പാലക്കാട്: സന്നദ്ധ കൂട്ടായ്മയുടെ ഇടപെടലിൽ കിഡ്നിയും ഹൃദയവും തകരാറിലയ ആൻഡമാൻ സ്വദേശിയായ മുജീബ് റഹ്മാനെ റോഡ് മാർഗം ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചു. തിങ്കളാഴ്ച രാത്രി 10:25ന് പെരിന്തൽമണ്ണയിലെ അൽഷിഫ ആശുപത്രിയിൽ നിന്നും ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലേക്കാണ് മുജീബിനെ എത്തിച്ചത്.
ആംബുലൻസിൻ്റെ യാത്ര സുഗമമാക്കി നൂറ് കണക്കിനാളുകൾ അണിനിരന്നതോടെ ചൊവ്വാഴ്ച രാവിലെ 8:15ന് ആംബുലൻസ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ എത്തി. ഡ്രൈവർ ജുനൈദാണ് ആംബുലൻസ് ഓടിച്ചത്. സഹായിയായി കോ ഡ്രൈവർ ശരത്തും ഒപ്പമുണ്ടായിരുന്നു.
ആംബുലൻസ് യാത്ര പുറപ്പെട്ടത് മുതൽ കോയമ്പത്തൂർ വരെയും യാത്ര തടസങ്ങൾ ഒഴിവാക്കാൻ പാലക്കാട് ജില്ലയിലെ ക്രിട്ടിക്കൽ കെയർ എമർജൻസി സംഘത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നു. ജില്ലയിലെ നൂറോളം പ്രവർത്തകർ കോയമ്പത്തൂർ വരെയുള്ള പ്രധാന നഗരങ്ങളിൽ കേന്ദ്രീകരിച്ചു. ആംബുലൻസിന് കടന്നു പോകാൻ വഴിയൊരുക്കി.
തിരക്കുള്ള പ്രധാന നഗരങ്ങളിൽ യാത്ര തടസം ഒഴിവാക്കാൻ മറ്റ് രണ്ട് ആംബുലൻസുകളുടെ സേവനം കൂടി ഉപയോഗപ്പെടുത്തി ഡോ. ഷംസീർമൂപ്പന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം യാത്രയിൽ ഉടനീളം രോഗിയുടെ സുരക്ഷ ഉറപ്പുവരുത്തി.
ക്രിട്ടിക്കൽ കെയർ എമർജൻസി സംഘത്തിൻ്റെ സംസ്ഥാന വൈസ് പ്രസിഡൻ്റ് അർഷാദ് തേനൂരിന്റെയും ജില്ലാ സെക്രട്ടറി യൂനസ് മേപ്പറമ്പിന്റെയും നേതൃത്വത്തിലാണ് ആംബുലൻസ് കടന്ന് പോകുന്ന റോഡുകളിൽ സൗകര്യങ്ങൾ സജ്ജമാക്കിയത്.
Read Latest Local News and Malayalam News
ആംബുലൻസിൻ്റെ യാത്ര സുഗമമാക്കി നൂറ് കണക്കിനാളുകൾ അണിനിരന്നതോടെ ചൊവ്വാഴ്ച രാവിലെ 8:15ന് ആംബുലൻസ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ എത്തി. ഡ്രൈവർ ജുനൈദാണ് ആംബുലൻസ് ഓടിച്ചത്. സഹായിയായി കോ ഡ്രൈവർ ശരത്തും ഒപ്പമുണ്ടായിരുന്നു.
ആംബുലൻസ് യാത്ര പുറപ്പെട്ടത് മുതൽ കോയമ്പത്തൂർ വരെയും യാത്ര തടസങ്ങൾ ഒഴിവാക്കാൻ പാലക്കാട് ജില്ലയിലെ ക്രിട്ടിക്കൽ കെയർ എമർജൻസി സംഘത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നു. ജില്ലയിലെ നൂറോളം പ്രവർത്തകർ കോയമ്പത്തൂർ വരെയുള്ള പ്രധാന നഗരങ്ങളിൽ കേന്ദ്രീകരിച്ചു. ആംബുലൻസിന് കടന്നു പോകാൻ വഴിയൊരുക്കി.
തിരക്കുള്ള പ്രധാന നഗരങ്ങളിൽ യാത്ര തടസം ഒഴിവാക്കാൻ മറ്റ് രണ്ട് ആംബുലൻസുകളുടെ സേവനം കൂടി ഉപയോഗപ്പെടുത്തി ഡോ. ഷംസീർമൂപ്പന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം യാത്രയിൽ ഉടനീളം രോഗിയുടെ സുരക്ഷ ഉറപ്പുവരുത്തി.
ക്രിട്ടിക്കൽ കെയർ എമർജൻസി സംഘത്തിൻ്റെ സംസ്ഥാന വൈസ് പ്രസിഡൻ്റ് അർഷാദ് തേനൂരിന്റെയും ജില്ലാ സെക്രട്ടറി യൂനസ് മേപ്പറമ്പിന്റെയും നേതൃത്വത്തിലാണ് ആംബുലൻസ് കടന്ന് പോകുന്ന റോഡുകളിൽ സൗകര്യങ്ങൾ സജ്ജമാക്കിയത്.
Read Latest Local News and Malayalam News