മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം കോഴിക്കോട് പിടികൂടി. ഷാർജയിൽ നിന്നും കരിപ്പൂരിൽ എത്തിയ എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരനായ താമരശ്ശേരി സ്വദേശി മാലിക്ക് അസ്‌റതി(24)ൽ നിന്നും ആണ് 828,2 ഗ്രാം സ്വർണം പിടികൂടിയത്. അതേസമയം ഇയാൾ സ്വർണ്ണം മിശ്രിത രൂപത്തിലാക്കി ശരീരത്തിൽ ക്യാപ്സൂൾ രൂപത്തിൽ ഒളിപ്പിച്ചു കടത്തുന്നതിനിടയിലാണ് പിടിയിലായത്.
നാലു പാക്കറ്റുകൾ ആയാണ് സ്വർണ്ണം ശരീരത്തിൽ വിവിധയിടങ്ങളിലായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്
പിടികൂടിയ സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ 40 ലക്ഷം രൂപ വിലമതിപ്പ് ഉണ്ടെന്ന് കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണർ കെവി രാജന്‍റെ നിർദ്ദേശപ്രകാരം സൂപ്രണ്ട്മാരായ പ്രവീൺകുമാർ കെ കെ,സന്തോഷ് ജോൺ, ഇൻസ്പെക്ടർമാരായ പ്രതീഷ് എം, മുഹമ്മദ് ഫൈസൽ, ഇ അവിൽതാർ, സന്തോഷ് കുമാർ എം എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടികൂടിയത്.
നാലു പാക്കറ്റുകൾ ആയാണ് സ്വർണ്ണം ശരീരത്തിൽ വിവിധയിടങ്ങളിലായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്
പിടികൂടിയ സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ 40 ലക്ഷം രൂപ വിലമതിപ്പ് ഉണ്ടെന്ന് കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണർ കെവി രാജന്‍റെ നിർദ്ദേശപ്രകാരം സൂപ്രണ്ട്മാരായ പ്രവീൺകുമാർ കെ കെ,സന്തോഷ് ജോൺ, ഇൻസ്പെക്ടർമാരായ പ്രതീഷ് എം, മുഹമ്മദ് ഫൈസൽ, ഇ അവിൽതാർ, സന്തോഷ് കുമാർ എം എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടികൂടിയത്.