മലപ്പുറം കുറ്റിപ്പുറത്തിനടുത്ത് പേരശ്ശനൂരിൽ യുവാക്കൾ ഒഴുക്കിൽപെട്ടു. ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരപുത്രന്മാരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ രണ്ട് പേരെ രക്ഷപെടുത്തിയെങ്കിലും മൂന്നാമനെ കാണാതായി. കാണാതായത് പേരശനൂർ പന്നിക്കാലയിൽ വീട്ടിൽ അബ്ദുൽ കരീമിൻ്റെ മകൻ ഫഹദിനെയാണ് (27) . ഫഹദിൻ്റെ സഹോദരനും അമ്മാവൻ്റെ മകനും പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപെടുകയായിരുന്നു. ഒഴുക്കിൽപെട്ട യുവാക്കളെ ഫഹദ് രക്ഷപ്പെടുത്തിയെങ്കിലും ഇയാൾക്ക് കരയിൽ കയറാനായില്ല.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കുറ്റിപ്പുറം പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചുവെങ്കിലും ഇതുവരെ ഫഹദിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. ഇത് ഭാരതപ്പുഴയിൽ നീരൊഴുക്ക് കൂടാൻ ഇടയായി. ഇതിനിടെയാണ് യുവാക്കൾ പുഴയിൽ ഇറങ്ങി കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടത്.
കാണാതായ ഫഹദിന് വേണ്ടി കുറ്റിപ്പുറം പോലീസും ഫയർഫോഴ്‌സും നാട്ടുകാരും നേതൃത്വത്തിൽ രാത്രി വൈകി നടത്തിയ രക്ഷാപ്രവർത്തനം ശക്തമായ മഴയും നീരൊഴുക്കും കാരണം രക്ഷാപ്രവർത്തനം രാത്രി നിർത്തിവെച്ചു. ഇന്ന് വീണ്ടും രക്ഷാപ്രവർത്തനം ആരംഭിക്കും.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കുറ്റിപ്പുറം പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചുവെങ്കിലും ഇതുവരെ ഫഹദിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. ഇത് ഭാരതപ്പുഴയിൽ നീരൊഴുക്ക് കൂടാൻ ഇടയായി. ഇതിനിടെയാണ് യുവാക്കൾ പുഴയിൽ ഇറങ്ങി കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടത്.
കാണാതായ ഫഹദിന് വേണ്ടി കുറ്റിപ്പുറം പോലീസും ഫയർഫോഴ്‌സും നാട്ടുകാരും നേതൃത്വത്തിൽ രാത്രി വൈകി നടത്തിയ രക്ഷാപ്രവർത്തനം ശക്തമായ മഴയും നീരൊഴുക്കും കാരണം രക്ഷാപ്രവർത്തനം രാത്രി നിർത്തിവെച്ചു. ഇന്ന് വീണ്ടും രക്ഷാപ്രവർത്തനം ആരംഭിക്കും.