മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം (Karipur International Airport) വഴി അനധികൃതമായി കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. അൽഐനിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ എത്തിയ കോഴിക്കോട് സ്വദേശി അബ്ദുൾ ഷെരീഫാണ് പിടിയിലായത്. ഇയാളിൽ നിന്നും 1243 ഗ്രാം സ്വാർണം കണ്ടെത്തി.
സൈക്കിളിന്റെ ലോഹത്തിന്റെ രൂപത്തിലാണ് അബ്ദുൾ ഷെരീഫ് സ്വർണം കടത്താൻ ശ്രമിച്ചത്. വിദേശത്തു നിന്ന് വാങ്ങിയ സൈക്കിളിന്റെ ഭാഗങ്ങൾ പല പാട്സുകളായിട്ടാണ് എത്തിച്ചത്. ഭാരക്കൂടുതലിനെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വിധേയമാക്കി. ആദ്യം നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് സീറ്റ് ഉറപ്പിക്കുന്ന ലോഹ ഭാഗത്ത് സ്വർണം കണ്ടെത്തിയത്.
ലോഹ ഭാഗത്തിന് 81 ശതമാനം സ്വർണവും ബാക്കി സിങ്ക്, സിൽവർ, നിക്കൽ തുടങ്ങിയ ലോഹങ്ങളിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം ഉണ്ടായിരുന്നത്. 8 മണിക്കൂർ സമയം എടുത്താണ് കസ്റ്റംസ് സൈക്കിളിന്റെ പാട്സിൽ നിന്ന് സ്വർണം പുറത്തെടുത്തത്.
വിവിധ രീതിയിൽ കരിപ്പൂർ കേന്ദ്രീകരിച്ച് സ്വർണം കടത്തൽ നടക്കുന്നുണ്ടെങ്കിലും മറ്റൊരു ലോഹത്തോടൊപ്പം സ്വർണം കടത്താൻ ശ്രമിക്കുന്നത് സമീപകാലത്ത് കുറവാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിച്ചുവിടാൻ വേണ്ടിയാണ് സ്വർണ കള്ളക്കടത്ത് സംഘം ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നത്.
അടുത്തകാലത്ത് സ്വർണം പുറത്തെടുക്കാൻ നടത്തിയ ഏറ്റവും വലിയ ശ്രമമാണ് ഇതൊന്നും ഉദ്യോഗസ്ഥർ പറഞ്ഞു അതേസമയം കരിപ്പൂർ കേന്ദ്രീകരിച്ചുള്ള അനധികൃത സ്വർണക്കള്ളക്കടത്ത് വർധിച്ചുവരികയാണ് . ഇന്നലെയും കരിപ്പൂരിൽ സ്വർണം പിടികൂടിയിരുന്നു. ഇന്ന് യുവാവിൽ നിന്ന് പിടികൂടിയ സ്വർണം വേർ തിരിച്ചപ്പോൾ 1037 ഗ്രാം സ്വർണ്ണമായതായും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Read Latest Local News and Malayalam News
സൈക്കിളിന്റെ ലോഹത്തിന്റെ രൂപത്തിലാണ് അബ്ദുൾ ഷെരീഫ് സ്വർണം കടത്താൻ ശ്രമിച്ചത്. വിദേശത്തു നിന്ന് വാങ്ങിയ സൈക്കിളിന്റെ ഭാഗങ്ങൾ പല പാട്സുകളായിട്ടാണ് എത്തിച്ചത്. ഭാരക്കൂടുതലിനെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വിധേയമാക്കി. ആദ്യം നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് സീറ്റ് ഉറപ്പിക്കുന്ന ലോഹ ഭാഗത്ത് സ്വർണം കണ്ടെത്തിയത്.
ലോഹ ഭാഗത്തിന് 81 ശതമാനം സ്വർണവും ബാക്കി സിങ്ക്, സിൽവർ, നിക്കൽ തുടങ്ങിയ ലോഹങ്ങളിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം ഉണ്ടായിരുന്നത്. 8 മണിക്കൂർ സമയം എടുത്താണ് കസ്റ്റംസ് സൈക്കിളിന്റെ പാട്സിൽ നിന്ന് സ്വർണം പുറത്തെടുത്തത്.
വിവിധ രീതിയിൽ കരിപ്പൂർ കേന്ദ്രീകരിച്ച് സ്വർണം കടത്തൽ നടക്കുന്നുണ്ടെങ്കിലും മറ്റൊരു ലോഹത്തോടൊപ്പം സ്വർണം കടത്താൻ ശ്രമിക്കുന്നത് സമീപകാലത്ത് കുറവാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിച്ചുവിടാൻ വേണ്ടിയാണ് സ്വർണ കള്ളക്കടത്ത് സംഘം ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നത്.
അടുത്തകാലത്ത് സ്വർണം പുറത്തെടുക്കാൻ നടത്തിയ ഏറ്റവും വലിയ ശ്രമമാണ് ഇതൊന്നും ഉദ്യോഗസ്ഥർ പറഞ്ഞു അതേസമയം കരിപ്പൂർ കേന്ദ്രീകരിച്ചുള്ള അനധികൃത സ്വർണക്കള്ളക്കടത്ത് വർധിച്ചുവരികയാണ് . ഇന്നലെയും കരിപ്പൂരിൽ സ്വർണം പിടികൂടിയിരുന്നു. ഇന്ന് യുവാവിൽ നിന്ന് പിടികൂടിയ സ്വർണം വേർ തിരിച്ചപ്പോൾ 1037 ഗ്രാം സ്വർണ്ണമായതായും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Read Latest Local News and Malayalam News