ആപ്പ്ജില്ല

6000 ഏക്കറിൽ നടീലിന് മാത്രം 3കോടി രൂപ ചെലവ്; ലാഭം ഇതര സംസ്ഥാന തൊഴിലാളികൾക്ക്

ഇതരസംസ്ഥാന തൊഴിലകളാണ് ഇത്തരം പാടശേഖരത്തിൽ കൂടുതലായി ജോലി ചെയ്യുന്നത്. തദ്ദേശീയരെ കൃഷി സ്ഥലങ്ങളിൽ ജോലിക്കായി കിട്ടുന്നില്ലെന്നതാണ് കർഷകരുടെ പരാതി

Lipi 28 Dec 2020, 6:09 pm
മലപ്പുറം: പൊന്നാനിയിലെ കോള്‍ മേഖലയില്‍ നടീലിന് മാത്രം ചിലവ് മൂന്ന് കോടി, ജോലിക്കാര്‍ മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികളായതിനാല്‍ തന്നെ ഈ ഇനത്തില്‍ ചെലവാകുന്ന പണം കൊണ്ടുപോകുന്നത് മുഴുവന്‍ ഇതര സംസ്ഥാനക്കാര്‍ തന്നെയാണ്. പൊന്നാനി കോള്‍ മേഖലയിലെ ആറായിരത്തോളം ഏക്കര്‍ വരുന്ന പാടശേഖരത്തിലെ നടീലിനാണ് ഈ രീതിയില്‍ പണം ചെലവാകുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്. നാട്ടില്‍ നടീലിനായി ആളെ കിട്ടാതെ വന്നതോടെയാണ് പലരും മറുനാടന്‍ തൊഴിലാളികളെ ആശ്രയിച്ച് തുടങ്ങിയത്.
Samayam Malayalam ponnani
പൊന്നാനിയിലെ കോള്‍ മേഖലയില്‍ ഇതര സംസ്ഥാനക്കാര്‍ ജോലിചെയ്യുന്നു


മലപ്പുറത്തും ജമാഅത്തെ ഇസ്ലാമി പ്രതിനിധികളെ ക്ഷണിച്ചില്ല; മുഖ്യമന്ത്രിയുടെ കേരള പര്യടനം തുടരുന്നു

തൊഴില്‍ രഹിതരായ യുവജനങ്ങള്‍ നടീല്‍ രംഗത്തേക്ക് കടന്ന് വരണമെന്ന് പൊന്നാനി കാര്‍ഷിക വിജ്ഞാന കേന്ദ്രം നോഡല്‍ ഓഫീസര്‍ അബ്ദുല്‍ ജബ്ബാര്‍ അഭിപ്രായപ്പെട്ടു.കോലോത്ത് പാടം കോള്‍പ്പടവില്‍ അബ്ദുല്ലത്തീഫിന്റെ കൃഷിയിടത്തില്‍ ഇരട്ട വരി സമ്പ്രദായം പരീക്ഷണടിസ്ഥാനത്തില്‍ നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരട്ടവരി കൃഷി രീതി കൂടുതല്‍ ഉല്‍പ്പാദനക്ഷമത കൂടിയതും ആര്‍ക്കും അനായസമായി നടത്താൻ കഴിയുന്ന സംവിധാനവുമാണെന്നും യുവാക്കള്‍ ഈ നടീല്‍ സമ്പ്രദായത്തിലേക്ക് ഇറങ്ങി വരണമെന്നും അദ്ദേഹം പറഞ്ഞു.

കരിപ്പൂര്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം; എയര്‍ ഇന്ത്യാ എക്‌സ്‌പ്രെസ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

നടീലിനായി കോള്‍ മേഖല രണ്ട് മാസം കൊണ്ട് മൂന്ന് കോടിയോളം രൂപയാണ് ചിലവാക്കുന്നതെന്നും
അവര്‍ക്ക് നല്‍കുന്നതില്‍ അഭിമാനം മാത്രമാണ് ഉള്ളതെന്നും നമ്മുടെ നാട്ട് കാര്‍ക്ക് ലഭിക്കേണ്ട തുകയാണ് മറുനാട്ടുകാര്‍ കൊണ്ടു പോകുന്നതെന്നും കര്‍ഷകന്‍ അബ്ദുള്‍ ലത്തീഫ് കോലളബ് പറയുന്നു
യുവജന ക്ലബ്ബുകളെ അണി നിരത്തി ഈ നടീല്‍ സമ്പ്രദായം പാലപ്പെട്ടി മേഖലയില്‍ നടത്തുമെന്നും വിവിധ മേഖലയില്‍ പണിയെടുക്കുന്നവരെ ഈ മേഖലയിലേക്ക് കൊണ്ടുവരുമെന്നും യുവാക്കള്‍ക്ക് വരുമാന മാര്‍ഗ്ഗം കണ്ടത്താനും ശോഭിക്കാനും കഴിയുന്ന മേഖലയാണ് ഇതെന്നും ഇരട്ടവരി നടീല്‍ വീക്ഷിക്കാനെത്തിയ കര്‍ഷകന്‍ മജീദ് പാലപ്പെട്ടി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്