മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പൊന്നാനി മണ്ഡലത്തിൽ മത്സരിക്കാൻ ക്ഷണിച്ച് സ്പീക്കറും പൊന്നാനി എംഎൽഎയുമായ പി ശ്രീരാമകൃഷ്ണൻ. ഐശ്വര്യ കേരള യാത്രയിലെ രമേശ് ചെന്നിത്തലയുടെ പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു ശ്രീരാമകൃഷ്ണൻ.
പൊന്നാനിയിൽ താൻ മത്സരിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. താനല്ലെങ്കിൽ മറ്റാരെങ്കിലും ഇവിടെ മത്സരിക്കും. പൊന്നാനിയിലെ ജനങ്ങളുടെ പിന്തുണയും വിശ്വാസവും തനിക്കും തൻ്റെ പ്രസ്ഥാനത്തിനും ഉണ്ടോയെന്ന് ഉറപ്പുവരുത്താൻ ഈ ഒരു മാർഗമാണ് നല്ലത്. പ്രതിപക്ഷ നേതാവ് പൊന്നാനിയിൽ മത്സരിക്കണം. പൊന്നാനിയിലെ ജനങ്ങൾ കുപ്രചാരണങ്ങളെ എങ്ങനെ തള്ളിക്കളയുമെന്ന് ബോധ്യപ്പെടുത്തണമെന്നും പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.
നിയമസഭയിൽ എല്ലാ കാര്യങ്ങളും വിശദമായി ചർച്ച ചെയ്തതാണ്. പുതുതായി ഒരു കാര്യവുമില്ലാതെ രമേശ് ചെന്നിത്തല പൊന്നാനിയിൽ വന്ന് പരാമർശങ്ങൾ നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. രമേശ് ചെന്നിത്തലക്കെതിരെ നിയമനടപടി സ്വീകരിച്ചതിൻ്റെ പേരിൽ ഇത്ര പക ഉണ്ടാകാൻ പാടില്ല. തൻ്റെ മുന്നിൽ വന്ന ഒരു ഫയലിൽ നിയമപരമായി തുടരുന്ന ഒരു കേസ് ഗവൺമെൻ്റ് തുടരണോ വേണ്ടയോ എന്ന് ചോദിച്ചാൽ അതിൽ നടപടി സ്വീകരിക്കാനേ തനിക്ക് മാർഗമുള്ളൂ. ഇതേ തുടർന്നാണ് രമേശ് ചെന്നിത്തലയ്ക്ക് തന്നോട് ഇത്ര ദേഷ്യമെന്നും സ്പീക്കർ പറഞ്ഞു. പക്വതയും സഹിഷ്ണുതയുമുള്ള നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട കാര്യങ്ങളല്ല പ്രതിപക്ഷ നേതാവിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ശ്രീരാമകൃഷ്ണൻ കൂട്ടിച്ചേർത്തു. സ്പീക്കർ നിഷ്പക്ഷനും സംശുദ്ധനുമാകണമെന്നും അത്തരം നിലപാടുകൾ സ്വീകരിക്കുന്നതിൽ ശ്രീരാമകൃഷ്ണൻ പരാജയപ്പെട്ടുവെന്നുമായിരുന്നു ചെന്നിത്തലയുടെ പരാമര്ശം.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
പൊന്നാനിയിൽ താൻ മത്സരിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. താനല്ലെങ്കിൽ മറ്റാരെങ്കിലും ഇവിടെ മത്സരിക്കും. പൊന്നാനിയിലെ ജനങ്ങളുടെ പിന്തുണയും വിശ്വാസവും തനിക്കും തൻ്റെ പ്രസ്ഥാനത്തിനും ഉണ്ടോയെന്ന് ഉറപ്പുവരുത്താൻ ഈ ഒരു മാർഗമാണ് നല്ലത്. പ്രതിപക്ഷ നേതാവ് പൊന്നാനിയിൽ മത്സരിക്കണം. പൊന്നാനിയിലെ ജനങ്ങൾ കുപ്രചാരണങ്ങളെ എങ്ങനെ തള്ളിക്കളയുമെന്ന് ബോധ്യപ്പെടുത്തണമെന്നും പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.
നിയമസഭയിൽ എല്ലാ കാര്യങ്ങളും വിശദമായി ചർച്ച ചെയ്തതാണ്. പുതുതായി ഒരു കാര്യവുമില്ലാതെ രമേശ് ചെന്നിത്തല പൊന്നാനിയിൽ വന്ന് പരാമർശങ്ങൾ നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. രമേശ് ചെന്നിത്തലക്കെതിരെ നിയമനടപടി സ്വീകരിച്ചതിൻ്റെ പേരിൽ ഇത്ര പക ഉണ്ടാകാൻ പാടില്ല. തൻ്റെ മുന്നിൽ വന്ന ഒരു ഫയലിൽ നിയമപരമായി തുടരുന്ന ഒരു കേസ് ഗവൺമെൻ്റ് തുടരണോ വേണ്ടയോ എന്ന് ചോദിച്ചാൽ അതിൽ നടപടി സ്വീകരിക്കാനേ തനിക്ക് മാർഗമുള്ളൂ. ഇതേ തുടർന്നാണ് രമേശ് ചെന്നിത്തലയ്ക്ക് തന്നോട് ഇത്ര ദേഷ്യമെന്നും സ്പീക്കർ പറഞ്ഞു. പക്വതയും സഹിഷ്ണുതയുമുള്ള നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട കാര്യങ്ങളല്ല പ്രതിപക്ഷ നേതാവിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ശ്രീരാമകൃഷ്ണൻ കൂട്ടിച്ചേർത്തു. സ്പീക്കർ നിഷ്പക്ഷനും സംശുദ്ധനുമാകണമെന്നും അത്തരം നിലപാടുകൾ സ്വീകരിക്കുന്നതിൽ ശ്രീരാമകൃഷ്ണൻ പരാജയപ്പെട്ടുവെന്നുമായിരുന്നു ചെന്നിത്തലയുടെ പരാമര്ശം.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ