പാലക്കാട്: പട്ടാമ്പി കൊപ്പം മുളയൻകാവിലെ ഫുട്ബോൾ ടർഫിനോട് ചേർന്നുളള നീന്തൽകുളത്തിൽ വീണ പത്തു വയസുകാരിക്ക് ദാരുണാന്ത്യം. വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിലെ തമിഴ്നാട് സ്വദേശിനി സുധീഷ്ണയാണ് കുളത്തിൽ വീണ് മുങ്ങി മരിച്ചത്. അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നു.
തമിഴ്‌നാട്ടിൽ നിന്നും വിനോദയാത്രക്കായി എത്തിയതായിരുന്നു 10 വയസുകാരി സുധീഷ്ണയടക്കമുള്ള സംഘം. കൊപ്പം മുളയൻകാവിൽ സ്വകാര്യവ്യക്തി നടത്തുന്ന ടർഫിനോട് ചേർന്നുളള നീന്തൽകുളത്തിലാണ് പെൺകുട്ടി മുങ്ങി മരിച്ചത്. തമിഴ്‌നാട് രാമനാഥപുരം മണ്ണാംകുന്നിൽ മുത്തുകൃഷ്ണന്റെ മകളാണ് സുധീഷ്ണ. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഇവരുടെ ബന്ധുവിന്റെ പാർട്ണർഷിപ്പിലുളള ടർഫിലേക്ക് എത്തിയായിരുന്നു സംഘം.
പാലക്കാട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
വനം വകുപ്പിന്റെ സൗജന്യ വൃക്ഷത്തൈ വിതരണം ജൂൺ അഞ്ചു മുതൽ
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്ക്കരണത്തിന് സന്നദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ മുതലായവയ്ക്ക് സൗജന്യമായി വൃക്ഷത്തൈ ലഭ്യത അനുസരിച്ച് വിതരണം ചെയ്യുന്നു. ജൂൺ അഞ്ചു മുതൽ വനമഹോത്സവം അവസാനിക്കുന്ന ജൂലൈ ഏഴു വരെയാണ് വിതരണം. വരുന്ന മൂന്നു വർഷങ്ങളിലായി വൃക്ഷത്തൈ നട്ടു പരിപാലിക്കും എന്ന് ഉറപ്പു വരുത്തി സർക്കാരേതര സംഘടനകൾക്കും തൈകൾ ലഭ്യമാക്കും. സൗജന്യമായി കൈപ്പറ്റുന്ന തൈകൾ വിൽക്കാനോ നടാതെ മാറ്റി വയ്ക്കാനോ പാടില്ല. ഇക്കാര്യം വനം വകുപ്പ് അധികൃതർ നേരിട്ട് പരിശോധിച്ച് ഉറപ്പു വരുത്തും.
കൊല്ലം വന മേഖലയിലായി (തിരുവനന്തപുരം-207000, കൊല്ലം-203500, പത്തനംതിട്ട-163000, ആലപ്പുഴ-225000, കോട്ടയം-200000) ആകെ 9,98,500 തൈകൾ വിതരണത്തിനായി സജ്ജമാക്കിയിട്ടുണ്ട്. എറണാകുളം മേഖലയിൽ (എറണാകുളം-210000, ഇടുക്കി-205000, തൃശൂർ-225000, പാലക്കാട്-220000) ആകെ 86,00,00 തൈകളും സജ്ജമാക്കി. കോഴിക്കോട് വനം റീജ്യനിൽ (കാസർകോഡ്-52700, കണ്ണൂർ-50000, കോഴിക്കോട്-40000, വയനാട്-40000, മലപ്പുറം-50000) ആകെ 23,27,00 തൈകളും വിതരണത്തിന് തയാറാണ്. ഇത്തരത്തിൽ ആകെ 20,91,200 തൈകളാണ് വിതരണത്തിനായി തയാറാക്കിയിട്ടുള്ളത്. തൈകൾ അതത് വനം വകുപ്പ് ഓഫീസുകളിൽ നിന്നും ജൂൺ അഞ്ചു മുതൽ 2023 ജൂലൈ ഏഴു വരെ നേരിട്ട് കൈപ്പറ്റാം.