മലപ്പുറം: തിരൂര്‍ വൈലത്തൂരില്‍ ആളില്ലാത്ത വീട്ടില്‍ കവര്‍ച്ച. വൈലത്തൂര്‍ പെട്രോള്‍ പമ്പിന് സമീപം വാവുത്താനകത്ത് സുലൈമാന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. കല്‍പ്പകഞ്ചേരി എസ്ഐ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
ശനിയാഴ്ച രാത്രി സുലൈമാനും ഭാര്യയും മകളും പുറത്ത് പോയ സമയത്താണ് മോഷണം നടന്നത്. മുകളിലെ ഗോവണിക്കൂടിന്റെ വാതില്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയിട്ടുള്ളത്. മുറിക്കകത്തെ അലമാരയില്‍ സൂക്ഷിച്ചിരുന്ന അമ്പതിനായിരത്തോളം രൂപ നഷ്ടമായി.
രണ്ട് മുറികളുടെ വാതിലുകളും അവയിലുണ്ടായിരുന്ന അലമാരകളും തകര്‍ത്ത നിലയിലാണ്. അലമാരകളിലുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റും വാരിവലിച്ച് പുറത്തിട്ടിട്ടുമുണ്ട്. ഒരു അലമാരയില്‍ പഴ്സില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്.
സുലൈമാനും ഭാര്യയും മകളും പുറത്ത് പോതോടെ രണ്ട് ആണ്മക്കള് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ വൈകീട്ട് വീട് പൂട്ടി പുറത്ത് പോയിരുന്നു. ഒരാള്‍ രാത്രി ഒമ്പതരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
സുലൈമാൻ്റെ പരാതിയിൽ കല്‍പ്പകഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി. വീട് പൂട്ടി പോയി മണിക്കൂറുകള്‍ക്കകം കവര്‍ച്ച നടന്നത് സംശങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. പരിസരവുമായി ബന്ധമുള്ളവരാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നത്. തയ്യല്തൊഴിലാളിയാണ് സുലൈമാൻ.
Read Latest Local News and Malayalam News
ശനിയാഴ്ച രാത്രി സുലൈമാനും ഭാര്യയും മകളും പുറത്ത് പോയ സമയത്താണ് മോഷണം നടന്നത്. മുകളിലെ ഗോവണിക്കൂടിന്റെ വാതില്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയിട്ടുള്ളത്. മുറിക്കകത്തെ അലമാരയില്‍ സൂക്ഷിച്ചിരുന്ന അമ്പതിനായിരത്തോളം രൂപ നഷ്ടമായി.
രണ്ട് മുറികളുടെ വാതിലുകളും അവയിലുണ്ടായിരുന്ന അലമാരകളും തകര്‍ത്ത നിലയിലാണ്. അലമാരകളിലുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റും വാരിവലിച്ച് പുറത്തിട്ടിട്ടുമുണ്ട്. ഒരു അലമാരയില്‍ പഴ്സില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്.
സുലൈമാനും ഭാര്യയും മകളും പുറത്ത് പോതോടെ രണ്ട് ആണ്മക്കള് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ വൈകീട്ട് വീട് പൂട്ടി പുറത്ത് പോയിരുന്നു. ഒരാള്‍ രാത്രി ഒമ്പതരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
സുലൈമാൻ്റെ പരാതിയിൽ കല്‍പ്പകഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി. വീട് പൂട്ടി പോയി മണിക്കൂറുകള്‍ക്കകം കവര്‍ച്ച നടന്നത് സംശങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. പരിസരവുമായി ബന്ധമുള്ളവരാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നത്. തയ്യല്തൊഴിലാളിയാണ് സുലൈമാൻ.
Read Latest Local News and Malayalam News