മലപ്പുറം: തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഓഫീസ് അറ്റന്‍ഡറില്‍ നിന്ന് 1000 രൂപ കൈക്കൂലിപ്പണം പിടികൂടി. കോഴിക്കോട് മേപ്പയൂര്‍ സ്വദേശി ബാബു രാജിനെ കസ്റ്റഡിയിലെടുത്തു. അടുത്ത മേയില്‍ വിരമിക്കാനിരിക്കവെയാണ് ഇയാള്‍ കുടുങ്ങിയത്. ചെറിയമുണ്ടം വാണിയന്നൂര്‍ സ്വദേശി ഗിരീഷ്കുമാറിന്റെ പരാതി പ്രകാരമാണ് മലപ്പുറം വിജിലന്‍സ് ഡി.വൈ.എസ്.പി. ഫിറോസ് എം. ഷഫീക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയത്. Also Read: ഇന്ധനം ആവശ്യത്തിനുണ്ടോ? കുടിവെള്ളവും ഭക്ഷണവും കരുതിയിട്ടുണ്ടോ? ചുരം ഗതാഗതം സുഗമമാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ ഇതാ
പരാതിക്കാരന് 1000 രൂപ കൈമാറിയതിന് പിന്നാലെ വിജിലന്‍സ് സംഘം ഓഫീസ് അസിസ്റ്റന്റ് കോഴിക്കോട് മേപ്പയൂര്‍ സ്വദേശി ബാബു രാജിനെ കസ്റ്റഡിയിലെടുത്തു. ഭൂമിയുടെ ആധാരത്തിന്റെ സര്‍ട്ടിഫൈഡ് കോപ്പിക്കാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഒരു മാസം മുമ്പ് ഓണ്‍ലൈനായാണ് ഗിരീഷ് അപേക്ഷ സമര്‍പ്പിച്ചത്. വിജിലന്‍സ് സി.ഐ.മാരായ ജ്യോതീന്ദ്രകുമാര്‍, വിനോദ്, ജിം സ്റ്റല്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്.
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
അതേസമയം, മഞ്ചേരി മുനിസിപ്പല്‍ സെക്രട്ടറി കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയെ തുടര്‍ന്ന് മഞ്ചേരി നഗരസഭയില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു. ചട്ടം ലംഘിച്ച് സെക്രട്ടറി ഫണ്ട് കൈമാറ്റം ചെയ്തതായി കണ്ടെത്തിയതായാണ് വിവരം. എഞ്ചിനിയറിങ് വിഭാഗത്തിലാണ് മലപ്പുറം വിജിലന്‍സ് സി.ഐ പി.ജോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം പരിശോധന നടത്തിയത്. കഴിഞ്ഞ മാസം സ്ഥലം മാറിപ്പോയ സെക്രട്ടറി പി.സുഗധകുമാറിനെതിരെ കരാറുകാരനായ മലപ്പുറം മേല്‍മുറി സ്വദേശി നൂറേങ്ങല്‍ അഷ്റഫ് നല്കിയ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് സംഘം എത്തിയത്. 2019 മുതല്‍ 2022 വരെ ആറ് റോഡുകളുടെ പ്രവൃത്തിയാണ് കരാറുകാരന് ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത്.
Also Read: കാപ്പിത്തോട്ടത്തിൽ അവശനിലയില്‍ കടുവ, കാലിന് ഗുരുതര പരിക്ക്; മയക്കുവെടി വെച്ച് പിടികൂടിയേക്കും
19 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ ലഭിക്കാനുള്ളത്. ഇത് ആവശ്യപ്പെട്ടപ്പോള്‍ കിട്ടാനുള്ള തുകയുടെ അഞ്ച് ശതമാനം നല്കാന് തയാറാണെങ്കില്‍ ബില്ല് വേഗത്തില്‍ പാസാക്കാമെന്ന് സെക്രട്ടറി പറഞ്ഞതായി കരാറുകാരന് വിജിലന്‍സിന് മൊഴി നല്കി. സീനിയോരിറ്റി അനുസരിച്ച് കരാറുകാര്‍ക്ക് ബില്ലുകള്‍ മാറി നല്‍കണമെന്നാണ് ചട്ടം. എന്നാല്‍, 2019ലെ ബില്ലുകള്‍ നല്‍കാതെ ഈ വര്‍ഷത്തെ ബില്ല് പാസാക്കിയതായി തെളിഞ്ഞു. ഇറിഗേഷന്‍ ഡിവിഷണല്‍ അക്കൗണ്ട്സ് ഓഫീസര്‍ പി.ജെ. അനുമോള്‍, വിജിലന്‍സ് എസ്.ഐ. എം.കെ. ധനേഷ്, എം. പ്രശോഭ്, ഷിഹാബ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇതിനിടെ കരാറുകാരന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മൂന്ന് മാസത്തിനകം മുഴുവന്‍ തുകയും കരാറുകാരന് കൈമാറണമെന്ന് നവംബര്‍ മൂന്നിന് കോടതി വിധിയുണ്ട്.
Read Latest Local News and Malayalam News
പരാതിക്കാരന് 1000 രൂപ കൈമാറിയതിന് പിന്നാലെ വിജിലന്‍സ് സംഘം ഓഫീസ് അസിസ്റ്റന്റ് കോഴിക്കോട് മേപ്പയൂര്‍ സ്വദേശി ബാബു രാജിനെ കസ്റ്റഡിയിലെടുത്തു. ഭൂമിയുടെ ആധാരത്തിന്റെ സര്‍ട്ടിഫൈഡ് കോപ്പിക്കാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഒരു മാസം മുമ്പ് ഓണ്‍ലൈനായാണ് ഗിരീഷ് അപേക്ഷ സമര്‍പ്പിച്ചത്. വിജിലന്‍സ് സി.ഐ.മാരായ ജ്യോതീന്ദ്രകുമാര്‍, വിനോദ്, ജിം സ്റ്റല്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്.
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
അതേസമയം, മഞ്ചേരി മുനിസിപ്പല്‍ സെക്രട്ടറി കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയെ തുടര്‍ന്ന് മഞ്ചേരി നഗരസഭയില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു. ചട്ടം ലംഘിച്ച് സെക്രട്ടറി ഫണ്ട് കൈമാറ്റം ചെയ്തതായി കണ്ടെത്തിയതായാണ് വിവരം. എഞ്ചിനിയറിങ് വിഭാഗത്തിലാണ് മലപ്പുറം വിജിലന്‍സ് സി.ഐ പി.ജോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം പരിശോധന നടത്തിയത്. കഴിഞ്ഞ മാസം സ്ഥലം മാറിപ്പോയ സെക്രട്ടറി പി.സുഗധകുമാറിനെതിരെ കരാറുകാരനായ മലപ്പുറം മേല്‍മുറി സ്വദേശി നൂറേങ്ങല്‍ അഷ്റഫ് നല്കിയ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് സംഘം എത്തിയത്. 2019 മുതല്‍ 2022 വരെ ആറ് റോഡുകളുടെ പ്രവൃത്തിയാണ് കരാറുകാരന് ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത്.
Also Read: കാപ്പിത്തോട്ടത്തിൽ അവശനിലയില്‍ കടുവ, കാലിന് ഗുരുതര പരിക്ക്; മയക്കുവെടി വെച്ച് പിടികൂടിയേക്കും
19 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ ലഭിക്കാനുള്ളത്. ഇത് ആവശ്യപ്പെട്ടപ്പോള്‍ കിട്ടാനുള്ള തുകയുടെ അഞ്ച് ശതമാനം നല്കാന് തയാറാണെങ്കില്‍ ബില്ല് വേഗത്തില്‍ പാസാക്കാമെന്ന് സെക്രട്ടറി പറഞ്ഞതായി കരാറുകാരന് വിജിലന്‍സിന് മൊഴി നല്കി. സീനിയോരിറ്റി അനുസരിച്ച് കരാറുകാര്‍ക്ക് ബില്ലുകള്‍ മാറി നല്‍കണമെന്നാണ് ചട്ടം. എന്നാല്‍, 2019ലെ ബില്ലുകള്‍ നല്‍കാതെ ഈ വര്‍ഷത്തെ ബില്ല് പാസാക്കിയതായി തെളിഞ്ഞു. ഇറിഗേഷന്‍ ഡിവിഷണല്‍ അക്കൗണ്ട്സ് ഓഫീസര്‍ പി.ജെ. അനുമോള്‍, വിജിലന്‍സ് എസ്.ഐ. എം.കെ. ധനേഷ്, എം. പ്രശോഭ്, ഷിഹാബ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇതിനിടെ കരാറുകാരന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മൂന്ന് മാസത്തിനകം മുഴുവന്‍ തുകയും കരാറുകാരന് കൈമാറണമെന്ന് നവംബര്‍ മൂന്നിന് കോടതി വിധിയുണ്ട്.
Read Latest Local News and Malayalam News