പാലക്കാട്: തങ്കം ആശുപത്രിയില്‍ അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ 3 ഡോക്ടര്‍മാര്‍ അറസ്റ്റില്‍. ഡോക്ടര്‍മാരായ അജിത്, നിള, പ്രിയദര്‍ശിനി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 25കാരിയായ തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞുമാണ് ചികിത്സാ പിഴവിനെ തുടര്‍ന്ന് മരണപ്പെട്ടത്. ചികിത്സാ പിഴവാണ് ഇരുവരുടെയും മരണത്തിന് ഇടയാക്കിയതെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പാലക്കാട് ടൗണ്‍ സൗത്ത് പോലീസിന്റെ നടപടി.
പാലക്കാട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ഇക്കഴിഞ്ഞ ജൂലൈയിലാണ് തത്തമംഗലം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും നവജാത ശിശുവും മരിച്ചത്. പ്രസവത്തെ തുടര്‍ന്ന് ഐശ്വര്യയുടെ നവജാത ശിശു മരിക്കുകയായിരുന്നു. കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ കൊടി ചുറ്റിയ നിലയിലായിരുന്നു. വാക്വം ഉപയോഗിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഐശ്വര്യയുടെ ഗര്‍ഭപാത്രവും നീക്കം ചെയ്യേണ്ടി വന്നിരുന്നു. ഐശ്വര്യയുടെ ആരോഗ്യനിലയില്‍ ആശങ്കവേണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read Latest Local News and Malayalam News
ആശുപത്രി അധികൃതരുടെ വീഴ്ചയാണ് ഐശ്വര്യയുടെ മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. തങ്കം ആശുപത്രിക്ക് മുമ്പില്‍ വലിയ പ്രതിഷേധങ്ങളും നടന്നിരുന്നു. ഒന്‍പതുമാസവും ഐശ്വര്യയെ ചികിത്സിച്ച ഗൈനക്കോളജിസ്റ്റായിരുന്നില്ല പ്രസവ സമയത്ത് ഉണ്ടായിരുന്നതെന്നും കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. 2 ദിവസം മുമ്പാണ് വിഷയത്തില്‍ പാലക്കാട് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നത്.
പാലക്കാട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ഇക്കഴിഞ്ഞ ജൂലൈയിലാണ് തത്തമംഗലം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും നവജാത ശിശുവും മരിച്ചത്. പ്രസവത്തെ തുടര്‍ന്ന് ഐശ്വര്യയുടെ നവജാത ശിശു മരിക്കുകയായിരുന്നു. കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ കൊടി ചുറ്റിയ നിലയിലായിരുന്നു. വാക്വം ഉപയോഗിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഐശ്വര്യയുടെ ഗര്‍ഭപാത്രവും നീക്കം ചെയ്യേണ്ടി വന്നിരുന്നു. ഐശ്വര്യയുടെ ആരോഗ്യനിലയില്‍ ആശങ്കവേണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read Latest Local News and Malayalam News
ആശുപത്രി അധികൃതരുടെ വീഴ്ചയാണ് ഐശ്വര്യയുടെ മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. തങ്കം ആശുപത്രിക്ക് മുമ്പില്‍ വലിയ പ്രതിഷേധങ്ങളും നടന്നിരുന്നു. ഒന്‍പതുമാസവും ഐശ്വര്യയെ ചികിത്സിച്ച ഗൈനക്കോളജിസ്റ്റായിരുന്നില്ല പ്രസവ സമയത്ത് ഉണ്ടായിരുന്നതെന്നും കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. 2 ദിവസം മുമ്പാണ് വിഷയത്തില്‍ പാലക്കാട് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നത്.