പൊന്നാനി: പെൺസുഹൃത്തിനെ കാണാൻ രാത്രി വീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ മർദ്ദിച്ച് റോഡരികിൽ തള്ളി. മന്ദലാംകുന്ന് കഴിഞ്ഞദിവസമാണ് സംഭവം. പുതുപൊന്നാനി സ്വദേശി ആലിയാമിന്‍റകത്ത് മുബഷീറിനെ (26) യാണ് യുവതിയുടെ വീട്ടുകാർ ക്രൂരമായി മർദ്ദിക്കുകയും (Youth Attacked) കുത്തിപ്പരിക്കൽപ്പിക്കുകയും ചെയ്തത്. യുവതിയുടെ സഹോദരങ്ങളുടെയും ബന്ധുക്കളുടെയും മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ മുബഷീര്‍ തൃശൂരിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കത്തികൊണ്ട് ഇയാളെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നെന്ന് പരാതിയിലുണ്ട്. സംഭവത്തിൽ യുവതിയുടെ ബന്ധുക്കളായ നാല് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
Also Read : ബിൽ അടച്ചില്ല; കാര്യവട്ടം സ്റ്റേഡിയത്തിലെ വൈദ്യുതി കെഎസ്ഇബി കട്ട് ചെയ്തു; നടപടി 28ന് മത്സരം നടക്കാനിരിക്കെ
വണ്ടിപ്പേട്ടയിലെ ഫ്രൂട്സ് കടയിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് മുബഷീർ. മന്ദലാംകുന്നുള്ള പെൺസുഹൃത്തിന്‍റെ വീട്ടിലെത്തിയ ഇയാളെ വെള്ളിയാഴ്ച പുലർച്ചെയാണ് യുവതിയുടെ സഹോദരന്മാരും ബന്ധുക്കളും ചേർന്ന് പിടികൂടി മർദ്ദിച്ചത്. കറിക്കത്തി ഉപയോഗിച്ച് ആക്രമിച്ചശേഷം വാഹനത്തിൽ കയറ്റി ബീച്ചിലേക്ക് കൊണ്ടുപോവുകയായിരുന്നു.
Also Read : പട്ടാപകൽ ഭാര്യയെ കഴുത്തറുത്ത് കൊന്നു, ജാമ്യത്തിലിറങ്ങിയ പ്രതി മരിച്ച നിലയിൽ, മൃതദേഹം കിണറിൽ
ബീച്ചിലെത്തിച്ചും സംഘം യുവാവിനെ ക്രൂരമായി മർദ്ദിച്ചു. പിന്നീട് പൊന്നാനിയിലെ യുവാവിന്‍റെ വീടിനുസമീപത്തെത്തിച്ച് റോഡരികിൽ ഉപേക്ഷിക്കുകയും ചെയ്തു. യുവതിയുടെ ബന്ധുക്കൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തതെന്ന് ഇന്‍സ്പെക്ടര്‍ വിനോദ് വലിയാറ്റൂര്‍ പ്രതികരിച്ചതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read Latest Local News and Malayalam News
Also Read : ബിൽ അടച്ചില്ല; കാര്യവട്ടം സ്റ്റേഡിയത്തിലെ വൈദ്യുതി കെഎസ്ഇബി കട്ട് ചെയ്തു; നടപടി 28ന് മത്സരം നടക്കാനിരിക്കെ
വണ്ടിപ്പേട്ടയിലെ ഫ്രൂട്സ് കടയിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് മുബഷീർ. മന്ദലാംകുന്നുള്ള പെൺസുഹൃത്തിന്‍റെ വീട്ടിലെത്തിയ ഇയാളെ വെള്ളിയാഴ്ച പുലർച്ചെയാണ് യുവതിയുടെ സഹോദരന്മാരും ബന്ധുക്കളും ചേർന്ന് പിടികൂടി മർദ്ദിച്ചത്. കറിക്കത്തി ഉപയോഗിച്ച് ആക്രമിച്ചശേഷം വാഹനത്തിൽ കയറ്റി ബീച്ചിലേക്ക് കൊണ്ടുപോവുകയായിരുന്നു.
Also Read : പട്ടാപകൽ ഭാര്യയെ കഴുത്തറുത്ത് കൊന്നു, ജാമ്യത്തിലിറങ്ങിയ പ്രതി മരിച്ച നിലയിൽ, മൃതദേഹം കിണറിൽ
ബീച്ചിലെത്തിച്ചും സംഘം യുവാവിനെ ക്രൂരമായി മർദ്ദിച്ചു. പിന്നീട് പൊന്നാനിയിലെ യുവാവിന്‍റെ വീടിനുസമീപത്തെത്തിച്ച് റോഡരികിൽ ഉപേക്ഷിക്കുകയും ചെയ്തു. യുവതിയുടെ ബന്ധുക്കൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തതെന്ന് ഇന്‍സ്പെക്ടര്‍ വിനോദ് വലിയാറ്റൂര്‍ പ്രതികരിച്ചതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read Latest Local News and Malayalam News