ആപ്പ്ജില്ല

ജവാന്‍റെ ജീവന്‍ രക്ഷിക്കാനായി നല്‍കിയത് വലത് കൈ... അതേ ജവാന്‍റെ കൈപിടിച്ച് കേരളത്തിന്‍റെ മരുമകളായി, ഇപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി, അമ്പരപ്പിക്കും ജീവിത കഥ

അപകടത്തിനു ശേഷം ആശുപത്രിയിലെത്തിയപ്പോള്‍ കൈ മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ആ സമയത്ത് സ്വന്തം കൈ നല്‍കാനാവുമോ എന്ന് വികാസ് ഡോക്ടറോട് ചോദിക്കുന്നത് ജ്യോതി കേട്ടു. അവിടെ നിന്നാരംഭിച്ച പ്രണയമാണ് വിവാഹത്തിലെത്തിയത്.അപ്രതീക്ഷിതമായ സംഭവങ്ങളാണ് ജ്യോതിയുടെ ജീവിതത്തിൽ അരങ്ങേറിയത്

Samayam Malayalam 5 Dec 2020, 8:22 pm
പാലക്കാട്: സിനിമയെ വെല്ലുന്ന ജീവിത കഥയാണ് പാലക്കാട് കൊല്ലങ്കോട് പഞ്ചായത്തിലെ പാലത്തുള്ളി ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ത്ഥി ജ്യോതി വികാസിന്റേത്. ഛത്തിസ്ഗഡിലെ ദണ്ഡേ വാഡയിലെ ബചേലി സ്വദേശിനി. അപരിചിതനായ സിഐഎസ്എഫ് ജവാന്റെ ജീവന്‍ രക്ഷിയ്ക്കാനായി വലതുകൈ നല്‍കി. പിന്നീട് മലയാളിയായ ആ ജവാന്‍റെ കൈപ്പിടിച്ച് കേരളത്തിന്‍റെ മരുമകളായി.
Samayam Malayalam chattisgarh native saved jawans life sacrificing right hand became his wife and now bjp candidate at palakkad
ജവാന്‍റെ ജീവന്‍ രക്ഷിക്കാനായി നല്‍കിയത് വലത് കൈ... അതേ ജവാന്‍റെ കൈപിടിച്ച് കേരളത്തിന്‍റെ മരുമകളായി, ഇപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി, അമ്പരപ്പിക്കും ജീവിത കഥ


​നന്നായി മലയാളം സംസാരിക്കും

ഇപ്പോള്‍ കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടിലെ സിഐഎസ്എഫ് ജവാനാണ് ജ്യോതിയുടെ ഭര്‍ത്താവ് പാലത്തുള്ള ചീരയങ്കാട് പഞ്ചാനകുളമ്പില്‍ പിവി വികാസ്. 2011-ലായുരുന്നു വിവാഹം. ഇപ്പോള്‍ നന്നായി മലയാളവും സംസാരിക്കും. മലയാളത്തെ നെഞ്ചോടു ചേര്‍ത്ത ജ്യോതി തിരഞ്ഞെടുപ്പിലേക്കിറങ്ങിയതും ആത്മവിശ്വാസത്തോടെയാണ്. 2010 ജനുവരി മൂന്നിന് ഒരു ബസ് യാത്രയായിരുന്നു ജ്യോതിയുടെയും വികാസിന്‍റെയും ജീവിതം മാറ്റി മറിച്ചത്.

​വലത് കൈ അറ്റുപോയി

ഛത്തിസ്ഗഡിലെ ദുര്‍ഗ് എന്ന പ്രദേശത്തുവെച്ച് ടാങ്കര്‍ ലോറിയുമായി ബസ് കൂട്ടിയിടിയ്ക്കാന്‍ പോലുന്നത് ജ്യോതി കണ്ടു. ഇതറിയാതെ മുന്നിലെ സീറ്റില്‍ ഉറങ്ങുകയായിരുന്ന ചെറുപ്പക്കാരനെ പിന്നിലിരുന്ന ജ്യോതി തള്ളി രക്ഷപ്പെടുത്തി. ഈ ശ്രമത്തിനിടെ ജ്യോതിയുടെ വലതു കൈ അറ്റുപോയി. സിഐഎസ്എഫിന്റെ ബൈലാഡിലാ ക്യാമ്പിലായിരുന്നു അന്ന് വികാസ് ഉണ്ടായിരുന്നത്.

​പ്രണയം ആരംഭിച്ചത് ആശുപത്രിയില്‍ നിന്ന്

അപടത്തില്‍ നിന്ന് രക്ഷിച്ച അന്ന് മുതല്‍ തുടങ്ങിയ ബന്ധമാണ് ഇരുവരെയും വിവാഹത്തിലെത്തിച്ചത്. അപകടത്തിനു ശേഷം ആശുപത്രിയിലെത്തിയപ്പോള്‍ കൈ മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ആ സമയത്ത് സ്വന്തം കൈ നല്‍കാനാവുമോ എന്ന് വികാസ് ഡോക്ടറോട് ചോദിക്കുന്നത് ജ്യോതി കേട്ടു. അവിടെ നിന്നാരംഭിച്ച പ്രണയമാണ് വിവാഹത്തിലെത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്