ആപ്പ്ജില്ല

കുടിവെള്ളം മുട്ടിയപ്പോൾ കിണർ കുഴിച്ച് വിപിനും സുബിനും; ഏഴരക്കോൽ താഴ്ന്നപ്പോൾ തെളിനീര്

കുടിവെള്ള ക്ഷാമം രൂക്ഷമായപ്പോൾ സ്വന്തമായി കിണർ കുഴിച്ച് സഹോദരങ്ങളായ വിപിൻദാസും സുബിൻദാസും. മലപ്പുറം സ്വദേശികളായ ഇവർ വീട്ടുമുറ്റത്താണ് കിണർ പൂർത്തിയാക്കിയത്.

guest Yaseen-bin-yoosufali | Lipi 13 Feb 2023, 3:23 pm

ഹൈലൈറ്റ്:

  • കുടിവെള്ളത്തിനായി കിണർ കുഴിച്ച് സഹോദരങ്ങൾ.
  • മലപ്പുറത്താണ് സംഭവം.
  • കുടിവെള്ള ക്ഷാമം രൂക്ഷമായതോടെയാണ് ഇരുവരും കിണർ നിർമ്മിച്ചത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
മലപ്പുറം: മലപ്പുറം- പാലക്കാട് ജില്ലാ അതിർത്തിയിൽ കുടിവെള്ള പ്രശ്നം രൂക്ഷമായതോടെ സ്വന്തമായി ഒരു കിണർ തന്നെ നിർമ്മിച്ചു സഹോദരങ്ങൾ. വിളയൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ കരിങ്ങനാടുകുണ്ട് താമസിക്കുന്ന വട്ടക്കര ഹരിദാസിന്റെ മക്കൾ വിപിൻദാസും സുബിൻദാസുമാണ് ശുദ്ധജലക്ഷാമത്തിന് അറുതി വരുത്താൻ സ്വന്തമായി ഒരു കിണർ നിർമ്മിച്ചത്. ഇവർ താമസിക്കുന്ന പ്രദേശത്ത് വലിയ രീതിയിലുള്ള കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. ഇതിൽനിന്ന് രക്ഷ നേടാൻ രണ്ടുപേരും പല വഴികളും നോക്കിയെങ്കിലും വീട്ടിൽ കുടിവെള്ളമെത്തിക്കാൻ ഇരുവർക്കും കഴിഞ്ഞില്ല. ഇതോടെ ഇരുവരും ചേർന്നു വീട്ടുമുറ്റത്ത് കിണർ നിർമ്മാണം ആരംഭിക്കുകയായിരുന്നു.
ബിസിഎ ബിരുദധാരിയായ വിപിൻദാസ് കിണർ കുഴിക്കാൻ ഇറങ്ങിയപ്പോൾ സഹോദരൻ സുബിൻദാസും ഒപ്പം ചേർന്നു. തയ്യൽ തൊഴിലാളിയായ പിതാവ് ഹരിദാസൻ വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മക്കൾ വീട്ടിൽ കിണർ പണി തുടങ്ങിയ വിവരം അറിയുന്നത്. പിന്നീട് രാവോ, പകലോ എന്നില്ലാതെ ഉടൻതന്നെ ഇരുവരും കുടുംബാംഗങ്ങളും ചേർന്ന് കിണറിന്റെ നിർമ്മാണം പൂർത്തിയാക്കുകയായിരുന്നു. പകലും രാത്രിയുമായാണ് ഇരുവരും പ്രധാനമായി കിണർ കുഴിച്ചത്. മണ്ണ് കയറ്റലും മറ്റും നടത്തിയത് രാത്രിയിലാണ്.

Also Read: എട്ട് വയസുകാരിയെക്കൊണ്ട് സ്കൂൾ വരാന്തയും ക്ലാസ് മുറികളും വൃത്തിയാക്കിപ്പിച്ചു; അധ്യാപികയ്ക്കെതിരെ അന്വേഷണം

വിപിനും ഡിഗ്രി വിദ്യാർഥിയായ സുബിനും ഒരു മുൻപരിചയവും ഇല്ലാതെയാണ് കിണർ നിർമ്മാണത്തിന് ഇറങ്ങിയത്. ഒടുവിൽ രണ്ടുപേരുടെയും കഠിനമായ ശ്രമത്തിന്റെ ഫലമായി കുടുബത്തിൻ്റെ കിണർ എന്ന സ്വപ്നം യാഥാർഥ്യമാകുകയായിരുന്നു. വെറും ഏഴരയടി കുഴിച്ചപ്പോൾ തന്നെ ജലാംശം കണ്ടു. ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ആശ്വാസവും സന്തോഷവുമാണ് നൽകിയതെന്ന് ഇരുവരും പറഞ്ഞു.

Also Read: പൂനം ദേവി കുതിരവട്ടത്ത് നിന്നും ചാടിയത് മകനെ കാണാന്‍; കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊന്നു

കിണർ കുഴിച്ചാൽ വെള്ളം കാണുമോ എന്ന ആശങ്ക നിൽക്കുമ്പോഴാണ് വെറും ഏഴരക്കോൽ താഴ്ന്നപ്പോൾ ജലാംശം കണ്ടത്. കിണറിന്റെ ബാക്കിയുള്ള ജോലികൾക്ക് പൂർത്തിയാക്കാൻ വലിയ ആത്മവിശ്വാസമാണ് നൽകിയതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. കിണർ കാണാൻ വരുന്നവർക്കെല്ലാം ചക്കര വെള്ളം കലക്കി നൽകിയാണ് ഹരിദാസിന്റെ കുടുംബം സന്തോഷം പങ്കുവയ്ക്കുന്നത്. വിപിൻ്റെയും സുബിന്റെയും കഴിവിനെ വാർഡ് അംഗം നീലടി സുധാകരന്റെ നേതൃത്വത്തിൽ അനുമോദിച്ചു.

മലപ്പുറം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം


Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്