ആപ്പ്ജില്ല

ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍

ക്ഷേത്രങ്ങളിലെ മോഷണത്തെ തുടർന്ന് നിരീക്ഷണ ക്യാമകൾ കേന്ദ്രീകരിച്ച് ഒറ്റപ്പാലം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Edited byമേരി മാര്‍ഗ്രറ്റ് | Lipi 7 Sept 2023, 3:58 pm

ഹൈലൈറ്റ്:

  • വിവിധ ജില്ലകളിലെ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയതിന് ഇരുവർക്കുമെതിരെ 20 ലധികം കേസുകള്‍
  • പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു
  • ഒറ്റപ്പാലം പോലീസാണ് അറസ്റ്റുചെയ്തത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam theft (28)
പിടിയിലായ മുരളി, ടിന്‍സ്
പാലക്കാട്: വാണിയംകുളം കോതയൂർ നരസിംഹമൂർത്തി ക്ഷേത്രം, ചെറുകാട്ടുപുലം ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ. തൃശൂർ കൂർക്കഞ്ചേരി സ്വദേശി മുരളി, കണ്ണൂർ കൊട്ടിയൂർ സ്വദേശി ടിൻസ് എന്നിവരെ ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തു. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇരുവരുമെന്നും പോലീസ് പറഞ്ഞു.
Also Read: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; വ്യാജ സിദ്ധന്‍ അറസ്റ്റില്‍

കോതയൂർ നരസിംഹമൂർത്തി ക്ഷേത്രം, ചെറുകാട്ടുപുലം ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതികളെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തത്. തൃശൂർ കൂർക്കഞ്ചേരി ചെട്ടിപ്പറമ്പിൽ വീട്ടിൽ 54 കാരനായ മുരളി, കണ്ണൂർ കൊട്ടിയൂർ മുണ്ടിയാനിക്കൽ വീട്ടിൽ 32 കാരനായ ടിൻസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ക്ഷേത്രങ്ങളിലെ മോഷണത്തെ തുടർന്ന് നിരീക്ഷണ ക്യാമകൾ കേന്ദ്രീകരിച്ച് ഒറ്റപ്പാലം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഷൊർണ്ണൂരിൽ വെച്ച് പിടിയിലായത്.


പാലക്കാട് ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

പ്രതിയായ ടിൻസ് മോഷണത്തിന് മുൻപായി 18 ദിവസത്തോളം വാണിയംകുളത്തെ ചായക്കടയിൽ ജോലി ചെയ്തിരുന്നതായും പോലീസ് പറഞ്ഞു. ഇതിനിടയിലാണ് മോഷണം നടത്തേണ്ട സ്ഥലങ്ങൾ കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. മുരളി ഷൊർണ്ണൂരിൽ ആക്രി സാധനങ്ങൾ പെറുക്കി വിറ്റാണ് നടന്നിരുന്നത്. വിവിധ ജില്ലകളിലെ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയതിന് ഇരുവർക്കുമെതിരെ 20 ലധികം കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു. ഒറ്റപ്പാലം സ്റ്റേഷൻ ഹൗസ് ഓഫീസർ യോഗേഷ് മാദ്ധ്യ ഐ പി എസ്, സബ് ഇൻസ്പെക്ടർ കെ.ജെ പ്രവീൺ,എ എസ് ഐ മാരായ രാജനാരായണൻ, റഷീദലി, മൈസൽ ഹക്കീം, സി പി ഒ മാരായ ജയരാജൻ, ഹർഷാദ്, സജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Also Read:
Karunya Plus KN 486 Lottery: സ്വന്തമാക്കിയത് 80 ലക്ഷം, രണ്ടാമന് 10 ലക്ഷം, കാരുണ്യ പ്ലസ് ഫലം

Read Latest Local News and
Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്