മലപ്പുറം: എടക്കര നെല്ലിക്കുത്ത് വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വഴിക്കടവ് വെള്ളക്കെട്ട കട്ടിപ്പാറ കോളനിക്ക് സമീപത്തുവെച്ചാണ് കാട്ടാനയെ ബുധനാഴ്ച രാവിലെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ജനവാസ മേഖലയിൽ നിന്ന് നൂറ് മീറ്റർ അകലെ വനത്തിൽ വെച്ചാണ് ഇരുപത്ത് വയസ് തോന്നിക്കുന്ന പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കോളനിക്കാരായ ചിലർ ഉടൻ തന്നെ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. വഴിക്കടവ് വനം റേഞ്ച് ഓഫീസർ ബോബി കുമാർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി.എഫ്. ജോൺസൻ എന്നിവരുടെ നേതൃത്വത്തിൽ വനപാലകർ സംഭവസ്ഥലത്തെത്തി കാട്ടാനയെ പരിശോധിച്ചു. ഹൃദയാഘാതം മൂലമാണ് ആന ചരിഞ്ഞത് എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. 20 വയസ് തോന്നിക്കുന്ന പിടിയാന പൂർണ ആരോഗ്യവതിയായിരുന്നില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ മനസിലാകുന്നതെന്ന് ജഡം പരിശോധിച്ച കോഴിക്കോട് വനം വെറ്ററിനറി ഓഫീസർ ഡോ. അരുൺ സത്യൻ പറഞ്ഞു.
പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം കൂടുതൽ വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ആനയുടെ ജഡം വനത്തിൽ തന്നെ സംസ്കരിക്കും. അതേസമയം നിലമ്പൂർ മലയോര മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായി തുടരുകയാണ്. ഇതുമൂലം പ്രദേശത്ത് കർഷകർക്ക് യാതൊരു തരത്തിലുള്ള കൃഷിയും ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. രാത്രികാലങ്ങളിൽ എത്തുന്ന കാട്ടാനക്കൂട്ടം കൃഷി മുഴുവൻ കുത്തി മറിക്കുകയാണ്. വിഷയത്തിൽ അടിയന്തരമായി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ആവശ്യപ്പെടുന്ന് ഉണ്ടാക്കിലും വനപാലകൻ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിക്കുന്നില്ല എന്ന് പ്രദേശവാസികളും കർഷകരും പറയുന്നു.
അതേസമയം കഴിഞ്ഞ ദിവസം മുണ്ടേരി കമ്പിപ്പാലത്ത് കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി വിളകള്‍ നശിപ്പിച്ചിരുന്നു. കമ്പിപ്പാലത്ത് പാട്ടകൃഷി നടത്തുന്ന അണ്ണാരത്തൊടിക മമ്മീസയുടെ കൃഷിയിടത്തിലെ കുലച്ച എണ്ണൂറോളം നേന്ത്രവാഴകളും മൂന്ന് വര്‍ഷം പ്രായമായ കമുകിന് തൈകളുമാണ് നശിപ്പിച്ചത്. ചെമ്പ്ര, മാളകം ഭാഗങ്ങളില്‍ നിന്നും എത്തുന്ന ആനക്കൂട്ടം മുണ്ടേരി-പാലുണ്ട റോഡ് മുറിച്ചുകടന്നാണ് കൃഷിയിടത്തിലിറങ്ങിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോത്തുകല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ആര്. രാജേഷിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം കൂടുതൽ വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ആനയുടെ ജഡം വനത്തിൽ തന്നെ സംസ്കരിക്കും. അതേസമയം നിലമ്പൂർ മലയോര മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായി തുടരുകയാണ്. ഇതുമൂലം പ്രദേശത്ത് കർഷകർക്ക് യാതൊരു തരത്തിലുള്ള കൃഷിയും ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. രാത്രികാലങ്ങളിൽ എത്തുന്ന കാട്ടാനക്കൂട്ടം കൃഷി മുഴുവൻ കുത്തി മറിക്കുകയാണ്. വിഷയത്തിൽ അടിയന്തരമായി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ആവശ്യപ്പെടുന്ന് ഉണ്ടാക്കിലും വനപാലകൻ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിക്കുന്നില്ല എന്ന് പ്രദേശവാസികളും കർഷകരും പറയുന്നു.
അതേസമയം കഴിഞ്ഞ ദിവസം മുണ്ടേരി കമ്പിപ്പാലത്ത് കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി വിളകള്‍ നശിപ്പിച്ചിരുന്നു. കമ്പിപ്പാലത്ത് പാട്ടകൃഷി നടത്തുന്ന അണ്ണാരത്തൊടിക മമ്മീസയുടെ കൃഷിയിടത്തിലെ കുലച്ച എണ്ണൂറോളം നേന്ത്രവാഴകളും മൂന്ന് വര്‍ഷം പ്രായമായ കമുകിന് തൈകളുമാണ് നശിപ്പിച്ചത്. ചെമ്പ്ര, മാളകം ഭാഗങ്ങളില്‍ നിന്നും എത്തുന്ന ആനക്കൂട്ടം മുണ്ടേരി-പാലുണ്ട റോഡ് മുറിച്ചുകടന്നാണ് കൃഷിയിടത്തിലിറങ്ങിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോത്തുകല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ആര്. രാജേഷിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ