മലപ്പുറം: അരീക്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യാജ പോലീസ് ചമഞ്ഞ് പണം തട്ടിയ സംഭവത്തിൽ യുവാവ് പിടിയിൽ. താനൂർ മൂന്ന് പള്ളി സ്വദേശി റാഫി മുഹമ്മദ് (21) നെയാണ് അരീക്കോട് എസ്എച്ച്ഒ എം അബ്ബാസലി അറസ്റ്റ് ചെയ്തത്. ഈ കഴിഞ്ഞ സെപ്റ്റംബർ 24നാണ് കേസിന് ആസ്പദമായ സംഭവം. കുനിയിൽ ചായ കടയിൽ എത്തിയ പ്രതി കടക്കാരനോട് 5 പാക്കറ്റ് ഹാൻസ് ആവശ്യപ്പെടുകയായിരുന്നു. കടക്കാരൻ ഇത് യുവാവിന് നൽകുകയും ചെയ്തു.
Read Latest Local News and Malayalam News
തുടർന്ന് കടയുടമക്ക് സംശയം തോന്നാതിരിക്കാൻ അരീക്കോട് പോലീസ് സ്റ്റേഷനിൽ എത്തിയ യുവാവ് പോലീസുകാരുമായി സംസാരിച്ച ശേഷം വന്ന ഓട്ടോറിക്ഷയിൽ തന്നെ മടങ്ങി. അരീക്കോട് സർക്കിൾ ഇൻസ്പെക്ടർക്കാണ് പണം എന്ന് പറഞ്ഞാണ് തടിപ്പ് നടത്തിയത്. പ്രത്യേക സ്ക്വാഡ് അംഗമാണെന്ന് വിശ്വസിപ്പിച്ച് യൂണിഫോം ധരിക്കാതെ കാക്കി കളർ പാൻറ് ധരിച്ചെത്തിയാണ് തട്ടിപ്പ് നടത്തിയത്.
തുടർന്ന് സംഭവത്തിൽ സംശയം തോന്നിയ കട ഉടമ അരീക്കോട് പോലീസിൽ അനേഷിച്ചപ്പോഴാണ് സംഭവം വ്യാജമാണെന്ന് അറിഞ്ഞത്.
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
അരീക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. താനൂർ പോലീസിന്റെ സഹായത്തോടെയാണ് യാവിവിനെ വലയിലാക്കിയത്. പ്രതി മറ്റിടങ്ങളിലും സമാന കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളും പോലീസ് അന്വേഷിച്ചുവരികയാണ്.