മലപ്പുറം: മലപ്പുറം ആനക്കയം വള്ളിക്കാപ്പറ്റയിൽ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. സംഭവത്തിൽ മൂന്നുപേർ മരിച്ചു. ആനക്കയം ചെപ്പുർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നിസ, സഹോദരൻ ഉസ്മാൻ, ഭാര്യ സുലൈഖ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ 40 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഖൈറുന്നിസയുടെ മറ്റൊരു സഹോദരൻ്റെ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചത്. നാല് കുട്ടികൾ ഉൾപ്പെടെ എട്ടുപേരായിരുന്നു ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഇവരിൽ മൂന്നുപേർ സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. ഖൈറുന്നിസയുടെ മക്കളായ അഫ്നാസ് ( 9), അബിൻ ഷാൻ (7), ഉസ്മാന്റെ മക്കളായ നിഷാദ് (11), നിഷാൽ ( 8), ഓട്ടോ ഡ്രൈവർ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവർ ഹസൻകുട്ടി വൈകീട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കുടുംബ വീട്ടിലെ സൽക്കാരത്തിന് പോകുന്നതിനിടയിൽ വളവ് തിരിഞ്ഞ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇവരുടെ പിന്നാലെ ഉണ്ടായിരുന്ന ലോറി ഡ്രൈവറാണ് അപകട വിവരം നാട്ടുകാരെ അറിയിച്ചത്. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു. മലപ്പുറം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മൂന്നു പേരുടെയും മൃതദേഹങ്ങൾ ചേപ്പൂർ ജുമാ മസ്ജിദിൽ ഖബറടക്കും. ഓട്ടോ ഡ്രൈവർ ഹസൻകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം തിങ്കളാഴ്ച ബന്ധുക്കൾക്ക് വീട്ടു നൽകും.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
ഖൈറുന്നിസയുടെ മറ്റൊരു സഹോദരൻ്റെ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചത്. നാല് കുട്ടികൾ ഉൾപ്പെടെ എട്ടുപേരായിരുന്നു ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഇവരിൽ മൂന്നുപേർ സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. ഖൈറുന്നിസയുടെ മക്കളായ അഫ്നാസ് ( 9), അബിൻ ഷാൻ (7), ഉസ്മാന്റെ മക്കളായ നിഷാദ് (11), നിഷാൽ ( 8), ഓട്ടോ ഡ്രൈവർ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവർ ഹസൻകുട്ടി വൈകീട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കുടുംബ വീട്ടിലെ സൽക്കാരത്തിന് പോകുന്നതിനിടയിൽ വളവ് തിരിഞ്ഞ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇവരുടെ പിന്നാലെ ഉണ്ടായിരുന്ന ലോറി ഡ്രൈവറാണ് അപകട വിവരം നാട്ടുകാരെ അറിയിച്ചത്. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു. മലപ്പുറം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മൂന്നു പേരുടെയും മൃതദേഹങ്ങൾ ചേപ്പൂർ ജുമാ മസ്ജിദിൽ ഖബറടക്കും. ഓട്ടോ ഡ്രൈവർ ഹസൻകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം തിങ്കളാഴ്ച ബന്ധുക്കൾക്ക് വീട്ടു നൽകും.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ