മലപ്പുറം: കാളികാവ് കറുത്തേനിയിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. കാളികാവ് കറുത്തേനിയിലെ പിലാക്കല്‍ ഫൈസല്‍, മോയിക്കല്‍ മൊയ്തീന്‍കുട്ടി എന്നിവര്‍ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ഇരുവർക്കും നേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. ഫൈസലിൻ്റെ ഇരുകാലുകളിലും മൊയ്തീൻകുട്ടിയുടെ മുഖത്തുമാണ് പരിക്കേറ്റത്.
ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഇരുവരെയും പന്നി കുത്തിമറിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇരുവരെയും പ്രവേശിപ്പിക്കുകയായിരുന്നു. പന്നിയുടെ ആക്രമണത്തിൽ രണ്ടുപേരുടെയും ശരീരത്തിൽ വലിയ രീതിയിലുള്ള മുറിവുകളുണ്ട്. പ്രദേശത്ത് പന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. നിലമ്പൂർ മലയോര മേഖലയിൽ പന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് സർക്കാർ ഉത്തരവോടെ പന്നികളെ വേട്ടയാടുന്ന നടപടി തുടരുന്നുണ്ടെങ്കിലും കാട്ടുപന്നികളുടെ ആക്രമണം ഇപ്പോഴുമുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.
രാത്രികാലങ്ങളിൽ ഉൾപ്പെടെ കാട്ടുപന്നികൾ റോഡ് മുറിച്ചുകടക്കുന്നതും പതിവാണ്. വിഷയത്തിൽ അധികൃതർ ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആക്രമണത്തിൽ പരിക്കേറ്റ യുവാവ് ആവശ്യപ്പെട്ടു. പ്രദേശത്ത് അടുത്തിടെ പത്തോളം ആളുകളാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്. പന്നിയുടെ മുമ്പിൽ അകപ്പെടുന്ന പ്രദേശവാസികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഇരുവരെയും പന്നി കുത്തിമറിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇരുവരെയും പ്രവേശിപ്പിക്കുകയായിരുന്നു. പന്നിയുടെ ആക്രമണത്തിൽ രണ്ടുപേരുടെയും ശരീരത്തിൽ വലിയ രീതിയിലുള്ള മുറിവുകളുണ്ട്. പ്രദേശത്ത് പന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. നിലമ്പൂർ മലയോര മേഖലയിൽ പന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് സർക്കാർ ഉത്തരവോടെ പന്നികളെ വേട്ടയാടുന്ന നടപടി തുടരുന്നുണ്ടെങ്കിലും കാട്ടുപന്നികളുടെ ആക്രമണം ഇപ്പോഴുമുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.
രാത്രികാലങ്ങളിൽ ഉൾപ്പെടെ കാട്ടുപന്നികൾ റോഡ് മുറിച്ചുകടക്കുന്നതും പതിവാണ്. വിഷയത്തിൽ അധികൃതർ ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആക്രമണത്തിൽ പരിക്കേറ്റ യുവാവ് ആവശ്യപ്പെട്ടു. പ്രദേശത്ത് അടുത്തിടെ പത്തോളം ആളുകളാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്. പന്നിയുടെ മുമ്പിൽ അകപ്പെടുന്ന പ്രദേശവാസികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ