ആപ്പ്ജില്ല

വനിതാ കോണ്‍സ്റ്റബിള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; മേലുദ്യോഗസ്ഥന്‍റെ പീഡനം മൂലമെന്ന് ആരോപണം

ഈ മേലുദ്യോഗസ്ഥനെതിരെ നേരത്തെയും പരാതികൾ ഉണ്ടായിരുന്നു. വനിതാ കോണ്‍സ്റ്റബിളിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ക്യാമ്പ് ഉന്നത ഉദ്യോഗസ്ഥർ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.

Edited byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 12 Apr 2023, 10:27 am

ഹൈലൈറ്റ്:

  • യുവതി മാനസികമായി വലിയ സംഘർഷത്തിൽ ആയിരുന്നു
  • ചൊവ്വാഴ്ച രാവിലെ ഇടത് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്
  • ഇവരെ ഉടൻ തന്നെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Police
മലപ്പുറം: അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽ മേലുദ്യോഗസ്ഥന്‍റെ പീഡനം മൂലം
വനിതാ കോൺസ്റ്റബിൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാലക്കാട് സ്വദേശിയും ക്യാമ്പിലെ മുപ്പതുകാരിയുമാണ് ചൊവ്വാഴ്ച രാവിലെ ഇടത് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ ഉടൻ തന്നെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also Read: രാത്രി സ്ത്രീകള്‍ ആവശ്യപ്പെടുന്നിടത്ത് ബസ് നിര്‍ത്തണം; നിബന്ധന രാത്രി 10 മുതല്‍ രാവിലെ ആറ് വരെ

രണ്ടു വർഷങ്ങൾക്ക് മുമ്പാണ് ഈ ക്യാമ്പിൽ വയനാട് സ്വദേശിയായ കമാൻഡോ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചതുമായി ബന്ധപ്പെട്ട് ഇതേ ക്യാമ്പിൽ ജോലി ചെയ്യുന്ന യുവതിയുടെ ഹവിൽദാരായ ഭർത്താവും മേലുദ്യോഗസ്ഥനും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് പിന്നീട് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത് എന്നാണ് ആരോപണം. ഇക്കഴിഞ്ഞ ജനുവരിയിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി ജോലിക്കിടയിൽ ഫോൺ ഉപയോഗിച്ചിരുന്നു. ഇത് പിന്നീട് മേൽ ഉദ്യോഗസ്ഥൻ ഇവരോട് അന്വേഷിച്ചപ്പോൾ തനിക്ക് എട്ടുമാസമായ കുഞ്ഞുണ്ട്, അവന്‍റെ
കാര്യത്തിന് വീട്ടിൽ നിന്ന് വിളിച്ചപ്പോഴാണ് അത്യാവശ്യമായി ഫോൺ എടുത്തതെന്ന് അറിയിച്ചത്.


എന്നാൽ, ഈ സമയം മേലുദ്യോഗസ്ഥൻ വനിത കോൺസ്റ്റബിലിനോടു അപമര്യാതയായി പെരുമാറുകയായിരുന്നു. സംഭവത്തിൽ വനിത കോൺസ്റ്റബിൾ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് ദമ്പതികളോട് മേലുദ്യോഗസ്ഥൻ കൂടുതൽ മോശമായി പെരുമാറാൻ
തുടങ്ങിയത് എന്നാണ് ആരോപണം. ഇതുകാരണം 800 ഓളം ക്യാമ്പ് അംഗങ്ങളുള്ള ഗ്രൂപ്പിൽ വനിതകൾക്ക് മാത്രം പ്രത്യേക ഫിസിക്കൽ ടെസ്റ്റ് നടത്താനും തീരുമാനിച്ചു. ഇതോടെ യുവതിക്കെതിരെ ക്യാമ്പിലെ മറ്റു വനിത ഉദ്യോഗസ്ഥർ തിരിഞ്ഞു. നീ കാരണമാണ് ഞങ്ങൾക്ക് കൂടി ഇങ്ങനെ ഒരു പ്രശ്നം വന്നത് എന്നായിരുന്നു മറ്റു വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

മലപ്പുറം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ഇതോടെ യുവതി മാനസികമായി വലിയ സംഘർഷത്തിൽ ആയിരുന്നു. ഇതിനുശേഷം കഴിഞ്ഞ ദിവസം ഈ ദമ്പതികളുടെ വിവാഹ വാർഷികമായിരുന്നു. ഈ സമയം യൂണിഫോമിൽ ദമ്പതികൾ കുട്ടിയുമായി നിൽക്കുന്ന ഫോട്ടോ ചിലർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതാണ് പിന്നീട് പ്രശ്ങ്ങൾക്ക് ഇടയാക്കിയത്. അതീവ സുരക്ഷാ മേഖലയിൽ നിന്ന് ഫോട്ടോയെടുത്തെന്ന് പറഞ്ഞ് ദമ്പതികൾക്ക് മേലുദ്യോഗസ്ഥൻ മെമ്മോയും അയച്ചു. ഇതോടെയാണ് യുവതി കൂടുതൽ മാനസിക സംഘർഷത്തിലാകുകയും
ചൊവ്വാഴ്ച രാവിലെ ഇടതു കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ശ്രമിക്കുകയും ആയിരുന്നു.

Also Read: Kerala Rain: വിഷുവിനും തലേന്നും മഴ, ഒപ്പം ശക്തമായ കാറ്റും ഇടിമിന്നലും; കേരളാ തീരത്ത് ഇന്ന് കടലാക്രമണ സാധ്യത

ഇവരെ ഉടൻ തന്നെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത് കൊണ്ട് ജീവൻ രക്ഷിക്കാനായി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അതേസമയം ഈ മേൽ ഉദ്യോഗസ്ഥനെതിരെ നേരത്തെയും പരാതികൾ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്‍റെ പീഡനം മൂലം നേരത്തെ അവിൽദാർ മുബഷിർ ക്യാമ്പ് വിട്ടു പോയിരുന്നു. തുടർന്ന് ഇദ്ദേഹത്തിന്‍റെ ഭാര്യയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ പിന്നീട് പാലക്കാട് നിന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽ മേൽ മേല്‍ ഉദ്യോഗസ്ഥനെതിരെ മറ്റൊരു ആരോപണവുമായി ക്യാമ്പിലെ വനിതാ കോൺസ്റ്റബിൾ രംഗത്ത് എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ക്യാമ്പ് ഉന്നത ഉദ്യോഗസ്ഥർ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്