ആപ്പ്ജില്ല

പാലക്കാട് നഗരസഭയിലെ ബിജെപി ഇതാണ്... തോല്‍ക്കാന്‍ മനസില്ലാതെ ശിവരാജനും, ആരാണ് ശിവരാജന്‍?

ബിജെപി രൂപീകൃതമായതിനുശേഷം 1988 ല്‍ നടന്ന ആദ്യ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍തന്നെ എന്‍ ശിവരാജന്‍ ഉള്‍പ്പെടെ ആറു ബിജെപിക്കാരാണ് പാലക്കാട് നഗരസഭയിലേക്ക് ജയിച്ചുകയറിയത്.

Samayam Malayalam 27 Nov 2020, 11:01 pm
പാലക്കാട്: കേരളത്തില്‍ ഒരു നഗരസഭ ആദ്യമായി ബിജെപിയുടെ ഭരണത്തിന് കീഴില്‍ വന്നത് പാലക്കാട്ടാണ്. കേവല ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് പാലക്കാട് നഗരസഭയില്‍ ബിജെപി അധികാരത്തില്‍ വന്നത്. ഇടതു-വലതു മുന്നണികളുടെ അവിശ്വാസങ്ങളെ പൊളിച്ചടുക്കി അഞ്ചുവര്‍ഷം തികച്ചുഭരിക്കാന്‍ ബിജെപിയുടെ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും കഴിഞ്ഞു. ഇത് മുന്‍നിര്‍ത്തി സുസ്ഥിര ഭരണത്തിന് വോട്ടുതേടുകയാണിവിടെ ബിജെപി.
Samayam Malayalam a report on palakkad bjp and who is sivarajan
പാലക്കാട് നഗരസഭയിലെ ബിജെപി ഇതാണ്... തോല്‍ക്കാന്‍ മനസില്ലാതെ ശിവരാജനും, ആരാണ് ശിവരാജന്‍?


​ആരാണ് എന്‍ ശിവരാജന്‍

ഇതിനോടൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരു പേരുകൂടിയുണ്ട്. അതാണ് എന്‍ ശിവരാജന്‍. നിലവില്‍ ബിജെപിയുടെ നാഷണല്‍ കൗണ്‍സില്‍ അംഗമായ ശിവരാജന്‍ ഇത്തവണ ഇറങ്ങുന്നത് ഏഴാം അങ്കത്തിനാണ്. 1988 ല്‍ ആദ്യമായി ജയിച്ചു കയറിയ മേലാമുറി വാര്‍ഡില്‍ നിന്നും ശിവരാജന്‍ മത്സരിക്കുമ്പോള്‍ മൂന്നുപതിറ്റാണ്ടിലേറെ കാലമായി താമര ചിഹ്‌നത്തില്‍ മത്സരിച്ചു ജയിച്ച് ജനപ്രതിനിധിയായി തുടരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. നഗരസഭയിലേക്ക് നടന്ന കഴിഞ്ഞ ആറുതെരഞ്ഞെടുപ്പിലും ശിവരാജന്‍ സ്ഥാനാര്‍ഥിയാണ്. എല്ലാതവണയും വിജയിച്ചിട്ടുമുണ്ട്.

​2015ലെ തിരിച്ചു വരവ് മാസ്

ബിജെപി രൂപീകൃതമായതിനുശേഷം 1988 ല്‍ നടന്ന ആദ്യ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍തന്നെ എന്‍ ശിവരാജന്‍ ഉള്‍പ്പെടെ ആറു ബിജെപിക്കാരാണ് പാലക്കാട് നഗരസഭയിലേക്ക് ജയിച്ചുകയറിയത്. 1995 ലെ തെരഞ്ഞെടുപ്പില്‍ ആ ആറു സീറ്റും നിലനിര്‍ത്തിയ ബിജെപി 2000 ത്തില്‍ അത് എട്ടുസീറ്റായി വര്‍ധിപ്പിച്ചു. 2005ല്‍ അത് 17 സീറ്റിലേക്ക് ഉയര്‍ന്ന് നഗരസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. അത്തവണ കഷ്ടിച്ച് ഒരുവര്‍ഷം ഭരിക്കാനും കഴിഞ്ഞു. 2010ല്‍ പാര്‍ട്ടിയുടെ സീറ്റുകള്‍ 15 ലേക്ക് ചുരുങ്ങിയെങ്കിലും 2015 ലെ തിരിച്ചുവരവ് മാസായിരുന്നു.

​ഏറ്റവും വലിയ ഒറ്റകക്ഷി

ആകെ 52 അംഗ പാലക്കാട് നഗരസഭയില്‍ 24 സീറ്റുമായാണ് കഴിഞ്ഞ തവണ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണം പിടിച്ചത്. പ്രതിപക്ഷമായ യുഡിഎഫ് 17 സീറ്റില്‍ വിജയിച്ചപ്പോള്‍ സിപിഎം ഒമ്പത് സീറ്റിലേക്ക് ഒതുങ്ങി. ഒരു വെല്‍ഫെയര്‍ പാര്‍ട്ടി അംഗവും ഒരു ലീഗ് വിമതനും വിജയിച്ചു. ഇത്തവണ ഏറ്റവും വലിയ ഒറ്റകക്ഷിയല്ല കേവല ഭൂരിപക്ഷത്തിനും മുകളിലാണ് ബിജെപിയുടെ പ്രതീക്ഷ. മോദി സര്‍ക്കാരിന്‍റെ അമൃത് പദ്ധതിയിലൂടെ നഗരത്തില്‍ നടപ്പാക്കി വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് അതിനവര്‍ പരിശ്രമിക്കുന്നത്.

​കെട്ടിവച്ച കാശ് പോലും കിട്ടിയില്ല

പാലക്കാട് നഗരസഭയിലെ ബിജെപിയുടെ ഈ വളര്‍ച്ചാഘട്ടം പരിശോധിക്കുന്നതിനൊപ്പം വിജയിച്ചുവരുന്നയാളാണ് ശിവരാജനും. മത്സരിച്ച ആറുതവണയും വിജയിച്ചു. 2010ല്‍ ശിവരാജനെതിരെ മത്സരിച്ചവരുടെ കെട്ടിവച്ച കാശുപോലും പോയിക്കിട്ടി. മേലാമുറി വാര്‍ഡില്‍ അത്രത്തോളം ജനകീയനായി കഴിഞ്ഞു ശിവരാജന്‍. 2000 മുതല്‍ 2015 വരെ നഗരസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന ശിവരാജന്‍ 2005-2010 ല്‍ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനവും വഹിച്ചു.

​ബിജെപി രൂപീകരണ സമ്മേളനം

പാര്‍ട്ടി മണ്ഡലം പ്രസിഡന്‍റായിരിക്കുമ്പോഴാണ് ശിവരാജന്‍റെ ആദ്യമത്സരം. പിന്നീട് ജില്ലാ സെക്രട്ടറി, ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, പ്രസിഡന്‍റ്, മേഖലാ പ്രസിഡന്‍റ്, സംസ്ഥാന വൈസ് പ്രസിഡന്റുമൊക്കെയായി. ഇതിനിടെ 1996 ല്‍ മലമ്പുഴയിലും 2011 ലും 2016 ലും നെന്മാറയിലും നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരത്തിനിറങ്ങി. 96 ല്‍ മലമ്പുഴയില്‍ ടി. ശിവദാസമേനോനോടാണ് മത്സരിച്ചത്. നെന്മാറയില്‍ ആദ്യം മത്സരിക്കുമ്പോള്‍ നാലായിരം വോട്ടുണ്ടായിരുന്നത് ഒമ്പതിനായിരമായി ഉയര്‍ന്നു. രണ്ടാതവണ അത് 25,000 ത്തിലേക്ക് വര്‍ധിച്ചു. 1980 ഏപ്രില്‍ ആറിന് ഡല്‍ഹിയില്‍ നടന്ന ബിജെപി രൂപീകരണ സമ്മേളനത്തില്‍ പങ്കെടുത്ത ശിവരാജന് പാര്‍ട്ടിയാണ് മുഖ്യം. ഭാര്യയും മൂന്നുമക്കളുമുള്ള ശിവരാജന്‍ യൂക്കോ ബാങ്കിലെ ഡെപ്പോസിറ്റ് കളക്ഷന്‍ ഏജന്‍റുകൂടിയാണ്. രാവിലെ 10 മുതല്‍ മൂന്നുമണിവരെയുള്ള ജോലി സമയത്തിന് മുമ്പും ശേഷവുമാണ് പ്രചാരണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്