മലപ്പുറം: മലപ്പുറം മേല്‍മുറി ഹൈവേയില്‍ വന്‍ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്രമാര്‍ക്കറ്റില്‍ മൂന്ന് കോടിയിലധികം വില വരുന്ന 311 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി മൊറയൂര്‍ സ്വദേശി കക്കാട്ടുചാലില്‍ മുഹമ്മദ് ഹാരിസാണ് (29) മലപ്പുറം പോലീസിന്റെ പിടിയിലായത്. മലപ്പുറം പോലീസ് നടത്തിയത് ജില്ലയിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നു പോലീസ് പറഞ്ഞു.
ബംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്നും എം.ഡി.എം.എ(മെഥിലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിന്‍) പോലുള്ള മാരക മയക്കുമരുന്നുകള്‍ യുവാക്കളേയും കോളേജ് വിദ്യാര്‍ത്ഥികളേയും ലക്ഷ്യം വച്ച് കേരളത്തിലേക്ക് കടത്തി വില്‍പ്പന നടത്തുന്ന മയക്കുമരുന്ന് സംഘം പ്രവര്‍ത്തിക്കുന്നതായി മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു. 100 ദിവസം, സൗഹാൻ എവിടെ? 14 കാരൻ്റെ തിരോധാനത്തിൽ എങ്ങുമെത്താതെ അന്വേഷണം, വീഡിയോ കാണാം
വിവരം ലഭിച്ചതിനെ തുടര്‍ന്ന് മലപ്പുറം ഡിവൈ.എസ്.പി പി.എം പ്രദീപ്, സി.ഐ. ജോബി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം എസ്.ഐ. അമീറലിയും സംഘവും ഒരാഴ്ചയോളം ജില്ലയിലെ ചെറുകിട മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലുള്ളവരെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് മൊറയൂര്‍ ഭാഗത്ത് നിന്ന് മലപ്പുറം ഭാഗത്തേക്ക് കാറില്‍ മയക്കുമരുന്ന് കൊണ്ടു വരുന്നതായി ലഭിച്ചത്. തുടർന്ന് നടത്തിയ വാഹനപരിശോധനയിലാണ് മലപ്പുറം ഭാഗത്തേക്ക് വരുന്നവഴി മേല്‍മുറി ടൗണിനടുത്ത് ഹൈവേയില്‍ വച്ച് കാറില്‍ ഒളിപ്പിച്ച് കടത്തിയ എം.ഡി.എം.എ പിടികൂടിയത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ വന്‍ സാമ്പത്തികലാഭം ലക്ഷ്യം വച്ചാണ് മയക്കുമരുന്ന് കച്ചവടത്തിലേക്കിറങ്ങിയതെന്ന് പോലീസിന് വ്യക്തമായി.
300 ദിവസം കൊണ്ട് മൂന്നിരട്ടി! ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് മലപ്പുറത്തും... പോയത് കോടികൾ!!
ബെംഗളൂരുവില്‍ നിന്നും കുറഞ്ഞവിലയ്ക്ക് വാങ്ങി കേരളത്തിലെത്തിച്ച് ഗ്രാമിന് അയ്യായിരം മുതല്‍ പതിനായിരം രൂപ വരെ വിലയിട്ടാണ് യുവാക്കള്‍ക്ക് വില്‍പ്പന നടത്തുന്നതെന്നും ആവശ്യക്കാര്‍ മോഹവിലകൊടുത്ത് ഇത് വാങ്ങുമെന്നതും പോലീസ് പറഞ്ഞു. ജില്ലയില്‍ മൊറയൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ മുഹമ്മദ് ഹാരിസ്. ജില്ലയിലെ മറ്റു വില്‍പ്പനക്കാരെകുറിച്ചും സ്ഥിരമായി മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്നവരെകുറിച്ചുമുള്ള വിവരം ലഭിച്ചതായും അവരെ നിരീക്ഷിച്ചുവരികയാണെന്നും ഡിവൈ.എസ്.പി പറഞ്ഞു. ജില്ലാ ആന്റിനര്‍ക്കോട്ടിക് സ്ക്വാഡിലെ സി.പി.മുരളീധരന് ,പ്രശാന്ത് പയ്യനാട് , എന്‍.ടി.കൃഷ്ണകുമാര്‍ ,ദിനേഷ് .കെ, പ്രഭുല്‍.കെ., സഹേഷ്, എ.എസ്.ഐ.സിയാദ് കോട്ട, എസ്.സി.പി.ഒമാരായ സതീഷ് കുമാര്‍ ,രജീഷ്, ഹമീദലി,ജസീര്‍, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ബംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്നും എം.ഡി.എം.എ(മെഥിലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിന്‍) പോലുള്ള മാരക മയക്കുമരുന്നുകള്‍ യുവാക്കളേയും കോളേജ് വിദ്യാര്‍ത്ഥികളേയും ലക്ഷ്യം വച്ച് കേരളത്തിലേക്ക് കടത്തി വില്‍പ്പന നടത്തുന്ന മയക്കുമരുന്ന് സംഘം പ്രവര്‍ത്തിക്കുന്നതായി മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് മലപ്പുറം ഡിവൈ.എസ്.പി പി.എം പ്രദീപ്, സി.ഐ. ജോബി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം എസ്.ഐ. അമീറലിയും സംഘവും ഒരാഴ്ചയോളം ജില്ലയിലെ ചെറുകിട മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലുള്ളവരെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് മൊറയൂര്‍ ഭാഗത്ത് നിന്ന് മലപ്പുറം ഭാഗത്തേക്ക് കാറില്‍ മയക്കുമരുന്ന് കൊണ്ടു വരുന്നതായി ലഭിച്ചത്. തുടർന്ന് നടത്തിയ വാഹനപരിശോധനയിലാണ് മലപ്പുറം ഭാഗത്തേക്ക് വരുന്നവഴി മേല്‍മുറി ടൗണിനടുത്ത് ഹൈവേയില്‍ വച്ച് കാറില്‍ ഒളിപ്പിച്ച് കടത്തിയ എം.ഡി.എം.എ പിടികൂടിയത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ വന്‍ സാമ്പത്തികലാഭം ലക്ഷ്യം വച്ചാണ് മയക്കുമരുന്ന് കച്ചവടത്തിലേക്കിറങ്ങിയതെന്ന് പോലീസിന് വ്യക്തമായി.
300 ദിവസം കൊണ്ട് മൂന്നിരട്ടി! ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് മലപ്പുറത്തും... പോയത് കോടികൾ!!
ബെംഗളൂരുവില്‍ നിന്നും കുറഞ്ഞവിലയ്ക്ക് വാങ്ങി കേരളത്തിലെത്തിച്ച് ഗ്രാമിന് അയ്യായിരം മുതല്‍ പതിനായിരം രൂപ വരെ വിലയിട്ടാണ് യുവാക്കള്‍ക്ക് വില്‍പ്പന നടത്തുന്നതെന്നും ആവശ്യക്കാര്‍ മോഹവിലകൊടുത്ത് ഇത് വാങ്ങുമെന്നതും പോലീസ് പറഞ്ഞു. ജില്ലയില്‍ മൊറയൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ മുഹമ്മദ് ഹാരിസ്. ജില്ലയിലെ മറ്റു വില്‍പ്പനക്കാരെകുറിച്ചും സ്ഥിരമായി മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്നവരെകുറിച്ചുമുള്ള വിവരം ലഭിച്ചതായും അവരെ നിരീക്ഷിച്ചുവരികയാണെന്നും ഡിവൈ.എസ്.പി പറഞ്ഞു. ജില്ലാ ആന്റിനര്‍ക്കോട്ടിക് സ്ക്വാഡിലെ സി.പി.മുരളീധരന് ,പ്രശാന്ത് പയ്യനാട് , എന്‍.ടി.കൃഷ്ണകുമാര്‍ ,ദിനേഷ് .കെ, പ്രഭുല്‍.കെ., സഹേഷ്, എ.എസ്.ഐ.സിയാദ് കോട്ട, എസ്.സി.പി.ഒമാരായ സതീഷ് കുമാര്‍ ,രജീഷ്, ഹമീദലി,ജസീര്‍, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.