മലപ്പുറം: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. കമ്പ്യൂട്ടര്‍ പ്രിന്ററിനുള്ളിലും വിമാനത്തിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിനുള്ളിലും ന്യൂട്ടല്ല സ്പ്രെഡ് ജാറിനുള്ളിലും ശരീരത്തിനുള്ളിലുമായിട്ടാണ് സ്വർണക്കടത്ത് നടന്നത്. മൂന്നു കോടി രൂപ വില മതിക്കുന്ന 5 കിലോ സ്വർണമാണ് അഞ്ച് വ്യത്യസ്ത കേസുകളിലായി കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
എയര്‍ അറേബ്യ വിമാനത്തില്‍ ജിദ്ദയില്‍ നിന്നും ഷാര്‍ജവഴി വന്ന മലപ്പുറം ആതവനാട് സ്വദേശി പൊട്ടങ്ങല്‍ ഹംസ മകന് അബ്ദുല്‍ ആശിഖ് (29) കൊണ്ടുവന്ന കമ്പ്യൂട്ടര്‍ പ്രിന്റര്‍ സംശയത്തേതുടര്‍ന്ന് എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. ആശിഖിൻ്റെ ബാഗ്ഗെജിന്റെ എക്സറേ പരിശോധനയില്‍ പ്രിന്റ്റിന്റെ ഇമേജ് വ്യക്തമായതോടെ വിശദമായി പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാൽ പ്രിൻ്റർ തന്റെ സഹോദരന് തന്നയച്ചതാണെന്നും അതില്‍ സ്വര്‍ണമില്ലെന്ന് തനിക്ക് ഉറപ്പാണെന്ന് യുവാവ് പറഞ്ഞു. പ്രിന്റര്‍ തുറന്നു പരിശോധിച്ച് കേടുവന്നാല്‍ പുതിയ പ്രിന്റര്‍ നല്‍കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥരോട് ആശിഖ് പറയുകയും ചെയ്തു.
ഏകദേശം പതിനായിരം രൂപയോളം വിലവരുന്ന പ്രിന്റര്‍ പൊട്ടിച്ചു നോക്കാതെ ഉദ്യോഗസ്ഥര്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയില്‍ പ്രിന്റ്റിന്റെ പാര്‍ട്സായി വച്ചിരുന്ന സ്വര്‍ണം വിദഗ്ദരുടെ സഹായത്തോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പിടികൂടിയ 995 ഗ്രാം സ്വർണത്തിന് വിപണിയില്‍ 55 ലക്ഷം രൂപ വിലവരും. സ്വർണം കടത്താൻ കള്ളക്കടത്തു സംഘം ആശിഖിനു 90,000 രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്.
മറ്റൊരു കേസില്‍ തിങ്കളാഴ്ച വൈകുന്നേരം ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിലെ വേസ്റ്റ്ബിന്നില്‍ നിന്നുമാണ് 1145 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ മിശ്രിതമടങ്ങിയ നീല കളറിലുള്ള ക്ലോത് ബെല്‍റ്റ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. എയര്‍ ഇന്ത്യ ക്യാബിന് ക്രൂവിന്റെ സഹായത്തോടെയാണ് ഇവ പിടികൂടിയത്. വിമാനം കരിപ്പൂരിലെത്തിയ ശേഷം ഈ പാക്കറ്റ് മറ്റാരുടെയോ സഹായത്തോടെ പുറത്തു കടത്താനിരുന്നതാണെന്നാണ് സംശയം.
ഇന്ന് രാവിലെ എയര്‍ ഇന്ത്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും വന്ന മലപ്പുറം തവനൂര്‍ സ്വദേശിയായ ചെറുകാട്ടുവളപ്പില്‍ സൈദാലി മകന് അബ്ദുല്‍ നിഷാറില്‍ (33) നിന്നും 1158 ഗ്രാം സ്വര്‍ണ മിശ്രിതവും കൊടുവള്ളി അവിലോറ സ്വദേശിയായ പാറക്കല്‍ കാദര്‍ മകന് സുബൈറില്‍ (35) നിന്നും 1283 ഗ്രാം സ്വര്‍ണ മിശ്രിതവും അടങ്ങിയ 4 വീതം ക്യാപ്സുളുകൾ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയുണ്ടായി. കള്ളക്കടത്തു സംഘം നിഷാറിന് 50000 രൂപയും സുബൈറിനു 70000 രൂപയുമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്.
മറ്റൊരു കേസില്‍ ഇന്നലെ വൈകുന്നേരം ദുബായില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ വന്ന വടകര വില്ലിയാപ്പള്ളി സ്വദേശിയായ താച്ചാര്‍ കണ്ടിയില്‍ അഷ്റഫ് മകന് അഫ്നാസില്‍ (29) നിന്നും ന്യൂട്ടല്ല സ്പ്രെഡ് ജാറിനുള്ളില്‍ കലര്‍ത്തികൊണ്ടുവന്ന 45.69 ലക്ഷം രൂപ വിലയുള്ള 840.34 ഗ്രാം സ്വര്‍ണം ഡിആര്‍ഐ ഉദ്യോഗസ്ഥരും കസ്റ്റീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടിച്ചെടക്കുകയുണ്ടായി. കള്ളക്കടത്തുസംഘം അഫ്നസിന് 50000 രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്. ഈ അഞ്ചു കേസുകളുമായി ബന്ധപ്പെട്ട് എയര്‍ കസ്റ്റംസ് സമഗ്ര അന്വേഷണം തുടരുകയാണ്.
Read Latest Local News and Malayalam News
എയര്‍ അറേബ്യ വിമാനത്തില്‍ ജിദ്ദയില്‍ നിന്നും ഷാര്‍ജവഴി വന്ന മലപ്പുറം ആതവനാട് സ്വദേശി പൊട്ടങ്ങല്‍ ഹംസ മകന് അബ്ദുല്‍ ആശിഖ് (29) കൊണ്ടുവന്ന കമ്പ്യൂട്ടര്‍ പ്രിന്റര്‍ സംശയത്തേതുടര്‍ന്ന് എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. ആശിഖിൻ്റെ ബാഗ്ഗെജിന്റെ എക്സറേ പരിശോധനയില്‍ പ്രിന്റ്റിന്റെ ഇമേജ് വ്യക്തമായതോടെ വിശദമായി പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാൽ പ്രിൻ്റർ തന്റെ സഹോദരന് തന്നയച്ചതാണെന്നും അതില്‍ സ്വര്‍ണമില്ലെന്ന് തനിക്ക് ഉറപ്പാണെന്ന് യുവാവ് പറഞ്ഞു. പ്രിന്റര്‍ തുറന്നു പരിശോധിച്ച് കേടുവന്നാല്‍ പുതിയ പ്രിന്റര്‍ നല്‍കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥരോട് ആശിഖ് പറയുകയും ചെയ്തു.
ഏകദേശം പതിനായിരം രൂപയോളം വിലവരുന്ന പ്രിന്റര്‍ പൊട്ടിച്ചു നോക്കാതെ ഉദ്യോഗസ്ഥര്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയില്‍ പ്രിന്റ്റിന്റെ പാര്‍ട്സായി വച്ചിരുന്ന സ്വര്‍ണം വിദഗ്ദരുടെ സഹായത്തോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പിടികൂടിയ 995 ഗ്രാം സ്വർണത്തിന് വിപണിയില്‍ 55 ലക്ഷം രൂപ വിലവരും. സ്വർണം കടത്താൻ കള്ളക്കടത്തു സംഘം ആശിഖിനു 90,000 രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്.
മറ്റൊരു കേസില്‍ തിങ്കളാഴ്ച വൈകുന്നേരം ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിലെ വേസ്റ്റ്ബിന്നില്‍ നിന്നുമാണ് 1145 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ മിശ്രിതമടങ്ങിയ നീല കളറിലുള്ള ക്ലോത് ബെല്‍റ്റ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. എയര്‍ ഇന്ത്യ ക്യാബിന് ക്രൂവിന്റെ സഹായത്തോടെയാണ് ഇവ പിടികൂടിയത്. വിമാനം കരിപ്പൂരിലെത്തിയ ശേഷം ഈ പാക്കറ്റ് മറ്റാരുടെയോ സഹായത്തോടെ പുറത്തു കടത്താനിരുന്നതാണെന്നാണ് സംശയം.
ഇന്ന് രാവിലെ എയര്‍ ഇന്ത്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും വന്ന മലപ്പുറം തവനൂര്‍ സ്വദേശിയായ ചെറുകാട്ടുവളപ്പില്‍ സൈദാലി മകന് അബ്ദുല്‍ നിഷാറില്‍ (33) നിന്നും 1158 ഗ്രാം സ്വര്‍ണ മിശ്രിതവും കൊടുവള്ളി അവിലോറ സ്വദേശിയായ പാറക്കല്‍ കാദര്‍ മകന് സുബൈറില്‍ (35) നിന്നും 1283 ഗ്രാം സ്വര്‍ണ മിശ്രിതവും അടങ്ങിയ 4 വീതം ക്യാപ്സുളുകൾ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയുണ്ടായി. കള്ളക്കടത്തു സംഘം നിഷാറിന് 50000 രൂപയും സുബൈറിനു 70000 രൂപയുമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്.
മറ്റൊരു കേസില്‍ ഇന്നലെ വൈകുന്നേരം ദുബായില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ വന്ന വടകര വില്ലിയാപ്പള്ളി സ്വദേശിയായ താച്ചാര്‍ കണ്ടിയില്‍ അഷ്റഫ് മകന് അഫ്നാസില്‍ (29) നിന്നും ന്യൂട്ടല്ല സ്പ്രെഡ് ജാറിനുള്ളില്‍ കലര്‍ത്തികൊണ്ടുവന്ന 45.69 ലക്ഷം രൂപ വിലയുള്ള 840.34 ഗ്രാം സ്വര്‍ണം ഡിആര്‍ഐ ഉദ്യോഗസ്ഥരും കസ്റ്റീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടിച്ചെടക്കുകയുണ്ടായി. കള്ളക്കടത്തുസംഘം അഫ്നസിന് 50000 രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്. ഈ അഞ്ചു കേസുകളുമായി ബന്ധപ്പെട്ട് എയര്‍ കസ്റ്റംസ് സമഗ്ര അന്വേഷണം തുടരുകയാണ്.
Read Latest Local News and Malayalam News