ആപ്പ്ജില്ല

ചാലിയാറിൽ സഞ്ചരിക്കാൻ സ്വന്തമായി മിനി ഹൗസ് ബോട്ട് നിർമിച്ച് അലുഫ് ഷാഹിം; ബെഡ്റൂമും അറ്റാച്ചഡ് ബാത്റൂമും കിച്ചനും ഉൾപ്പെടെയുള്ള സൗകര്യങ്ങള്‍

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയിൽപ്പെട്ട ഒരു ബോട്ടിന്‍റെ ഡിസൈൻ കണ്ടതിനെ തുടർന്നാണ് അലുഫ് ഷാഹിമിന് സ്വന്തമായി ഇങ്ങനെ ഒരു ബോട്ട് നിർമിക്കണമെന്ന് തോന്നിയത്.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 16 Mar 2023, 12:20 pm

ഹൈലൈറ്റ്:

  • ഏകദേശം രണ്ടര ലക്ഷം രൂപ ചിലവിലാണ് ബോട്ടിന്‍റെ നിർമാണം പൂർത്തിയാക്കിയത്
  • പരീക്ഷണാടിസ്ഥാനത്തിൽ നിർമിക്കാനുള്ള അവശ്യവസ്തുക്കൾ കണ്ടെത്തി നിർമാണം ആരംഭിക്കുകയായിരുന്നു
  • രണ്ടാഴ്ചത്തെ യുവാവിന്‍റെ കഠിന പരിശ്രമമാണ് സ്വന്തമായ ഒരു മിനി ഹൗസ് ബോട്ട് യാഥാർഥ്യമാക്കിയത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
മലപ്പുറം: ചാലിയാറിനെ അടുത്തറിയാൻ സ്വന്തമായി മിനി ഹൗസ് ബോട്ട് നിർമിച്ചിരിക്കുകയാണ് ഒരു യുവ എൻജിനീയർ. ഊർങ്ങാട്ടിരി മൈത്ര സ്വദേശി അലുഫ് ഷാഹിമാണ് ഇതിന് പിന്നിലുള്ളത്. സാധാരണ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കാണുന്ന ഹൗസ് ബോട്ടുകളുടെ സമാനമായ രീതിയിലാണ് ചാലിയാറിലെ ഈ മിനി ഹൗസ് ബോട്ടും നിർമിച്ചിരിക്കുന്നത്. അഞ്ചര മീറ്റർ നീളത്തിലും രണ്ട് മീറ്റർ വീതിയിലും പൂർണമായി ജി.എ. ഷീറ്റ് മൾട്ടിവുഡ് മരവും മാത്രം ഉൾപ്പെടുത്തിയാണ് ബോട്ടിന്‍റെ നിർമാണം പൂർത്തിയാക്കിയത്.
Also Read: ഗാനമേളയ്ക്കിടെ മതിമറന്ന് ഡാൻസ്; കിണറിന് മുകളിലെ പലക തകർന്നു; യുവാവിന് ദാരുണാന്ത്യം

ഇതിന് അകത്ത് വിശാലമായ രീതിയിൽ ചാലിയാറിന്‍റെ കാഴ്ചകൾ കാണുന്ന വിധത്തിൽ ഒരു ബെഡ്റൂം സജ്ജീകരിച്ചിട്ടുണ്ട്. ഈ റൂമിൽ അറ്റാച്ചഡ് ബാത്റൂം കിച്ചൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമേ ബോട്ടിന്‍റെ മുകൾ ഭാഗത്ത് യാത്രക്കാർക്ക് കയറി നിന്ന് കാഴ്ചകൾ കാണാൻ പ്രത്യേക സൗകര്യം തന്നെയുണ്ട്. ഏകദേശം രണ്ടര ലക്ഷം രൂപ ചിലവിലാണ് ബോട്ടിന്‍റെ നിർമാണം പൂർത്തിയാക്കിയത് എന്ന് അലുഫ് ഷാഹിം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയിൽപ്പെട്ട ഒരു ബോട്ടിന്‍റെ ഡിസൈൻ കണ്ടതിനെ തുടർന്നാണ് അലുഫ് ഷാഹിമിനും ഇങ്ങനെ ഒരു ബോട്ട് നിർമിക്കണമെന്ന് തോന്നിയത്.

മലപ്പുറം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

തുടർന്ന് പരീക്ഷണ അടിസ്ഥാനത്തിൽ നിർമ്മിക്കാനുള്ള അവശ്യവസ്തുക്കൾ കണ്ടെത്തി നിർമാണം ആരംഭിക്കുകയായിരുന്നു. രണ്ടാഴ്ചത്തെ യുവാവിന്‍റെ കഠിന പരിശ്രമമാണ് സ്വന്തമായ ഒരു മിനി ഹൗസ് ബോട്ട് എന്ന സ്വപ്നം യാഥാർഥ്യമാക്കിയത്. നിലവിൽ അഞ്ചു പേർക്ക് ഈ ബോട്ടിൽ ഒരേസമയം ചാലിയാറിനെ അടുത്തറിഞ്ഞ് യാത്ര ചെയ്യാൻ സാധിക്കും എന്നാണ് അലൂഫ് ഷാഹിം അവകാശപ്പെടുന്നത്. പെട്രോൾ യമഹ എൻജിനാണ് ബോട്ടിൽ ഘടിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ചാലിയാറിലെ ആയമേറിയ ഭാഗങ്ങളിലൂടെയും ബോട്ടിന് മികച്ച രീതിയിൽ സഞ്ചരിക്കാൻ സാധിക്കുമെന്നും അലൂഫ് ഷാഹിം പറഞ്ഞു.

Also Read: 21 ക്വിൻ്റൽ അരിയുടെ ക്രമക്കേട്, റേഷൻ കടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; നടപടി ഗൂഢാലോചനയുടെ ഭാഗമെന്ന് കടയുടമ

അതേസമയം, പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ബോട്ട് നിർമ്മാണം ആയിരുന്നു എന്‍റെ ബോട്ട് നിർമാണം. അത് മികച്ച രീതിയിൽ പൂർത്തിയാക്കാൻ എനിക്ക് സാധിച്ചു. അതിൽ വളരെയധികം സന്തോഷമുണ്ടെന്നും അലുഫ് ഷാഹിം പറഞ്ഞു. ബോട്ടിന്റെ നിർമ്മാണ പ്രവർത്തിയിൽ ആശാരിപ്പണിക്കും വെൽഡിങ് പ്രവർത്തിക്കും സുഹൃത്തുക്കളും സഹായത്തിന് എത്തിയിരുന്നു അവരോടും ഈ അവസരത്തിൽ നന്ദി പറയുന്നു എന്നും അദ്ദേഹം പറഞ്ഞു. ആർക്കിടെക്ചർ ബിസിനസ് മാനുമായ ഷാഹിം ഇപ്പോൾ അരീക്കോട് സ്വന്തമായി ഒരു ഡിസൈനിങ് സ്ഥാപനം നടത്തിവരികയാണ്. ഇതിനിടയിലാണ് ഇത്തരത്തിൽ ഒരു ഹൗസ് ബോട്ട് നിർമിച്ച നാട്ടിൽ താരമായി മാറിയത്. നിരവധി പേരാണ് യുവാവിന്‍റെ വേറിട്ട കഴിവിനെ അഭിനന്ദിച്ചുകൊണ്ട് ഇതിനകം രംഗത്തെത്തിയത്. അബ്ദുൽ മുഹ്സിൻ ഷമീ കീലത്ത് ദമ്പതികളുടെ മകനാണ്.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്