മലപ്പുറം: പ്രണയത്തിനെതിരെ മദ്രസയിൽ ക്ലാസ്സെടുത്ത അധ്യാപകനെ മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. മംഗലം മുട്ടനൂര്‍ കുന്നത്ത് മുഹമ്മദ് ഷാമില്‍ (20), മംഗലം കാവഞ്ചേരി മാത്തൂര്‍ വീട്ടില്‍ മുഹമ്മദ് ഷാമില്‍ (22), കാവഞ്ചേരി പട്ടേങ്ങര മുഹമ്മദിന്റെ മകന് ഖമറുദ്ധീൻ (22) എന്നിവരെയാണ് തിരൂര്‍ സി.ഐ ജിജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു തൃപ്രങ്ങോട് പാലോത്ത്പറമ്പ് ജുമാ മസ്ജിദിലെ മുക്രിയും മദ്റസ അധ്യാപകനുമായ ഫൈസല്‍ റഹ്മാന് സംഘത്തിന്റെ ക്രൂരമര്‍ദ്ദനമേറ്റത്. Also Read: മോഡേൺ പൂങ്കുഴലി!!! നിഖിലയുടെ പുതിയ ചിത്രങ്ങൾ കണ്ട് സോഷ്യൽ മീഡിയ
വലിയുമ്മയ്ക്ക് സുഖമില്ല എന്ന് പറഞ്ഞ് പള്ളിയിൽ നിന്ന് പുറത്ത് എത്തിച്ചാണ് യുവാക്കൾ
അധ്യാപകനെ മർദ്ദിച്ചത്. തുടർന്ന് യുവാക്കൾ കാറിൽ കയറി രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ തിരൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് യുവാക്കൾ ഇപ്പോൾ പിടിയിലായിയത്. മദ്രസയിൽ പത്താം ക്ലാസിൽ പ്രണയത്തിനെതിരെ ക്ലാസെടുത്തതിനാണ് അധ്യാപകനെ മർദ്ദിച്ചതെന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. മുട്ടനൂര്‍ സ്വദേശി മുഹമ്മദ് ഷാമില്‍ ആണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് സി.ഐ ജിജോ അറിയിച്ചു.
പ്രണയത്തെ എതിര്‍ത്ത് മദ്റസയില്‍ കഴിഞ്ഞ ദിവസം ഫൈസല്‍ റഹ്മാന് ക്ലാസെടുത്തിരുന്നു. മദ്റസയില്‍ പഠിക്കുന്ന പെൺകുട്ടി മുഖേന വിവരം അറിഞ്ഞതോടെയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും പോലീസ് അറിയിച്ചു. സംഘം എത്തിയ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read Latest Local News and Malayalam News
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
വലിയുമ്മയ്ക്ക് സുഖമില്ല എന്ന് പറഞ്ഞ് പള്ളിയിൽ നിന്ന് പുറത്ത് എത്തിച്ചാണ് യുവാക്കൾ
അധ്യാപകനെ മർദ്ദിച്ചത്. തുടർന്ന് യുവാക്കൾ കാറിൽ കയറി രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ തിരൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് യുവാക്കൾ ഇപ്പോൾ പിടിയിലായിയത്. മദ്രസയിൽ പത്താം ക്ലാസിൽ പ്രണയത്തിനെതിരെ ക്ലാസെടുത്തതിനാണ് അധ്യാപകനെ മർദ്ദിച്ചതെന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. മുട്ടനൂര്‍ സ്വദേശി മുഹമ്മദ് ഷാമില്‍ ആണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് സി.ഐ ജിജോ അറിയിച്ചു.
പ്രണയത്തെ എതിര്‍ത്ത് മദ്റസയില്‍ കഴിഞ്ഞ ദിവസം ഫൈസല്‍ റഹ്മാന് ക്ലാസെടുത്തിരുന്നു. മദ്റസയില്‍ പഠിക്കുന്ന പെൺകുട്ടി മുഖേന വിവരം അറിഞ്ഞതോടെയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും പോലീസ് അറിയിച്ചു. സംഘം എത്തിയ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read Latest Local News and Malayalam News
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം