മലപ്പുറം: സംസ്ഥാനത്തെ ഫുട്ബോൾ ആവേശത്തിനെതിരെ സമസ്ത. ഫുട്ബോളിനോടുള്ള അമിതമായ ആവേശം ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തും. പോർച്ചുഗൽ പോലെയുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നത് തെറ്റാണ്. ഇത്തരത്തിൽ വിശ്വാസികൾ വഴിതെറ്റി പോകുന്നത് അംഗീകരിക്കാനാവില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ ഖത്തീബുമാര്‍ക്ക് കൈമാറിയ സന്ദേശത്തില്‍ ജംഇയ്യത്തുല്‍ ഖുതുബ സ്റ്റേറ്റ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
ചില കളികളും കളിക്കാരും ചെലുത്തുന്ന സ്വാധീനം വലുതാണ്. കൂറ്റൻ കട്ടൗട്ടുകൾ സ്ഥാപിച്ച് വലിയ ധൂർത്താണ് ഉണ്ടാകുന്നത്. ഈ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാൻ ശ്രദ്ധിക്കണം. ഫുട്ബോൾ എന്ന കളിയെ ഏറെ ഇഷ്ടപ്പെടുന്നവർക്ക് ഏതെങ്കിലു ടീമിനോടോ കളിക്കാരോടോ പ്രത്യേക താല്പര്യം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഈ താല്പര്യം ആരാധനയായി പരിവർത്തിക്കപ്പെടുന്നതും അവരുടെ ആരാധകർ അടിമകളായി തീരുന്നതല്ലെന്നും സമസ്ത വ്യക്തമാക്കുന്നു.
ഭക്ഷണത്തിനും തൊഴിലിനും ബുദ്ധിമുട്ടുന്നവർ പോലും കട്ടൗട്ടുകൾ സ്ഥാപിക്കുന്നതിന് പണം ചെലവഴിക്കുന്നു എന്നത് ആശ്ചര്യകരമാണ്. ഇത് കാൽ പന്തിനോടുള്ള സ്നേഹമല്ല, മറിച്ച് മനസിൽ കെട്ടിയുയർത്തിയിട്ടുള്ള ഫുട്ബോൾ ഹീറോയോടുള്ള വീരാരാധനയുടെ ബഹിർ സ്ഫുരണം മാത്രമാണ്. സ്നേഹവും കളി താൽപര്യവും അതിരുവിട്ട് ആരാധനയിലേക്ക് എത്തുമ്പോൾ വളരെ അപകടമാണ്.
ഇന്ത്യയിൽ ഏറ്റവുമധികം അധിനിവേശം നടത്തുകയും ഇന്ത്യയെ ദ്രോഹിക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത പോർച്ചുഗീസുകാരെ ആരാധിക്കുന്നത് എങ്ങനെ അംഗീകരിക്കാനാകും. ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളെ അനുകൂലിക്കുകയും വിശ്വാസികൾ വഴിതെറ്റി പോകുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് സംഘടന പറഞ്ഞു. കളിയെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളുന്നതിന് പകരം വ്യക്തിയോട് ആരാധനയും ആ രാഷ്ട്രത്തോട് ദേശീയ പ്രതിബദ്ധതയും പാടില്ലെന്നും സമസ്ത കൂട്ടിച്ചേർത്തു.
ലോകകപ്പിലെ മിക്ക കളികളും ഇന്ത്യയിൽ അർധരാത്രിക്ക് ശേഷമാണ് നടക്കുന്നത്. മത്സരങ്ങൾ കാണുന്നവർ പകൽ സമയത്തും രാത്രി സമയത്തും നടക്കുന്ന ജമാ അത്ത് നമസ്കാരങ്ങൾക്ക് ഭംഗം വരാത്ത വിധമായിരിക്കണം കളികൾ കാണേണ്ടത്. ഫുട്ബോൾ ലഹരി ഒരിക്കലും ജമാ അത്ത് നമസ്കാരത്തിൽ നിന്ന് ഒരു വിശ്വാസിയെയും പിറകോട്ടടുപ്പിക്കരുത്. സ്നേഹവും കളി താൽപര്യവും അതിര് വിട്ട് ആരാധനയിലേക്കെത്തുമ്പോൾ അപകടമാണ്. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നും സമസ്ത മുന്നറിയിപ്പ് നൽകുന്നുണ്ട്.
Read Latest Local News and Malayalam News
ചില കളികളും കളിക്കാരും ചെലുത്തുന്ന സ്വാധീനം വലുതാണ്. കൂറ്റൻ കട്ടൗട്ടുകൾ സ്ഥാപിച്ച് വലിയ ധൂർത്താണ് ഉണ്ടാകുന്നത്. ഈ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാൻ ശ്രദ്ധിക്കണം. ഫുട്ബോൾ എന്ന കളിയെ ഏറെ ഇഷ്ടപ്പെടുന്നവർക്ക് ഏതെങ്കിലു ടീമിനോടോ കളിക്കാരോടോ പ്രത്യേക താല്പര്യം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഈ താല്പര്യം ആരാധനയായി പരിവർത്തിക്കപ്പെടുന്നതും അവരുടെ ആരാധകർ അടിമകളായി തീരുന്നതല്ലെന്നും സമസ്ത വ്യക്തമാക്കുന്നു.
ഭക്ഷണത്തിനും തൊഴിലിനും ബുദ്ധിമുട്ടുന്നവർ പോലും കട്ടൗട്ടുകൾ സ്ഥാപിക്കുന്നതിന് പണം ചെലവഴിക്കുന്നു എന്നത് ആശ്ചര്യകരമാണ്. ഇത് കാൽ പന്തിനോടുള്ള സ്നേഹമല്ല, മറിച്ച് മനസിൽ കെട്ടിയുയർത്തിയിട്ടുള്ള ഫുട്ബോൾ ഹീറോയോടുള്ള വീരാരാധനയുടെ ബഹിർ സ്ഫുരണം മാത്രമാണ്. സ്നേഹവും കളി താൽപര്യവും അതിരുവിട്ട് ആരാധനയിലേക്ക് എത്തുമ്പോൾ വളരെ അപകടമാണ്.
ഇന്ത്യയിൽ ഏറ്റവുമധികം അധിനിവേശം നടത്തുകയും ഇന്ത്യയെ ദ്രോഹിക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത പോർച്ചുഗീസുകാരെ ആരാധിക്കുന്നത് എങ്ങനെ അംഗീകരിക്കാനാകും. ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളെ അനുകൂലിക്കുകയും വിശ്വാസികൾ വഴിതെറ്റി പോകുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് സംഘടന പറഞ്ഞു. കളിയെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളുന്നതിന് പകരം വ്യക്തിയോട് ആരാധനയും ആ രാഷ്ട്രത്തോട് ദേശീയ പ്രതിബദ്ധതയും പാടില്ലെന്നും സമസ്ത കൂട്ടിച്ചേർത്തു.
ലോകകപ്പിലെ മിക്ക കളികളും ഇന്ത്യയിൽ അർധരാത്രിക്ക് ശേഷമാണ് നടക്കുന്നത്. മത്സരങ്ങൾ കാണുന്നവർ പകൽ സമയത്തും രാത്രി സമയത്തും നടക്കുന്ന ജമാ അത്ത് നമസ്കാരങ്ങൾക്ക് ഭംഗം വരാത്ത വിധമായിരിക്കണം കളികൾ കാണേണ്ടത്. ഫുട്ബോൾ ലഹരി ഒരിക്കലും ജമാ അത്ത് നമസ്കാരത്തിൽ നിന്ന് ഒരു വിശ്വാസിയെയും പിറകോട്ടടുപ്പിക്കരുത്. സ്നേഹവും കളി താൽപര്യവും അതിര് വിട്ട് ആരാധനയിലേക്കെത്തുമ്പോൾ അപകടമാണ്. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നും സമസ്ത മുന്നറിയിപ്പ് നൽകുന്നുണ്ട്.
Read Latest Local News and Malayalam News