മലപ്പുറം: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി ക്വാർട്ടേഴ്സിൽ മരണപ്പെട്ട നിലയിൽ (Soujath ). ഒപ്പം താമസിച്ചിരുന്ന കാമുകൻ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ. മലപ്പുറം താനൂരിനെ നടുക്കിയ സവാദ് കൊലക്കേസിലെ (Savad) പ്രതി സൗജത്താണ് മരിച്ചത്. കാമുകൻ ബഷീറിനെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊണ്ടോട്ടി വലിയപറമ്പിലെ ക്വാർട്ടേഴ്സിലാണ് സൗജത്തിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊണ്ടോട്ടി വലിയപറമ്പിലെ ക്വാർട്ടേഴ്സിൽ ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സൗജത്തിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവിടെയെത്തിയ സൗജത്തിന്റെ പരിചയക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സൗജത്തിനൊപ്പം താമസിച്ചിരുന്ന കാമുകൻ ബഷീർ വിഷം കഴിച്ച നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതായി കണ്ടെത്തി.
Also Read: സ്വന്തമായി മിനി സ്റ്റണ്ടിങ് ബൈക്ക് നിര്‍മ്മിച്ച് യുവാവ്; അമ്പരപ്പിച്ച് 24കാരന്‍
ഇന്നലെ രാവിലെ കോട്ടക്കലിൽ വെച്ചാണ് ബഷീർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഷം കഴിച്ച ശേഷം സഹോദരിയെ വിവരം വിളിച്ചുപറയുകയായിരുന്നു. നാട്ടുകാർ ബഷീറിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സൗജത്തിന്റെ മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
Also Read: പിഞ്ചുകുഞ്ഞിൻ്റെ വായ മൂടിക്കെട്ടി അലമാരയില്‍ ഒളിപ്പിച്ചുകൊന്നു, ശേഷം മാലിന്യം കത്തിക്കുന്ന കുഴിയിലിട്ട് മൃതദേഹം കത്തിച്ചു; മാതാവ് പിടിയില്‍
2018 ഒക്ടോബറിലായിരുന്നു സൗജത്തും ബഷീറും ചേർന്ന് സൗജത്തിന്റെ ഭർത്താവും മത്സ്യത്തൊഴിലാളിയുമായ താനൂർ അഞ്ചുടി സ്വദേശി പൗകത്ത് സവാദിനെ തലക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയത്. തെയ്യാല ഓമച്ചപ്പുഴ റോഡിലെ വാടക ക്വാർട്ടേഴ്സിൽ വെച്ച് ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു സവാദ് ക്രൂരമായി കൊല്ലപ്പെട്ടത്.
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ഗൾഫിലായിരുന്ന ബഷീർ രഹസ്യമായി നാട്ടിലെത്തിയ ശേഷം സൗജത്തിന്റെ സഹായത്തോടെ കൊല നടത്തി ഗൾഫിലേക്ക് രക്ഷപ്പെടുകയും നാട്ടിൽ തിരിച്ചെത്തിയപ്പോൾ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് റിമാൻഡിലായിരുന്ന ഇവർ പിന്നീട് ജാമ്യത്തിലിറങ്ങുകയും വിവിധ കേന്ദ്രങ്ങളിൽ താമസിച്ചു വരികയുമായിരുന്നു. ആറ് മാസമായി വലിയപറമ്പിൽ താമസിക്കുന്നതായി പോലീസ് അറിയിച്ചു.
Read Latest Local News and Malayalam News
Also Read: സ്വന്തമായി മിനി സ്റ്റണ്ടിങ് ബൈക്ക് നിര്‍മ്മിച്ച് യുവാവ്; അമ്പരപ്പിച്ച് 24കാരന്‍
ഇന്നലെ രാവിലെ കോട്ടക്കലിൽ വെച്ചാണ് ബഷീർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഷം കഴിച്ച ശേഷം സഹോദരിയെ വിവരം വിളിച്ചുപറയുകയായിരുന്നു. നാട്ടുകാർ ബഷീറിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സൗജത്തിന്റെ മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
Also Read: പിഞ്ചുകുഞ്ഞിൻ്റെ വായ മൂടിക്കെട്ടി അലമാരയില്‍ ഒളിപ്പിച്ചുകൊന്നു, ശേഷം മാലിന്യം കത്തിക്കുന്ന കുഴിയിലിട്ട് മൃതദേഹം കത്തിച്ചു; മാതാവ് പിടിയില്‍
2018 ഒക്ടോബറിലായിരുന്നു സൗജത്തും ബഷീറും ചേർന്ന് സൗജത്തിന്റെ ഭർത്താവും മത്സ്യത്തൊഴിലാളിയുമായ താനൂർ അഞ്ചുടി സ്വദേശി പൗകത്ത് സവാദിനെ തലക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയത്. തെയ്യാല ഓമച്ചപ്പുഴ റോഡിലെ വാടക ക്വാർട്ടേഴ്സിൽ വെച്ച് ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു സവാദ് ക്രൂരമായി കൊല്ലപ്പെട്ടത്.
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ഗൾഫിലായിരുന്ന ബഷീർ രഹസ്യമായി നാട്ടിലെത്തിയ ശേഷം സൗജത്തിന്റെ സഹായത്തോടെ കൊല നടത്തി ഗൾഫിലേക്ക് രക്ഷപ്പെടുകയും നാട്ടിൽ തിരിച്ചെത്തിയപ്പോൾ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് റിമാൻഡിലായിരുന്ന ഇവർ പിന്നീട് ജാമ്യത്തിലിറങ്ങുകയും വിവിധ കേന്ദ്രങ്ങളിൽ താമസിച്ചു വരികയുമായിരുന്നു. ആറ് മാസമായി വലിയപറമ്പിൽ താമസിക്കുന്നതായി പോലീസ് അറിയിച്ചു.
Read Latest Local News and Malayalam News