മലപ്പുറം: തവനൂർ സീറ്റ് മുസ്ലീം ലീഗുമായി വെച്ചുമാറുന്നത് ചർച്ച ചെയ്തിട്ടില്ലെന്ന് ഡിസിസി പ്രസിഡൻ്റ് വി വി പ്രകാശ്. ഇത്തരത്തിലൊരു ചർച്ച പാർട്ടിയിൽ ഉണ്ടായിട്ടില്ല. ഏതെങ്കിലും സീറ്റുകൾ ജില്ലയിൽ വെച്ചുമാറാനുള്ള ചർച്ചകളുണ്ടെങ്കിൽ അത് തീരുമാനിക്കേണ്ടത് യുഡിഎഫ് സംസ്ഥാന കമ്മിറ്റി ആണെന്നും വി വി പ്രകാശ് നിലമ്പൂരിൽ പറഞ്ഞു.
ജില്ലയിൽ സീറ്റ് വിഷയവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പോലും ആരംഭിച്ചിട്ടില്ലെന്ന് വി വി പ്രകാശ് പറഞ്ഞു. മലപ്പുറം ജില്ലയിൽ കോൺഗ്രസിന് കൂടുതൽ സീറ്റുകളുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പ്രാഥമിക ചർച്ചകൾ പോലും ആയിട്ടില്ലെന്ന് അദ്ദേഹം മറുപടി നൽകി. ജില്ലയിൽ യുഡിഎഫ് 16-16 ആണ് വിജയം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് യുഡിഎഫിന് മികച്ച വിജയമാണ് ലഭിച്ചതെന്നും ഡിസിസി പ്രസിഡൻ്റ് വി വി പ്രകാശ് പറഞ്ഞു.
നിലമ്പൂർ നഗരസഭയിലെ തോൽവി ആരും പ്രതീക്ഷിച്ചതല്ല. സംഭവം അന്വേഷിച്ചുവരികയാണ്. നിലമ്പൂർ നഗരസഭയിൽ യുഡിഎഫിനെ പരാജയപ്പെടുത്താനുള്ള ശക്തി എൽഡിഎഫിനില്ല. എന്തെങ്കിലും പിഴവ് പറ്റിയിട്ടുണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി. അതേസമയം തവനൂരിൽ കെ ടി ജലീനെതിരെ ഇത്തവണ പി കെ ഫിറോസ്, ഫിറോസ് കുന്നംപറമ്പിൽ തുടങ്ങിയവർ മത്സരിക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
ജില്ലയിൽ സീറ്റ് വിഷയവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പോലും ആരംഭിച്ചിട്ടില്ലെന്ന് വി വി പ്രകാശ് പറഞ്ഞു. മലപ്പുറം ജില്ലയിൽ കോൺഗ്രസിന് കൂടുതൽ സീറ്റുകളുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പ്രാഥമിക ചർച്ചകൾ പോലും ആയിട്ടില്ലെന്ന് അദ്ദേഹം മറുപടി നൽകി. ജില്ലയിൽ യുഡിഎഫ് 16-16 ആണ് വിജയം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് യുഡിഎഫിന് മികച്ച വിജയമാണ് ലഭിച്ചതെന്നും ഡിസിസി പ്രസിഡൻ്റ് വി വി പ്രകാശ് പറഞ്ഞു.
നിലമ്പൂർ നഗരസഭയിലെ തോൽവി ആരും പ്രതീക്ഷിച്ചതല്ല. സംഭവം അന്വേഷിച്ചുവരികയാണ്. നിലമ്പൂർ നഗരസഭയിൽ യുഡിഎഫിനെ പരാജയപ്പെടുത്താനുള്ള ശക്തി എൽഡിഎഫിനില്ല. എന്തെങ്കിലും പിഴവ് പറ്റിയിട്ടുണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി. അതേസമയം തവനൂരിൽ കെ ടി ജലീനെതിരെ ഇത്തവണ പി കെ ഫിറോസ്, ഫിറോസ് കുന്നംപറമ്പിൽ തുടങ്ങിയവർ മത്സരിക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ