ആപ്പ്ജില്ല

പോലീസിനെ ആക്രമിച്ച കേസ്; 9 അതിഥി തൊഴിലാളികള്‍ അറസ്റ്റിൽ: പിടിയിലായത് നാടുവിടാൻ ശ്രമിക്കുന്നതിനിടെ

മൂന്ന് അതിഥി തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. കേസിനെടുത്തതിനെ തുടർന്ന് പാലക്കാട് നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പോലീസ് പിടിയിലായത്.

Lipi 10 Aug 2020, 3:12 pm
പാലക്കാട്: കഞ്ചിക്കോട് ഐഐടി ക്യാമ്പസിലെ മൂന്ന് അതിഥി തൊഴിലാളികള്‍ ട്രെയിന്‍ തട്ടി മരിച്ചതുമായി ബന്ധപ്പെട്ട് പോലീസിനെ കമ്പിവടികളും കല്ലുമായി ആക്രമിച്ച സംഭവത്തില്‍ 9 അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍. അന്യസംസ്ഥാനങ്ങളില്‍ നിന്നും ജോലിക്കെത്തുന്നവര്‍ പോലീസിനെ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ അതീവഗൗരവത്തില്‍ കേസ് അന്വേഷിക്കാനാണ് തീരുമാനം. പ്രതികളുടെ മുന്‍ കേസുകളുടെ പശ്ചാത്തലവും ഏതെങ്കിലും തീവ്രവാദ സംഘടനകളുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നും വിശദമായി പരിശോധിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
Samayam Malayalam 9 migrant workers arrested for attacking police in palakkad
പോലീസിനെ ആക്രമിച്ച കേസ്; 9 അതിഥി തൊഴിലാളികള്‍ അറസ്റ്റിൽ: പിടിയിലായത് നാടുവിടാൻ ശ്രമിക്കുന്നതിനിടെ


Also Read: കൊവിഡ്: പെരുങ്ങോട്ടുകുറിശ്ശിയില്‍ 5 വാര്‍ഡുകള്‍ അടച്ചു

ബിഹാര്‍ ചമ്പാര സ്വദേശികളായ മുകുരാധന്‍ റാം(31), ശരബ്ജീത് റാം(23), ബിപിന്‍ റാം(20), ഭൂലന്‍ റാം(29), ഉമേഷ് പട്ടേല്‍(49), മഞ്ജീത്ത് റാം(22), നന്ദന്‍ പണ്ഡിറ്റ്(21), ഓം പ്രകാശ് റാം(22) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കൊവിഡ് പരിശോധനക്ക് ശേഷം പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൂന്നു തൊഴിലാളികള്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തിലാണ് സംഘടിതരായി തൊഴിലാളികള്‍ ആക്രമിച്ചത്. രണ്ട് പോലീസ് വാഹനങ്ങള്‍, ഫയര്‍ഫോഴ്‌സ് ആംബുലന്‍സ്, കസബ ഇന്‍സ്‌പെക്ടറുടെ സ്വകാര്യ വാഹനം എന്നിവ തകര്‍ത്തു. മൂന്നു പോലീസുകാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അഞ്ചോളം പേര്‍ക്ക് നിസാര പരുക്കേറ്റു. ജില്ലാ പോലീസ് മേധാവി സ്ഥലത്തെത്തിയാണ് പോലീസുകാരെ രക്ഷിച്ചത്.

Also Read: 12 ക്യാമ്പുകളിലായി 337 പേരെ മാറ്റി പാർപ്പിച്ചു; പോത്തുണ്ടി ഡാം തുറന്നേക്കും

അന്ന് പോലീസ് നടപടികള്‍ തടസപ്പെടുത്തുകയും പോലീസ്, ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ തകര്‍ക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്തതിന് കണ്ടാലറിയാവുന്ന അമ്പതോളം അതിഥി തൊഴിലാളികള്‍ക്കെതിരെയാണ് കസബ പോലീസ് കേസെടുത്തത്. അന്യസംസ്ഥാനത്തുനിന്നും ജോലിക്കെത്തിയ തൊഴിലാളികള്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ നടപ്പാക്കിയതില്‍ പ്രതിഷേധിക്കുന്നതിനാണ് ട്രെയിന്‍ തട്ടി മരിച്ച തൊഴിലാളികളുടെ മൃതദേഹം ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. ട്രാക്കില്‍ നിന്നും മൃതദേഹം എടുത്തുകൊണ്ടുപോയി കരാര്‍ കമ്പനിയുമായി വിലപേശുന്നത് തടഞ്ഞ പോലീസിനെതിരെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കെത്തിയ പോലീസിനെതിരെ സംഘടിച്ചെത്തിയ തൊഴിലാളികള്‍ കമ്പിവടിയും കല്ലുകളുമായി നേരിട്ടു. അതിനിടെ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന അഞ്ചോളം അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി. പോലീസിനെ ആക്രമിച്ച കേസെടുത്ത വിവരം അറിഞ്ഞ് അതിഥി തൊഴിലാളികൾ സംഘമായി നാടുവിടാന്‍ ഒരുങ്ങുന്നതിനിടയിലാണ് അറസ്റ്റ്.

Also Read: തത്തേങ്ങലത്ത് കാട്ടാന ശല്യം രൂക്ഷം; 2000 ത്തോളം വാഴകളും തെങ്ങും കവുങ്ങും ചവിട്ടി നശിപ്പിച്ചു: വൈദ്യുതി ഫെൻസിങ് വേണമെന്ന് നാട്ടുകാർ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്