഷനിൽ ഇരുത്തിയത് 45 മിനുട്ടുകളോളം, കാരണമില്ലാതെ മർദ്ദിച്ചു', പോലീസിനെതിരെ ഗുരുതര ആരോപണം, സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും
മൂന്നാംപടി വാർഡ് നിലനിർത്തുക എന്നത് ഈ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്നം കൂടിയായിരുന്നു. കാരണം മുൻ അംഗം കെ.വി ശശികുമാർ പോക്സോ കേസിൽ പ്രതിയായി രാജിവെച്ച ഒഴിവിലേക്കാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. അത് കൊണ്ട് തന്നെ കെ.വി ശശികുമാറിന്റെ രാജി ജില്ലയിൽ സിപിഎമ്മിനെ വലിയ വിവാദങ്ങളിലേക്ക് വലിച്ചിടുകയും ഉപ തിരഞ്ഞെടുപ്പ് സമയം വലിയ രീതിയിൽ പാർട്ടിയെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. ഇത് എല്ലാം മറി കടന്നാണ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വീണ്ടും ഈ വാർഡ് നിലനിർത്തിയത്.
Also Read: പയ്യന്നൂരിലെ മങ്കിപോക്സ്; കാസർകോട് ജില്ലയിൽ 80പേർ സമ്പർക്ക ലിസ്റ്റിൽ, ഈ വിമാനത്തിൽ വന്നവർ സ്വയം നിരീക്ഷണത്തിൽ കഴിയണം
മുൻ അംഗം കെ.വി ശശികുമാറിന്റെ പോക്സോ കേസ് ഉൾപ്പടെ മുൻനിർത്തി യുഡിഎഫ് ഉൾപ്പെടെയുള്ള മറ്റു മുന്നണികൾ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെങ്കിലും ഇതൊന്നും ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിച്ചില്ല . കാരണം സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു എൽഡിഎഫ് ഇവിടെ പ്രചരണം നടത്തിയിരുന്നത്. അതേസമയം മലപ്പുറം ജില്ലയിൽ അഞ്ചിടങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒരിടത്തു മാത്രമാണ് എൽഡിഎഫിന് വിജയിക്കാൻ സാധിച്ചത്.
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
മൂന്നാംപടി വാർഡ് നിലനിർത്തുക എന്നത് ഈ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്നം കൂടിയായിരുന്നു. കാരണം മുൻ അംഗം കെ.വി ശശികുമാർ പോക്സോ കേസിൽ പ്രതിയായി രാജിവെച്ച ഒഴിവിലേക്കാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. അത് കൊണ്ട് തന്നെ കെ.വി ശശികുമാറിന്റെ രാജി ജില്ലയിൽ സിപിഎമ്മിനെ വലിയ വിവാദങ്ങളിലേക്ക് വലിച്ചിടുകയും ഉപ തിരഞ്ഞെടുപ്പ് സമയം വലിയ രീതിയിൽ പാർട്ടിയെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. ഇത് എല്ലാം മറി കടന്നാണ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വീണ്ടും ഈ വാർഡ് നിലനിർത്തിയത്.
Also Read: പയ്യന്നൂരിലെ മങ്കിപോക്സ്; കാസർകോട് ജില്ലയിൽ 80പേർ സമ്പർക്ക ലിസ്റ്റിൽ, ഈ വിമാനത്തിൽ വന്നവർ സ്വയം നിരീക്ഷണത്തിൽ കഴിയണം
മുൻ അംഗം കെ.വി ശശികുമാറിന്റെ പോക്സോ കേസ് ഉൾപ്പടെ മുൻനിർത്തി യുഡിഎഫ് ഉൾപ്പെടെയുള്ള മറ്റു മുന്നണികൾ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെങ്കിലും ഇതൊന്നും ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിച്ചില്ല . കാരണം സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു എൽഡിഎഫ് ഇവിടെ പ്രചരണം നടത്തിയിരുന്നത്. അതേസമയം മലപ്പുറം ജില്ലയിൽ അഞ്ചിടങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒരിടത്തു മാത്രമാണ് എൽഡിഎഫിന് വിജയിക്കാൻ സാധിച്ചത്.
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം