മലപ്പുറം (Malappuram): നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ആദിവാസി, ദളിത് യുവതികളുടെ പ്രസവത്തോടെ കുട്ടികൾ മരിച്ച സംഭവത്തിൽ അസ്വഭാവികതയില്ലന്ന് അധികൃതർ. മൂത്തേടം ഉച്ചക്കുളം കോളനിയിലെ റിദിൻ്റെ ഭാര്യ രജിത (22) ,ചുങ്കത്തറ കൈപ്പിനിയിലെ ചേന്നൻ രാജുമോൻ്റെ ഭാര്യ അർച്ചന (35) എന്നിവരുടെ ഗർഭസ്ഥ ശിശുക്കളെ പ്രസവിപ്പിച്ചതിൽ അസ്വാഭാവികതയില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ, ഇരുശിശുക്കളുടെയും ജീവൻ നിലനിർത്താനായില്ലന്നും ആശുപത്രി സൂപ്രണ്ട് ഡോ.അബൂബക്കർ, ആർഎംഒ ഡോ. ബഹാഉദ്ധീൻ എന്നിവർ പറഞ്ഞു. വയർ വേദനയെ തുടർന്ന് കഴിഞ്ഞ രാത്രി ഒന്നരയോടെയാണ് രജിതയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാല് മാസം ഗർഭിണിയായിരുന്നെങ്കിലും യുവതിയും വീട്ടുകാരും വിവരം അറിഞ്ഞിരുന്നില്ല. ഇവർക്ക് പതിനൊന്ന് മാസം പ്രായമായ കുട്ടിയുമുണ്ട്. രണ്ട് മാസം മുമ്പ് വയർ വേദനയെ തുടന്ന് മൂത്തേടം പി എച്ച് സി യിൽ ചികിത്സ തേടിയിരുന്നു. എന്നാൽ ഗർഭമുണ്ടെന്ന് കണ്ടെത്തുകയോ ഗർഭസ്ഥ പരിശോധന നടത്തുകയോ ചെയ്തിരുന്നില്ല. ഇന്നലെ അർദ്ധരാത്രി വയർ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഓട്ടോയിൽ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ജീവൻ നിലനിർത്താൻ സാധിക്കാത്തതിനാൽ ഗർഭസ്ഥ ശിശുവിനെ എടുക്കുകയും ജീവനില്ലാത്ത ഗർഭസ്ഥ ശിശുവിനെ ബന്ധുക്കൾക്ക് കൈമാറുകയുമായിരുന്നു. രജിതയുടെ ആരോഗ്യ നില തൃപ്തികരമാണ്.
ആവശ്യമായ പരിശോധനയും ചികിത്സയും നടത്തിയ ശേഷമേ അവരെ കോളനിയിലേക്ക് തിരിച്ചയക്കുകയൊള്ളൂവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. അതെ സമയം, ഏഴ് മാസം ഗർഭിണിയായ അർച്ചനയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിടെ ഇന്ന് രാവിലെ എട്ടരയോടെ ചന്തക്കുന്നിൽ വെച്ചാണ് പ്രസവിച്ചത്. ഇവർ നേരത്തെ ചികിത്സ തേടുകയും കുട്ടിക്ക് തൂക്കക്കുറവ് കണ്ടെത്തുകയും ചെയ്തിരുന്നു. ഇവർക്ക് എട്ടും ആറും വയസ് പ്രായമുള്ള രണ്ട് കുട്ടികൾ ഉണ്ട്. രണ്ട് പ്രസവങ്ങളിലും പ്രശ്നങ്ങളൊന്നുമില്ലായിരുന്നുവെന്ന് രാജുമോൻ്റെ അമ്മ പറഞ്ഞു. അർച്ചന ജില്ലാ ആശുപത്രി ലേബർ റൂമിൽ നിരീക്ഷണത്തിലാണ്.
Topic: Infants Death, Malappuram News, Malappuram
ആവശ്യമായ പരിശോധനയും ചികിത്സയും നടത്തിയ ശേഷമേ അവരെ കോളനിയിലേക്ക് തിരിച്ചയക്കുകയൊള്ളൂവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. അതെ സമയം, ഏഴ് മാസം ഗർഭിണിയായ അർച്ചനയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിടെ ഇന്ന് രാവിലെ എട്ടരയോടെ ചന്തക്കുന്നിൽ വെച്ചാണ് പ്രസവിച്ചത്. ഇവർ നേരത്തെ ചികിത്സ തേടുകയും കുട്ടിക്ക് തൂക്കക്കുറവ് കണ്ടെത്തുകയും ചെയ്തിരുന്നു. ഇവർക്ക് എട്ടും ആറും വയസ് പ്രായമുള്ള രണ്ട് കുട്ടികൾ ഉണ്ട്. രണ്ട് പ്രസവങ്ങളിലും പ്രശ്നങ്ങളൊന്നുമില്ലായിരുന്നുവെന്ന് രാജുമോൻ്റെ അമ്മ പറഞ്ഞു. അർച്ചന ജില്ലാ ആശുപത്രി ലേബർ റൂമിൽ നിരീക്ഷണത്തിലാണ്.
Topic: Infants Death, Malappuram News, Malappuram