തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ ജീവനക്കാരില്‍ പലര്‍ക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അധികൃതര്‍ കൃത്യമായ മാര്‍ഗനിര്‍ദേശ ഉത്തരവ് നല്‍കുന്നില്ലെന്ന് പരാതി. ജീവനക്കാരുടെ ഇത്തരത്തിലുള്ള ആശങ്കകള്‍ അകറ്റി സമാധാന പരമായി ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ആശങ്കയകറ്റാന്‍ രോഗ ലക്ഷണമുള്ള ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് റാന്‍ഡം പരിശോധന സൗജന്യമായി നടത്താനുള്ള ഉത്തരവ് ഇറക്കണമെന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു. സർവകലാശാലയിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കണമെന്ന ആവശ്യമാണ് ജീവനക്കാർ ഉയർത്തുന്നത്.
Also Read: കണ്ണുകെട്ടിയാലും കാൻവാസിനു പിന്നിൽ നിന്നാലും ചിത്രം റെഡി! വ്യത്യസ്തനാണ് മലപ്പുറത്തെ ഈ കലാകാരൻ
ടാഗോര്‍ നികേതനിലെ മൂന്ന് ഓഫീസുകളിലായി മൂന്ന് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അഡ്മിഷന്‍ വിഭാഗം, അന്വേഷണ വിഭാഗം, റിസര്‍ച്ച് വിഭാഗം ഓഫീസുകളിലെ ജീവനക്കാര്‍ക്കാണ് കൊവിഡ് ബാധിച്ചത്. നേരത്തെ മറ്റു വിഭാഗങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രൈമറി ബന്ധമുള്ള പലരും ഓഫീസുകളിലെ ജോലിക്കെത്തുന്നത് മറ്റുള്ളവരില്‍ ഭീതി സൃഷ്ടിക്കുന്നുണ്ട്.
Also Read: സോഷ്യൽ റിസർച്ച് സൊസൈറ്റിയുടെ എ പി ജെ അബ്ദുൽ കലാം അവാർഡ് ആബിദ് തറവട്ടത്തിന്
നിരീക്ഷണത്തില്‍ കഴിയേണ്ട ജീവനക്കാര്‍ ജോലിക്കെത്തുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയാണ് നിലനിൽക്കുന്നത്. യൂണിവേഴ്‌സിറ്റി ഉത്തരവുകളോ ആരോഗ്യ വകുപ്പിൻ്റെ മാര്‍ഗനിര്‍ദേശമോ ഇല്ലാത്തതിനാലാണ് ഇത്തരം സാഹചര്യം ഉണ്ടാകുന്നത്. രോഗലക്ഷണങ്ങള്‍ കാണപ്പെട്ട വിവരം പ്രോട്ടോകോള്‍ ഓഫീസറെ അറിയിച്ചെങ്കിലും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായി ബന്ധപ്പെടാന്‍ നിര്‍ദേശിക്കുക മാത്രമാണ് ചെയ്യുന്നത്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെൻ്റർ കാമ്പസിലുണ്ടായിട്ടും പ്രാഥമിക ചികിത്സയോ മറ്റോ ജീവനക്കാര്‍ക്ക് ലഭ്യമാകുന്നില്ലെന്നും പരാതിയുണ്ട്.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
Also Read: കണ്ണുകെട്ടിയാലും കാൻവാസിനു പിന്നിൽ നിന്നാലും ചിത്രം റെഡി! വ്യത്യസ്തനാണ് മലപ്പുറത്തെ ഈ കലാകാരൻ
ടാഗോര്‍ നികേതനിലെ മൂന്ന് ഓഫീസുകളിലായി മൂന്ന് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അഡ്മിഷന്‍ വിഭാഗം, അന്വേഷണ വിഭാഗം, റിസര്‍ച്ച് വിഭാഗം ഓഫീസുകളിലെ ജീവനക്കാര്‍ക്കാണ് കൊവിഡ് ബാധിച്ചത്. നേരത്തെ മറ്റു വിഭാഗങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രൈമറി ബന്ധമുള്ള പലരും ഓഫീസുകളിലെ ജോലിക്കെത്തുന്നത് മറ്റുള്ളവരില്‍ ഭീതി സൃഷ്ടിക്കുന്നുണ്ട്.
Also Read: സോഷ്യൽ റിസർച്ച് സൊസൈറ്റിയുടെ എ പി ജെ അബ്ദുൽ കലാം അവാർഡ് ആബിദ് തറവട്ടത്തിന്
നിരീക്ഷണത്തില്‍ കഴിയേണ്ട ജീവനക്കാര്‍ ജോലിക്കെത്തുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയാണ് നിലനിൽക്കുന്നത്. യൂണിവേഴ്‌സിറ്റി ഉത്തരവുകളോ ആരോഗ്യ വകുപ്പിൻ്റെ മാര്‍ഗനിര്‍ദേശമോ ഇല്ലാത്തതിനാലാണ് ഇത്തരം സാഹചര്യം ഉണ്ടാകുന്നത്. രോഗലക്ഷണങ്ങള്‍ കാണപ്പെട്ട വിവരം പ്രോട്ടോകോള്‍ ഓഫീസറെ അറിയിച്ചെങ്കിലും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായി ബന്ധപ്പെടാന്‍ നിര്‍ദേശിക്കുക മാത്രമാണ് ചെയ്യുന്നത്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെൻ്റർ കാമ്പസിലുണ്ടായിട്ടും പ്രാഥമിക ചികിത്സയോ മറ്റോ ജീവനക്കാര്‍ക്ക് ലഭ്യമാകുന്നില്ലെന്നും പരാതിയുണ്ട്.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ