തവനൂർ കടകശ്ശേരിയിൽ തനിച്ചുതാമസിച്ചിരുന്ന വയോധികയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകുന്നേരത്തോടെയാണ് തത്തോട്ടിൽ ഈയത്തു (70) വിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ തനിച്ച് താമസിക്കുന്ന ഈയത്തുവിന് സഹോദരിയുടെ പേരക്കുട്ടി ഭക്ഷണവുമായി എത്തിയപ്പോഴാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഈയത്തുവിന്‍റെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം.
തലയിൽ നിന്ന് രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തലക്ക് അടിയേറ്റതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. സമീപത്ത് ഇയാത്തുവിന്‍റെ ബന്ധുക്കള്‍ താമസമുണ്ട്. കുറ്റിപ്പുറം പോലീസ് സംഭവം സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു. ഭർത്താവുമായി വേർപിരിഞ്ഞ ഇയാത്തു വർഷങ്ങളായി ഒറ്റക്ക് താമസിച്ചുവരികയായിരുന്നു. ഇന്നലെ പകൽ സമയങ്ങളിൽ ഉൾപ്പടെ ഇവരെ വീടിനുപുറത്ത് കണ്ടതായി പ്രദേശവാസികൾ പറയുന്നു. അതേസമയം കഴിഞ്ഞ വെള്ളിയാഴ്ച സമാനമായ രീതിയിൽ വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന മറ്റൊരു വയോധികയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
വെള്ളപ്പാറയിൽ കുഞ്ഞിപാത്തുമ്മയെയാണ് വീട്ടിൽ മരിച്ച നിലയിൽ അയൽവാസികൾ കണ്ടെത്തിയത്.
ഈ കേസിന്‍റെ അന്വേഷണം പുരോഗമിക്കുന്നതിന് ഇടയിലാണ് കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിൽ തന്നെ സമാനമായ രീതിയിൽ വീണ്ടും മരണമുണ്ടാകുന്നത്. ഇയാത്തുവിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
ഈയത്തുവിന്‍റെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം.
തലയിൽ നിന്ന് രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തലക്ക് അടിയേറ്റതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. സമീപത്ത് ഇയാത്തുവിന്‍റെ ബന്ധുക്കള്‍ താമസമുണ്ട്. കുറ്റിപ്പുറം പോലീസ് സംഭവം സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു. ഭർത്താവുമായി വേർപിരിഞ്ഞ ഇയാത്തു വർഷങ്ങളായി ഒറ്റക്ക് താമസിച്ചുവരികയായിരുന്നു. ഇന്നലെ പകൽ സമയങ്ങളിൽ ഉൾപ്പടെ ഇവരെ വീടിനുപുറത്ത് കണ്ടതായി പ്രദേശവാസികൾ പറയുന്നു. അതേസമയം കഴിഞ്ഞ വെള്ളിയാഴ്ച സമാനമായ രീതിയിൽ വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന മറ്റൊരു വയോധികയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
വെള്ളപ്പാറയിൽ കുഞ്ഞിപാത്തുമ്മയെയാണ് വീട്ടിൽ മരിച്ച നിലയിൽ അയൽവാസികൾ കണ്ടെത്തിയത്.
ഈ കേസിന്‍റെ അന്വേഷണം പുരോഗമിക്കുന്നതിന് ഇടയിലാണ് കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിൽ തന്നെ സമാനമായ രീതിയിൽ വീണ്ടും മരണമുണ്ടാകുന്നത്. ഇയാത്തുവിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.