മലപ്പുറം: വിവാദങ്ങൾക്കൊടുവിൽ നിലമ്പൂർ എംഎൽഎ പി.വി അൻവർ ആഫ്രിക്കയിൽ നിന്നും തിരിച്ചെത്തി. വെള്ളിയാഴ്ച രാത്രിയോടെയാണ് പി.വി അൻവർ എംഎൽഎ നിലമ്പൂരിൽ തിരിച്ചെത്തിയത്. അതേസമയം ബിസിനസ് ആവശ്യത്തിന് ആഫ്രിക്കയിൽ പോയ പി.വി അൻവറിനെ കാണാനില്ലെന്ന് ആരോപിച്ച് വ്യാപക പ്രതിഷേധമാണ് നിലമ്പൂരിലും നിയമസഭക്ക് അകത്തും സമൂഹമാധ്യമങ്ങളിലും ഉൾപ്പെടെ ഉണ്ടായിരുന്നത്. നിലമ്പൂരിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ എംഎൽഎയെ കാണാനില്ല എന്ന് പറഞ്ഞ് ടോർച്ചടിച്ച് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നിയമസഭയില് പി.വി അൻവറിന്റെ സാന്നിധ്യമില്ലാത്തതിനെതിരെ പ്രതിപക്ഷ എംഎൽഎമാർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ അതിനെയെല്ലാം തരണം ചെയ്ത് സമൂഹ മാധ്യമങ്ങൾ വഴി ശക്തമായ പ്രതികരണവുമായി എം.എ.ൽഎ രംഗത്തെത്തുകയും ചെയ്തിരുന്നു. പിവി അൻവർ എംഎൽഎ ഇന്നലെയാണ് ആഫ്രിക്കയിൽ നിന്നും തിരിച്ചെത്തിയത്. ഇതോടെ ഏറെ നാളായി എംഎൽഎയെ കാണാനില്ല എന്ന ചർച്ചക്കാണ് വിരാമമായത്. പിവി അൻവറിന്റെ സാന്നിധ്യം നിയമസഭയിൽ ഇല്ല എന്ന് പറഞ്ഞ് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ സഭയിൽ ഉന്നയിച്ച കാര്യങ്ങൾ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. അതിന് പി വി അൻവർ തന്നെ മറുപടിയും നൽകിയിരുന്നു.
60 ദിവസം നിയമസഭയിൽ എത്താത്ത പി വി അൻവർ രാജിവെക്കണമെന്ന് യുഡിഎഫ് നേതാക്കൾ ആവശ്യപെട്ടിരുന്നു. എന്നാൽ വയനാട് ലോക്സഭ എം പി രാഹുൽ ഗാന്ധിയെ ചൂണ്ടിക്കാട്ടിയാണ് പി.വി അൻവർ എംഎൽഎ വിമർശിക്കുന്നർക്ക് മറുപടി നൽകിയത്. ശനിയാഴ്ച മുതൽ നിലമ്പൂരിൽ സജീവമാകാനാണ് എംഎൽഎയുടെ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. ബുധനാഴ്ച നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ എംഎൽഎ പങ്കെടുക്കും. നേരത്തെയും സമാനമായ രീതിയിൽ പി.വി അൻവർ ബിസിനസ് ആവശ്യത്തിന് ആഫ്രിക്കയിൽ പോയപ്പോഴും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഇത് അൻവറിനെതിരെ പ്രചാരണ ആയുധമാക്കുകയും ചെയ്തിരുന്നു. എന്നാൽ നിലമ്പൂരിൽ അൻവറിന് ഇതൊന്നും തിരിച്ചടിയാകുന്നില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
60 ദിവസം നിയമസഭയിൽ എത്താത്ത പി വി അൻവർ രാജിവെക്കണമെന്ന് യുഡിഎഫ് നേതാക്കൾ ആവശ്യപെട്ടിരുന്നു. എന്നാൽ വയനാട് ലോക്സഭ എം പി രാഹുൽ ഗാന്ധിയെ ചൂണ്ടിക്കാട്ടിയാണ് പി.വി അൻവർ എംഎൽഎ വിമർശിക്കുന്നർക്ക് മറുപടി നൽകിയത്. ശനിയാഴ്ച മുതൽ നിലമ്പൂരിൽ സജീവമാകാനാണ് എംഎൽഎയുടെ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. ബുധനാഴ്ച നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ എംഎൽഎ പങ്കെടുക്കും. നേരത്തെയും സമാനമായ രീതിയിൽ പി.വി അൻവർ ബിസിനസ് ആവശ്യത്തിന് ആഫ്രിക്കയിൽ പോയപ്പോഴും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഇത് അൻവറിനെതിരെ പ്രചാരണ ആയുധമാക്കുകയും ചെയ്തിരുന്നു. എന്നാൽ നിലമ്പൂരിൽ അൻവറിന് ഇതൊന്നും തിരിച്ചടിയാകുന്നില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.