മലപ്പുറം: വൈകല്യങ്ങളെ മറന്ന് ഇവര്‍ ഒന്നായി. ഇനി രണ്ടാളും ഒന്നിച്ചു പറക്കും. യൂനുസിനും ഫാത്തിമ ഷബാനക്കും ഇത് സ്വപ്ന സാഫല്യം. കിന്‍ഷിപ്പില്‍ വച്ചാണ് യൂനസ് ഉള്ളുതുറന്ന് ചിരിക്കാറുള്ളത്. ഷബാനയും അങ്ങനെ തന്നൊയിരുന്നു. അവിടെവച്ചാണ് ഇരുവരും മനസ്സ് തുറന്നതും. ഇനി ജീവിതത്തിലെ ദുഷ്കരമായ പാതകളില്‍ കൈകോര്‍ത്ത് ഒരുമിച്ചുണ്ടാകുമിവര്. ഭിന്നശേഷിക്കാരായ യൂനസും ഫാത്തിമ ഷബാനയും തമ്മിലുള്ള വിവാഹം താളവും മേളവുമൊരുക്കി കിന്‍ഷിപ്പ് ആഘോഷമാക്കി. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന തിരൂര്‍ കിന്ഷിപ്പില്വച്ചാണ് ഇരുവരും അടുത്തറിയുന്നത്. Also Read: പ്രണയിച്ച് വിവാഹം കഴിച്ചു, ഒരുമിച്ച് ജീവിക്കാൻ നാട് വിട്ടു, ഒടുവിൽ ഭർത്താവിൽ നിന്ന് തന്നെ ആസിഡ് ആക്രമണം, കവിതയ്ക്ക് ദാരുണാന്ത്യം
തൃപ്രങ്ങോട് സ്വദേശിയായ യൂനസ് ചെറുപ്പത്തിലേ പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്ന് വീല്‍ചെയറിലാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന ബിപി അങ്ങാടി സ്വദേശിനി ഫാത്തിമ ഷബാനയും കിന്‍ഷിപ്പിലെ അന്തേവാസിയാണ്. ഇരുവരും ഒന്നിച്ചുള്ള ജീവിതത്തിന് താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ കിന്‍ഷിപ്പിലെ പ്രവര്‍ത്തകരാണ് വീട്ടുകാരെ അറിയിച്ചത്.
ഇരു കുടുംബങ്ങളും അനുകൂലിച്ചതോടെ പ്രണയം സഫലം. കിന്‍ഷിപ്പില്‍ ശനിയാഴ്ച നടന്ന വിവാഹ സല്‍ക്കാര ആഘോഷത്തില്‍ വധൂവരന്മാര്ക്ക് ആശംസകള്‍ നേരാന്‍ നിരവധി പേരെത്തി. ഗായകന് ഫിറോസ് ബാബു, അസ്മ കൂട്ടായി തുടങ്ങിയവര്‍ സംഗീതസദ്യയൊരുക്കി.
Also Read: ക്ഷേത്ര ശ്രീകോവിലിന്റെ വാതിലുകൾക്ക് തീയിട്ടു, നിലവിളക്കുകളും തട്ടങ്ങളും ചിറയിലേക്ക് എറിഞ്ഞു, സംഭവം ഉത്സവം നടക്കാനിരിക്കെ
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി കഴിഞ്ഞ 10 വര്‍ഷമായി കിന്‍ഷിപ്പ് തിരൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചുവരുന്നു. 40 അന്തേവാസികളുള്ള ഇവിടെ ഇവര്‍ക്കുവേണ്ട വിവിധ തെറാപ്പികളും, പുനരധിവാാസ പ്രവര്‍ത്തനളുമാണ് നല്‍കിവരുന്നത്. വിവാഹച്ചടങ്ങിന് തിരൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ എ.പി.നസീമ, നൂര്‍ ജലീല, തുടങ്ങിയവര്‍ പങ്കെടുത്തു. ഡയറക്ടര്‍മാരായ റഫീസ് മാസ്റ്റര്‍, അല്‍ത്താഫ്, ബാബു, ദിലീപ് അമ്പായത്തില്‍, ഫൈസല്‍ ബാബു, അഷ്റഫ് റിയല്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നലകി. വിവാഹച്ചടങ്ങിനുവേണ്ടി എല്ലാവിധ ചെലവുകളും, വസ്ത്രം, ഉള്‍പ്പെടെയുള്ള നിരവധി വിവാഹസമ്മാനങ്ങളും വധൂവരന്മാര്ക്കു സമ്മാനിക്കുകയും ചെയ്തു.
തൃപ്രങ്ങോട് സ്വദേശിയായ യൂനസ് ചെറുപ്പത്തിലേ പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്ന് വീല്‍ചെയറിലാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന ബിപി അങ്ങാടി സ്വദേശിനി ഫാത്തിമ ഷബാനയും കിന്‍ഷിപ്പിലെ അന്തേവാസിയാണ്. ഇരുവരും ഒന്നിച്ചുള്ള ജീവിതത്തിന് താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ കിന്‍ഷിപ്പിലെ പ്രവര്‍ത്തകരാണ് വീട്ടുകാരെ അറിയിച്ചത്.
ഇരു കുടുംബങ്ങളും അനുകൂലിച്ചതോടെ പ്രണയം സഫലം. കിന്‍ഷിപ്പില്‍ ശനിയാഴ്ച നടന്ന വിവാഹ സല്‍ക്കാര ആഘോഷത്തില്‍ വധൂവരന്മാര്ക്ക് ആശംസകള്‍ നേരാന്‍ നിരവധി പേരെത്തി. ഗായകന് ഫിറോസ് ബാബു, അസ്മ കൂട്ടായി തുടങ്ങിയവര്‍ സംഗീതസദ്യയൊരുക്കി.
Also Read: ക്ഷേത്ര ശ്രീകോവിലിന്റെ വാതിലുകൾക്ക് തീയിട്ടു, നിലവിളക്കുകളും തട്ടങ്ങളും ചിറയിലേക്ക് എറിഞ്ഞു, സംഭവം ഉത്സവം നടക്കാനിരിക്കെ
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി കഴിഞ്ഞ 10 വര്‍ഷമായി കിന്‍ഷിപ്പ് തിരൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചുവരുന്നു. 40 അന്തേവാസികളുള്ള ഇവിടെ ഇവര്‍ക്കുവേണ്ട വിവിധ തെറാപ്പികളും, പുനരധിവാാസ പ്രവര്‍ത്തനളുമാണ് നല്‍കിവരുന്നത്. വിവാഹച്ചടങ്ങിന് തിരൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ എ.പി.നസീമ, നൂര്‍ ജലീല, തുടങ്ങിയവര്‍ പങ്കെടുത്തു. ഡയറക്ടര്‍മാരായ റഫീസ് മാസ്റ്റര്‍, അല്‍ത്താഫ്, ബാബു, ദിലീപ് അമ്പായത്തില്‍, ഫൈസല്‍ ബാബു, അഷ്റഫ് റിയല്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നലകി. വിവാഹച്ചടങ്ങിനുവേണ്ടി എല്ലാവിധ ചെലവുകളും, വസ്ത്രം, ഉള്‍പ്പെടെയുള്ള നിരവധി വിവാഹസമ്മാനങ്ങളും വധൂവരന്മാര്ക്കു സമ്മാനിക്കുകയും ചെയ്തു.