മലപ്പുറം(Malappuram): സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറിലെത്തിയതിന് ഫൈനടക്കാന്‍ ആവശ്യപ്പെട്ട പോലീസിനെതിരെ പ്രകോപനപരമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ അറസ്റ്റിൽ. പോലീസ് നടപടികള്‍ ഇയാൾ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ തെറ്റായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. നിലമ്പൂര്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മമ്പാട് നടുവക്കാട് കൂനാരി തുമ്പത്ത് നവാസ് എന്ന കോയാപ്പുവിനെയാണ് നിലമ്പൂർ എസ്.ഐ നവീന്‍ഷാജ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. ഇയാള്‍ക്ക് കൂട്ടായി നിന്ന നടുവക്കാട് സ്വദേശിയെയും കാറും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടിന് മമ്പാട് നടുവക്കാട് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വാഹന പരിശോധനക്കിടെ സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയതിനാല്‍ അഞ്ഞൂറ് രൂപ ഫൈന്‍ അടക്കാന്‍ പറഞ്ഞ നിലമ്പൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശശികുമാറിനോട് പ്രകോപനപരമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
സ്ക്കൂള്, കോളേജ് പരിസരങ്ങളില്‍ പൂവാല ശല്യവും മയക്ക് മരുന്ന് ഉപയോഗവും വര്‍ദ്ധിച്ചതായി നാട്ടുകാരില്‍ നിന്നും ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് നിലമ്പൂര്‍ പോലീസ് വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കർശന പരിശോധനയുടെ ഭാഗമായാണ് പോലീസ് നവാസിന്റെ വാഹനവും പരിശോധിച്ച ശേഷം ഫൈൻ അടക്കണമെന്ന് പറഞ്ഞത്. ഇതാണ് നവാസിനെയും കൂടെയുള്ളവരെയും പോലീസിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
Topic: Car Seat Belt Case, Malappuram News, Malappuram
മമ്പാട് നടുവക്കാട് കൂനാരി തുമ്പത്ത് നവാസ് എന്ന കോയാപ്പുവിനെയാണ് നിലമ്പൂർ എസ്.ഐ നവീന്‍ഷാജ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. ഇയാള്‍ക്ക് കൂട്ടായി നിന്ന നടുവക്കാട് സ്വദേശിയെയും കാറും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടിന് മമ്പാട് നടുവക്കാട് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വാഹന പരിശോധനക്കിടെ സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയതിനാല്‍ അഞ്ഞൂറ് രൂപ ഫൈന്‍ അടക്കാന്‍ പറഞ്ഞ നിലമ്പൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശശികുമാറിനോട് പ്രകോപനപരമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
സ്ക്കൂള്, കോളേജ് പരിസരങ്ങളില്‍ പൂവാല ശല്യവും മയക്ക് മരുന്ന് ഉപയോഗവും വര്‍ദ്ധിച്ചതായി നാട്ടുകാരില്‍ നിന്നും ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് നിലമ്പൂര്‍ പോലീസ് വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കർശന പരിശോധനയുടെ ഭാഗമായാണ് പോലീസ് നവാസിന്റെ വാഹനവും പരിശോധിച്ച ശേഷം ഫൈൻ അടക്കണമെന്ന് പറഞ്ഞത്. ഇതാണ് നവാസിനെയും കൂടെയുള്ളവരെയും പോലീസിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
Topic: Car Seat Belt Case, Malappuram News, Malappuram