മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ടവർക്ക് രക്തം നൽകാൻ തയ്യാറായ പത്തുവയസ്സുകാരി സമൂഹമാധ്യമങ്ങളിൽ വൈറൽ. പത്തുവയസ്സുകാരിയുടെ രക്തം സ്വീകരിക്കുമോ എന്ന് ചോദിച്ചുകൊണ്ടാണ് മലപ്പുറം അത്തിപ്പറ്റ സ്വദേശി ഫാത്തിമ ഷെറിൻ ഫോൺ വിളിച്ചത്.
ഈ മാസം 7 ന് ആണ് നാടിനെ നടുക്കിയ കരിപ്പൂർ ദുരന്തം നടന്നത് നിരവധി പേർക്ക് ഗുരുതര പരിക്കേറ്റ സാഹചര്യത്തിൽ ആശുപത്രികളിൽ നിന്ന് രക്തം വേണം എന്ന് അറിയിപ്പുകൾ എത്തി തുടങ്ങി.
തുടർന്ന് സമൂഹമാധ്യമങ്ങളിലെല്ലാം രക്തം ആവശ്യപ്പെട്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
Also Read: തിരുവനന്തപുരത്ത് ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
ഈ വാർത്ത കാണുകയും രക്തം നൽകാൻ തയ്യാറാവുകയും ചെയ്ത ഒരു കൊച്ചു മിടുക്കിയുണ്ട് മലപ്പുറം അത്തിപ്പറ്റയിൽ. ഫാത്തിമ ഷറിൻ എന്ന 10 വയസ്സുകാരി ഉമ്മയുടെ ഫോണിൽ നിന്നും സഹോദരി ഇട്ട സ്റ്റാറ്റസ് കണ്ട് ഫോണെടുത്ത് സ്റ്റാറ്റസിൽ കണ്ട നമ്പറിൽ വിളിച്ച് ചോദിച്ചത് പത്തു വയസ്സുളള എന്റെ രക്തം കൊടുക്കാനാവുമോ എന്നാണ്. എന്നാല് ചെറിയ കുട്ടികളുടെ രക്തം കൊടുക്കാൻ പറ്റില്ല എന്നായിരുന്നു മറുപടി.
Also Read: എറണാകുളത്ത് രണ്ട് കൊവിഡ് മരണം കൂടി; 4 പേർ അതീവ ഗുരുതരാവസ്ഥയിൽ
ആ നിഷ്കളങ്കമായ ചോദ്യം സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെ ഏറ്റെടുത്തു കഴിഞ്ഞിരുന്നു .
പിന്നീടങ്ങോട്ട് ഫാത്തിമ ഷെറിന്റെ വോയിസ് റെക്കോർഡ് ആയിരുന്നു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് .
ഇതോടെ അത്തിപ്പറ്റ കുറുങ്ങാട്ടുപ്പറബ് സ്വദേശിയായ സകീർ ഹുസൈൻ ഹസീന ദമ്പതികളുടെ മകൾ ഫാത്തിമ ഷെറിൻ എല്ലാവർക്കും ഇടയിൽ താരമായി മാറി. സംഭവം എല്ലാ രക്തദാന സംഘടനകളും ഏറ്റെടുത്തു . തുടർന്ന് രക്തദാന സംഘടന എന്ന നിലയിൽ ബ്ലഡ് ഡോണേഴ്സ് കേരള
കുട്ടിയുടെ വീട്ടിലെത്തി സ്നേഹോപഹാരം നല്കി . പിന്നീട് അങ്ങോട്ട് ഷെറിന്റെ വീട്ടിൽ ഉപഹാരങ്ങളും അഭിനന്ദനങ്ങളുമായി നിരവധിപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
ഈ മാസം 7 ന് ആണ് നാടിനെ നടുക്കിയ കരിപ്പൂർ ദുരന്തം നടന്നത് നിരവധി പേർക്ക് ഗുരുതര പരിക്കേറ്റ സാഹചര്യത്തിൽ ആശുപത്രികളിൽ നിന്ന് രക്തം വേണം എന്ന് അറിയിപ്പുകൾ എത്തി തുടങ്ങി.
തുടർന്ന് സമൂഹമാധ്യമങ്ങളിലെല്ലാം രക്തം ആവശ്യപ്പെട്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
Also Read: തിരുവനന്തപുരത്ത് ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
ഈ വാർത്ത കാണുകയും രക്തം നൽകാൻ തയ്യാറാവുകയും ചെയ്ത ഒരു കൊച്ചു മിടുക്കിയുണ്ട് മലപ്പുറം അത്തിപ്പറ്റയിൽ. ഫാത്തിമ ഷറിൻ എന്ന 10 വയസ്സുകാരി ഉമ്മയുടെ ഫോണിൽ നിന്നും സഹോദരി ഇട്ട സ്റ്റാറ്റസ് കണ്ട് ഫോണെടുത്ത് സ്റ്റാറ്റസിൽ കണ്ട നമ്പറിൽ വിളിച്ച് ചോദിച്ചത് പത്തു വയസ്സുളള എന്റെ രക്തം കൊടുക്കാനാവുമോ എന്നാണ്. എന്നാല് ചെറിയ കുട്ടികളുടെ രക്തം കൊടുക്കാൻ പറ്റില്ല എന്നായിരുന്നു മറുപടി.
Also Read: എറണാകുളത്ത് രണ്ട് കൊവിഡ് മരണം കൂടി; 4 പേർ അതീവ ഗുരുതരാവസ്ഥയിൽ
ആ നിഷ്കളങ്കമായ ചോദ്യം സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെ ഏറ്റെടുത്തു കഴിഞ്ഞിരുന്നു .
പിന്നീടങ്ങോട്ട് ഫാത്തിമ ഷെറിന്റെ വോയിസ് റെക്കോർഡ് ആയിരുന്നു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് .
ഇതോടെ അത്തിപ്പറ്റ കുറുങ്ങാട്ടുപ്പറബ് സ്വദേശിയായ സകീർ ഹുസൈൻ ഹസീന ദമ്പതികളുടെ മകൾ ഫാത്തിമ ഷെറിൻ എല്ലാവർക്കും ഇടയിൽ താരമായി മാറി. സംഭവം എല്ലാ രക്തദാന സംഘടനകളും ഏറ്റെടുത്തു . തുടർന്ന് രക്തദാന സംഘടന എന്ന നിലയിൽ ബ്ലഡ് ഡോണേഴ്സ് കേരള
കുട്ടിയുടെ വീട്ടിലെത്തി സ്നേഹോപഹാരം നല്കി . പിന്നീട് അങ്ങോട്ട് ഷെറിന്റെ വീട്ടിൽ ഉപഹാരങ്ങളും അഭിനന്ദനങ്ങളുമായി നിരവധിപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.