ആപ്പ്ജില്ല

ലോക് ഡൗണ്‍ കാലത്ത് കലാപമുണ്ടാക്കാന്‍ ശ്രമം, മുസ്ലീം പള്ളിക്ക് തീയിട്ടു, ക്ഷേത്രത്തിന്‍റെ ദീപ സ്തംഭം തകര്‍ത്തു, പ്രതി പിടിയില്‍

തുടര്‍ന്ന് ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെ അരീക്കാട്ജുമാ മസ്ജിദിനകത്തുള്ള മിഹാമ്പും, മിമ്പറും തീവെച്ച് നശിപ്പിച്ചു. എട്ട് ലക്ഷം രൂപയുടെ നാശനഷ്ടമാണുണ്ടായത്. ചെമ്പ്രധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്നും 1980 രൂപ മോഷ്ടിച്ചതായും, ഓമനൂര്‍ ശുഹദാക്കളുടെ നേര്‍ച്ച പെട്ടിയില്‍ നിന്നും 1180 രൂപ മോഷ്ടിച്ചതായും പ്രതിയെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

Samayam Malayalam 3 Apr 2020, 9:20 pm
മലപ്പുറം: ജനംകോവിഡ് ദുരന്ത ഭീതിയില്‍ കഴിയുന്നതിനിടയില്‍ മലപ്പുറത്തെ മുസ്ലിംപള്ളിക്ക് തീയിട്ട പ്രതി ക്ഷേത്രത്തിന്റെ ദീപ സ്തംഭം തകര്‍ത്തു. സിസിടിവിയില്‍ കുടുങ്ങിയ പ്രതി അറസറ്റില്‍. ആരാധനാലയങ്ങള്‍ക്ക് നേരെ സാമൂഹ്യ വിരുദ്ധ അക്രമവും കൂടാതെ മോഷണവും നടത്തിയ കേസിലെ പ്രതിയെയാണ് ഇന്ന് താനൂര്‍ പോലീസ് പിടികൂടിയത്. തലക്കടത്തൂര്‍ ചെറിയമുണ്ടം സ്വദേശി കരുമരക്കാട്ടില്‍ അഹമ്മദ് കുട്ടി (49) യാണ് അറസ്റ്റിലായത്.
Samayam Malayalam Ahammed Kutty


Also Read: കൊവിഡ് പ്രതിരോധ യുദ്ധത്തിനിടെ കണ്ണൂർ കോർപറേഷനിൽ മേയർക്കെതിരെ അവിശ്വാസ പ്രമേയം!

താനൂര്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് പി. പ്രമോദും സംഘവുമാണ് പ്രതിയെ പിടികൂടിയത്. മലപ്പുറത്ത് നിരോധനാജ്ഞയും ലോക് ഡൗണ്‍പ്രഖ്യാപിച്ച സാഹചര്യം മുതലെടുത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കൂടിയുള്ള ശ്രമമാണ് അര്‍ധരാത്രിയില്‍ അരീക്കാട് തലക്കടത്തൂര്‍, ഭാഗങ്ങളില്‍ പള്ളികള്‍ക്കും ക്ഷേത്രത്തിനും നേരേയുണ്ടായ അക്രമവും, മോഷണവുമെന്ന് പോലീസ് പറഞ്ഞു. കൂടാതെ തലപ്പറമ്പ് റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള ഓമന്നൂര്‍ ശുഹദാക്കളുടെ നേര്‍ച്ചപ്പെട്ടി മോഷണവും, ഏപ്രില്‍ ഒന്നിന് അരീക്കാട് മസ്ജിദുല്‍ തഖ്വവപള്ളിയിലെ ഒരു മൈക്ക്, തലക്കടത്തൂര്‍ വിഷ്ണു അയ്യപ്പക്ഷേത്രത്തിലെ ദീപസ്തംഭം തകര്‍ത്ത സംഭവങ്ങളില്‍ തിരൂര്‍, താനൂര്‍ പോലീസ് സേ്റ്റഷനുകളിലായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Also Read: തൃശൂരില്‍ ഒരാള്‍ക്ക് കൂടി കൊവിഡ്; 14,073 നിരീക്ഷണത്തിൽ!

തുടര്‍ന്ന് ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെ അരീക്കാട്ജുമാ മസ്ജിദിനകത്തുള്ള മിഹാമ്പും, മിമ്പറും തീവെച്ച് നശിപ്പിച്ചു. എട്ട് ലക്ഷം രൂപയുടെ നാശനഷ്ടമാണുണ്ടായത്. ചെമ്പ്രധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്നും 1980 രൂപ മോഷ്ടിച്ചതായും, ഓമനൂര്‍ ശുഹദാക്കളുടെ നേര്‍ച്ച പെട്ടിയില്‍ നിന്നും 1180 രൂപ മോഷ്ടിച്ചതായും പ്രതിയെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. മോഷണം പോയ മൈക്കുകള്‍, ഭണ്ഡാരം പൊളിച്ചതിലെ 3160 രൂപയും, ചുറ്റിക തുടങ്ങിയവ പ്രതിയില്‍ നിന്നും കണ്ടെടുത്തു.

പള്ളി കത്തിച്ചതിന് ശേഷം വീട്ടില്‍ പോയ അഹമ്മദ് കുട്ടി പോലീസ് എത്തിയപ്പോള്‍ തിരകെ എത്തി. എത്രയും പെട്ടെന്ന് തന്നെ ഈ കേസ് തെളിയിക്കണമെന്നും പോലീസിനോട് ഇയാള്‍ ആവശ്യപ്പെട്ടു. താനൂരില്‍ നാലും തിരൂരില്‍ രണ്ടും കേസുകളാണ് ഇയാളുടെ പേരില്‍ നിലവിലുള്ളത്. ഇന്‍സ്‌പെകടര്‍ പി. പ്രമോദിനെ കൂടാതെ എസ്.ഐമാരായ നവീന്‍ ഷാജ്, രാജേഷ്, വിജയന്‍, വാരിജാക്ഷന്‍, എ.എസ്.ഐ.നവീന്‍, സി.പി.ഒമാരായ സലേഷ്, വിമോഷ്, ഷിബിന്‍ എന്നിവരും പ്രതിയെ കണ്ടത്തുന്ന സംഘത്തിലുണ്ടായിരുന്നു, പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്