ആപ്പ്ജില്ല

മഴപെയ്താല്‍ പുറംലോകവുമായി ബന്ധപ്പെടാനാകില്ല; മുണ്ടേരി വാണിയം പുഴ കോളനി നിവാസികള്‍ ഭീതിയില്‍!!

അടിയന്തിരമായി തങ്ങളുടെ ഊരിലേക്ക് ഗതാഗത സൗകര്യമൊരുക്കണമെന്ന് ഊരുനിവാസിയായ ബാബു പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലാണ് മുണ്ടേരി കോളനയിലേക്കുള്ള റോഡ് തകര്‍ന്നു പോയത്.

Samayam Malayalam 5 Jul 2020, 3:40 pm
മലപ്പുറം: മഴപെയ്യുന്നതോടെ ഏതുനിമിഷവും ഒറ്റപ്പെട്ടല്‍ പ്രതീക്ഷിച്ച് കഴിയുകയാണ് നിലമ്പൂര്‍ മുണ്ടേരി വാണിയംപുഴ ആദിവാസി കോളനിയിലെ 32 കുടുംബങ്ങള്‍. ഇവരുടെ ഊരിലേക്കുള്ള ഏക ഗാതഗതമാര്‍ഗമായ റോഡ് തകര്‍ന്നിട്ട് വര്‍ഷം ഒന്ന് പിന്നിട്ടു. നിലവില്‍ ഊരിലെ 32കുടുംബങ്ങളില്‍ ഭൂരിഭാഗവും കഴിയുന്നത് ഷീറ്റുകൊണ്ടുണ്ടാക്കിയ താല്‍ക്കാലിക ഷെഡുകളിലാണ്. മഴപെയ്താല്‍ പുറംലോകവുമായുള്ള ബന്ധംവിച്ഛേദിക്കപ്പെടും. ആശുപത്രിയില്‍വരെപോകാന്‍ കഴിയില്ല.
Samayam Malayalam residents of munderi vaniyampuzha colony natives in distress due to lack of transport facilities
മഴപെയ്താല്‍ പുറംലോകവുമായി ബന്ധപ്പെടാനാകില്ല; മുണ്ടേരി വാണിയം പുഴ കോളനി നിവാസികള്‍ ഭീതിയില്‍!!


മഴപെയ്താല്‍ പുറംലോകവുമായി ബന്ധപ്പെടാനാകില്ല; മുണ്ടേരി വാണിയം പുഴ കോളനി നിവാസികള്‍ ഭീതിയില്‍!!

​ഗതാഗത സൗകര്യം അത്യാവശ്യം

അടിയന്തിരമായി തങ്ങളുടെ ഊരിലേക്ക് ഗതാഗത സൗകര്യമൊരുക്കണമെന്ന് ഊരുനിവാസിയായ ബാബു പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലാണ് മുണ്ടേരി കോളനയിലേക്കുള്ള റോഡ് തകര്‍ന്നു പോയത്. ഈസമയത്ത് അപകടം മുന്‍കൂട്ടി കണ്ട് ഊരിലുള്ളവര്‍ അവിടെ നിന്ന് മറ്റൊരു കുന്നിന്‍മുകളിലേക്ക് സുരക്ഷക്കായി മാറിയിരുന്നു. ഇതുകൊണ്ട് ആളപായം ഒന്നുമുണ്ടായില്ലെങ്കിലും പ്രദേശത്തു കനത്ത നാശ നഷ്ട്ടങ്ങളുണ്ടായി. പുറംലോകവുമായി ബന്ധപ്പെട്ടാന്‍ ആകെയുണ്ടായിരുന്ന റോഡ് മലവെള്ളപ്പാച്ചിലില്‍ ഒലിച്ച് പോയതിനാല്‍ ഊരുകാര്‍ ഒറ്റപ്പെട്ട അവസ്ഥയിലായി.

​ആചാരങ്ങളും... അനുഷ്ഠാനങ്ങളും...

ഭീകരതയുടെ ആ ദിനങ്ങള്‍ ഇവരുടെ മനസ്സില്‍ ഇന്നും കെടാതെ കിടപ്പുണ്ട്. തുടര്‍ന്ന് സര്‍ക്കാര്‍ ഇവരെ ക്യാമ്പിലേക്ക് വിളിച്ചെങ്കിലും ഊരുവിട്ട് വരാന്‍ ഇവര്‍ തയ്യാറല്ലായിരുന്നു. കോളനിവാസികളുടെ ആവിശ്യം ഊരിലേക്ക് ഗതാഗത സൗകര്യം ഒരുക്കുകയെന്നത് മാത്രമാണ്. തങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിട്ടുപോകാന്‍ തയ്യാറാകാതിരുന്നതോടെ സര്‍ക്കാര്‍ സംവിധാനങ്ങളും പിന്നീട് ഇവരുടെ രക്ഷക്കെത്തിയില്ല. നിലവില്‍ ഊരില്‍ താല്‍ക്കാലികമായി പണിത ഷെഡുകളിലാണ് ഇവരുടെ താമസം. പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ കൊണ്ട് നിര്‍മിച്ച കൂരകളില്‍ 34ഓളം കുടുംബങ്ങളാണ് നിലവില്‍ കഴിയുന്നത്. പ്രളയമുണ്ടാക്കിയ നാശ നഷ്ടങ്ങളില്‍ നിന്ന് ഇവര്‍ ഇതുവരെ കരകയറിയിട്ടില്ല.

​വെള്ളം കൂടിയാല്‍ ചങ്ങാടവും ഉണ്ടാകില്ല

സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങള്‍ ശുചിമുറിയോ മറ്റു സൗകര്യങ്ങളോ ഇല്ലാതെയാണിവിടെ ജീവിക്കുന്നത്. കലക്ടര്‍, ഡിഎഫ്ഒ എന്നിവര്‍ക്ക് പരാതി കൊടുത്തെങ്കിലും ഇത് വരെ പരിഹാരമൊന്നുമായില്ലെന്ന് ഊരുനിവാസിയായ ബാബു പറഞ്ഞു. ഇതിനിടെ കൈവശ രേഖയിലുള്ള ഭൂമി കൊടുക്കാമെന്ന് കളക്ടര്‍ പറഞ്ഞിരുന്നു. പക്ഷെ അതിന്‍റെ തുടര്‍നടപടികള്‍ ഒന്നും തന്നെ ആയിട്ടില്ല. ഇപ്പോള്‍ ഉപയോഗിക്കുന്ന താല്‍ക്കാലിക ചങ്ങാടം പുഴയില്‍ വെള്ളം കൂടിയാല്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. കുറച്ചുനാള്‍ മുന്‍പ് ഇവിടെ ഒരു സ്ത്രീക്ക് പ്രസവ വേദന വന്നപ്പോള്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനാല്‍തന്നെ വഴിയില്‍ പ്രസവിക്കേണ്ട അവസ്ഥയുമുണ്ടായി.

​കുട്ടികളുടെ വിദ്യാഭ്യാസവും പ്രതിസന്ധിയില്‍

അപകടകരമായ അവസ്ഥയില്‍ ചങ്ങാടം ഉപയോഗിച്ചാണ് ഇവരെ അക്കരെയെത്തിച്ചത്. അപ്പോഴേക്കും അവര്‍ പ്രസവിക്കുകയായിരുന്നുവെന്നും ബാബു പറഞ്ഞു. പുഴയില്‍ വെള്ളം കൂടിയാല്‍ ആര്‍ക്കെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ രോഗിയെ അക്കരേക്ക് കൊണ്ട് പോവാന്‍ മറ്റു വഴികളില്ല. ഇങ്ങനെ ഒരു ദുരന്തം സംഭവിക്കുന്നതിന് മുന്‍പ് തന്നെ സര്‍ക്കാര്‍ ഇതിന് ഒരു പരിഹാരം കാണണമെന്നാണ് ഊരുനിവാസികള്‍ക്ക് പറയാനുള്ളത്. സ്‌കൂള്‍ തുറന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോവാനും മറ്റുവഴികളില്ല. കുത്തിയൊലിക്കുന്ന പുഴ മുറിച്ച് കടക്കാന്‍ ഇപ്പോഴുപയോഗിക്കുന്ന ചങ്ങാടം പോരാതെ വരും. ഇത് കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും പ്രതിസന്ധിയിലാക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്