മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകര്‍ പുതുതായി ചേര്‍ന്ന പാര്‍ട്ടി ഐഎന്‍എല്‍. ആണെന്നും മന്ത്രി സ്ഥാനം ലഭിച്ചതോടെ മലബാറില്നിന്നുമാത്രമായി ആയിരത്തോളം പ്രവര്‍ത്തകര്‍ ഐഎന്‍എല്ലില്‍ ചേര്‍ന്നതായും ഐഎന്‍എല്‍ ഔദ്യോഗിക വിഭാഗം നേതാക്കള്‍. Also Read: മതിയായ രേഖകൾ സമർപ്പിച്ചിട്ടും ലോൺ നൽകിയില്ല, ബാങ്ക് മാനേജർക്ക് കിട്ടിയത് 'കിടിലൻ പണി'!
പുതുതായി ചേര്‍ന്ന പ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേരും മുസ്ലിംലീഗ് പ്രവര്‍ത്തകരാണെന്നുമാണ് ഐഎന്‍എല്‍ ഔദ്യോഗിക പക്ഷം വ്യക്തമാക്കുന്നത്. മലപ്പുറം ഉള്ളണത്തെ നാലു ഡിവിഷനുകളില്‍നിന്നും 200ഓളം പേര് ഐൻഎല്ലില്ചേര്ന്നുവെന്നും ഇതില്‍ 90ശതമാനവും മുസ്ലിംലീഗ് പ്രവര്‍ത്തകരാണെന്നുമാണ് ഐഎന്‍എല്‍ അവകാശപ്പെടുന്നു.
Also Read: മലക്കം മറിഞ്ഞ് ചടയമംഗലം പോലീസ്; ഗൗരിക്കെതിരെ പെറ്റി കേസെടുത്ത് തലയൂരി, വനിതാ കമ്മീഷന് നൽകിയ റിപ്പോര്‍ട്ട് പുറത്ത്
മലപ്പുറം ജില്ലയില്‍ നാനൂറോളംപേര്‍, കാസര്‍കോടുനിന്നും മൂന്നൂറിധികംപേര്‍, ഇതിന് പുറമെ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, ജില്ലകളില്‍നിന്നാണ് നിരവധിപ്രവര്‍ത്തകര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഐഎന്എല്ലില്ചേര്ന്നുവെന്നാണു നേതാക്കള്‍ പറയുന്നത്. അതേ സമയം ഐഎന്‍എല്ലില്‍ തമ്മിലടി തുടങ്ങിയതോടെ പ്രവര്‍ത്തകരെ മുസ്ലിംലീഗിലേക്ക് സ്വാഗതംചെയ്തു കുഞ്ഞാലിക്കുട്ടി രംഗത്തുവന്നതിനു പിന്നിലും ദുരുഹതയുണ്ടെന്നും ഐഎന്‍എല്‍ ശക്തിപ്രാപിച്ചുവന്നാല്‍ ഇത് തിരിച്ചടിയാകുന്നതു ലീഗിനാണെന്നും തിരിച്ചറിഞ്ഞ് അവസരം മുതലെടുക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നുമാണ് ഐ.എന്‍.എല്‍ ഔദ്യോഗിക പക്ഷം ആരോപിക്കുന്നത്.
എന്നാല്‍ സ്ഥാനമാനം മോഹിച്ചു ചില നേതാക്കള്‍ ലീഗില്‍പോയാലും പ്രവര്‍ത്തകര്‍ ഇവര്‍ക്കൊപ്പം പോകില്ലെന്ന അടിച്ചുപിരിഞ്ഞ ഇരുവിഭാഗം നേതാക്കള്‍ക്കും അറിയാം. ഐഎന്‍എല്‍ പ്രവര്‍ത്തകരുടെ പ്രാദേശികമായ മുഖ്യശത്രു മുസ്ലിംലീഗ് തന്നെയാണെന്നും മുസ്ലിം മതവിഭാഗങ്ങള്‍ക്കിടയില്‍ ഐഎന്‍എല്ലിനു പ്രധാന്യം ലഭിക്കാന്‍വേണ്ടിതന്നെയാണു മന്ത്രിസ്ഥാനം നല്കി എല്‍ഡിഎഫ് പരിഗണന നല്കിയതെന്നതും ലീഗ് നേതൃത്വത്തിനും അറിയാം.
2011ല്‍ ഐ.എന്‍.എല്‍വിട്ട് മുസ്ലിംലീഗ് വിട്ടുവന്ന പിഎംഎ സലാം നിലവില്‍ മുസ്ലിംലീഗിന്റെ സംസ്ഥാന ജനറല്‍സെക്രട്ടറിയാണെങ്കിലും ഐഎന്‍എല്ലിന്റെ പ്രമുഖ നേതാവായിരുന്ന സലാമിനെ എംഎല്‍എ സ്ഥാനത്തേക്കുപോലും പരിഗണിക്കാതിരുന്നതും ലീഗിലേക്കുപോകാന്‍ നേതാക്കള്‍ക്ക് ശങ്കകള്‍ക്കിട വരുത്തുന്നുണ്ട്.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പുതുതായി ചേര്‍ന്ന പ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേരും മുസ്ലിംലീഗ് പ്രവര്‍ത്തകരാണെന്നുമാണ് ഐഎന്‍എല്‍ ഔദ്യോഗിക പക്ഷം വ്യക്തമാക്കുന്നത്. മലപ്പുറം ഉള്ളണത്തെ നാലു ഡിവിഷനുകളില്‍നിന്നും 200ഓളം പേര് ഐൻഎല്ലില്ചേര്ന്നുവെന്നും ഇതില്‍ 90ശതമാനവും മുസ്ലിംലീഗ് പ്രവര്‍ത്തകരാണെന്നുമാണ് ഐഎന്‍എല്‍ അവകാശപ്പെടുന്നു.
Also Read: മലക്കം മറിഞ്ഞ് ചടയമംഗലം പോലീസ്; ഗൗരിക്കെതിരെ പെറ്റി കേസെടുത്ത് തലയൂരി, വനിതാ കമ്മീഷന് നൽകിയ റിപ്പോര്‍ട്ട് പുറത്ത്
മലപ്പുറം ജില്ലയില്‍ നാനൂറോളംപേര്‍, കാസര്‍കോടുനിന്നും മൂന്നൂറിധികംപേര്‍, ഇതിന് പുറമെ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, ജില്ലകളില്‍നിന്നാണ് നിരവധിപ്രവര്‍ത്തകര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഐഎന്എല്ലില്ചേര്ന്നുവെന്നാണു നേതാക്കള്‍ പറയുന്നത്. അതേ സമയം ഐഎന്‍എല്ലില്‍ തമ്മിലടി തുടങ്ങിയതോടെ പ്രവര്‍ത്തകരെ മുസ്ലിംലീഗിലേക്ക് സ്വാഗതംചെയ്തു കുഞ്ഞാലിക്കുട്ടി രംഗത്തുവന്നതിനു പിന്നിലും ദുരുഹതയുണ്ടെന്നും ഐഎന്‍എല്‍ ശക്തിപ്രാപിച്ചുവന്നാല്‍ ഇത് തിരിച്ചടിയാകുന്നതു ലീഗിനാണെന്നും തിരിച്ചറിഞ്ഞ് അവസരം മുതലെടുക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നുമാണ് ഐ.എന്‍.എല്‍ ഔദ്യോഗിക പക്ഷം ആരോപിക്കുന്നത്.
എന്നാല്‍ സ്ഥാനമാനം മോഹിച്ചു ചില നേതാക്കള്‍ ലീഗില്‍പോയാലും പ്രവര്‍ത്തകര്‍ ഇവര്‍ക്കൊപ്പം പോകില്ലെന്ന അടിച്ചുപിരിഞ്ഞ ഇരുവിഭാഗം നേതാക്കള്‍ക്കും അറിയാം. ഐഎന്‍എല്‍ പ്രവര്‍ത്തകരുടെ പ്രാദേശികമായ മുഖ്യശത്രു മുസ്ലിംലീഗ് തന്നെയാണെന്നും മുസ്ലിം മതവിഭാഗങ്ങള്‍ക്കിടയില്‍ ഐഎന്‍എല്ലിനു പ്രധാന്യം ലഭിക്കാന്‍വേണ്ടിതന്നെയാണു മന്ത്രിസ്ഥാനം നല്കി എല്‍ഡിഎഫ് പരിഗണന നല്കിയതെന്നതും ലീഗ് നേതൃത്വത്തിനും അറിയാം.
2011ല്‍ ഐ.എന്‍.എല്‍വിട്ട് മുസ്ലിംലീഗ് വിട്ടുവന്ന പിഎംഎ സലാം നിലവില്‍ മുസ്ലിംലീഗിന്റെ സംസ്ഥാന ജനറല്‍സെക്രട്ടറിയാണെങ്കിലും ഐഎന്‍എല്ലിന്റെ പ്രമുഖ നേതാവായിരുന്ന സലാമിനെ എംഎല്‍എ സ്ഥാനത്തേക്കുപോലും പരിഗണിക്കാതിരുന്നതും ലീഗിലേക്കുപോകാന്‍ നേതാക്കള്‍ക്ക് ശങ്കകള്‍ക്കിട വരുത്തുന്നുണ്ട്.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ