മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി ഏറനാട്ടിൽ മത്സരിക്കുമോ എന്ന വാർത്തയോട് പ്രതികരിച്ച് മുൻ ഫുട്ബോൾ താരവും എംഎസ്പി കമാന്ഡന്റുമായിരുന്ന യു.ഷറഫലി. സമയം മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് യു. ഷറഫലി നിലപാട് വ്യക്തമാക്കിയത്. ഇടതുമുന്നണി തന്നെ ഏറനാട്ടിൽ മത്സരിക്കുന്നതിന് വേണ്ടി സമീപിച്ചതായി യു.ഷറഫലി പറഞ്ഞു. അതേസമയംപോലീസ് സേനയിൽ നിന്ന് വിരമിച്ചതിന് ശേഷം അരീക്കോട് പ്രദേശത്ത് ഫുട്ബോൾ അക്കാദമിയുമായി മുന്നോട്ടുപോകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്നും ഷറഫലി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ചർച്ചകളോ തീരുമാനങ്ങളോ ഒന്നും തന്നെ ഇതുവരെ നടന്നിട്ടില്ല. തന്റെ മുമ്പിൽ ഐപിഎസ് കേസ് ഇപ്പോഴും നിലനിൽക്കുകയാണ്. കേസിന്റെ വിധി അനുകൂലമാണെങ്കിൽ സർവീസിലേക്ക് തന്നെ തിരിച്ചു പോകാനാണ് ആഗ്രഹം എന്നും ഷറഫലി വ്യക്തമാക്കി. വിധി അനുകൂലമല്ലെങ്കിൽ ഏറനാട്ടിൽ നിന്ന് ഇടതുമുന്നണി സ്ഥാനാർഥിയായി മത്സര രംഗത്തേക്ക് വരാൻ തയ്യാറാണ് എന്നും ഷറഫലി കൂട്ടിച്ചേർത്തു.
താനൊരു സജീവ രാഷ്ട്രീയ പ്രവർത്തകൻ അല്ല, എന്നാൽ കായികരംഗത്ത് നിന്നുള്ള ഒരാളുടെ പ്രാധിനിധ്യം നാട്ടുകാരായ കായികപ്രേമികൾക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുടുംബം പൂർണമായും കോൺഗ്രസ് പ്രവർത്തക്കാരാണ്, പിതാവ് മുസ്ലിം ലീഗ് പ്രവർത്തകൻ ആയിരുന്നു. പഠിക്കുന്ന കാലത്ത് താന് കെഎസ്യു പ്രവർത്തകനായിരുന്നു. എന്നാൽ പോലും തനിക്ക് ഒരു ഇടതുപക്ഷ ചായിവ് ഉണ്ടായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. പൊതുരംഗത്തേക്ക് വരുമ്പോൾ നമുക്ക് മാനസികമായി മുന്നോട്ടുപോകാൻ കഴിയുന്ന ഒരു ഇടം വേണം. നമുക്ക് അങ്ങനെ ഒരു പരിഗണന നൽകുന്നവരോടൊപ്പം മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഷറഫലി പറഞ്ഞു.
അതേസമയം ഒരിക്കലും ബിജെപി സ്ഥാനാർഥിയായി മത്സരിക്കില്ലെന്നും തനിക്ക് ഒരു മതേതര കാഴ്ചപ്പാടുണ്ട് എന്നും ഷറഫലി വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു ആലോചന എപ്പോഴെങ്കിലും വന്നാൽ അപ്പോൾ ആലോചിക്കാം എന്നായിരുന്നു മുൻ സന്തോഷ് ട്രോഫി താരം കൂടിയായ ഷറഫലിയുടെ പ്രതികരണം.
താനൊരു സജീവ രാഷ്ട്രീയ പ്രവർത്തകൻ അല്ല, എന്നാൽ കായികരംഗത്ത് നിന്നുള്ള ഒരാളുടെ പ്രാധിനിധ്യം നാട്ടുകാരായ കായികപ്രേമികൾക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുടുംബം പൂർണമായും കോൺഗ്രസ് പ്രവർത്തക്കാരാണ്, പിതാവ് മുസ്ലിം ലീഗ് പ്രവർത്തകൻ ആയിരുന്നു. പഠിക്കുന്ന കാലത്ത് താന് കെഎസ്യു പ്രവർത്തകനായിരുന്നു. എന്നാൽ പോലും തനിക്ക് ഒരു ഇടതുപക്ഷ ചായിവ് ഉണ്ടായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. പൊതുരംഗത്തേക്ക് വരുമ്പോൾ നമുക്ക് മാനസികമായി മുന്നോട്ടുപോകാൻ കഴിയുന്ന ഒരു ഇടം വേണം. നമുക്ക് അങ്ങനെ ഒരു പരിഗണന നൽകുന്നവരോടൊപ്പം മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഷറഫലി പറഞ്ഞു.
അതേസമയം ഒരിക്കലും ബിജെപി സ്ഥാനാർഥിയായി മത്സരിക്കില്ലെന്നും തനിക്ക് ഒരു മതേതര കാഴ്ചപ്പാടുണ്ട് എന്നും ഷറഫലി വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു ആലോചന എപ്പോഴെങ്കിലും വന്നാൽ അപ്പോൾ ആലോചിക്കാം എന്നായിരുന്നു മുൻ സന്തോഷ് ട്രോഫി താരം കൂടിയായ ഷറഫലിയുടെ പ്രതികരണം.