പാലക്കാട്: ഒറ്റപ്പാലത്ത് വച്ച് നടക്കുന്ന പാലക്കാട് ജില്ലാ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം ഭരത നാട്യ മത്സരം വേദിയിൽ വിധി നിർണ്ണയത്തെ ചൊല്ലി സംഘർഷം. മൂന്ന് വനിതകളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചൊവ്വാഴ്ച രാത്രി 8 മണിയോടെയുണ്ടായ പ്രതിഷേധമാണ് അറസ്റ്റിൽ കലാശിച്ചത്. Also Read: ആ പിഞ്ചുകുഞ്ഞിന്റെ ജീവനെടുക്കാൻ റുഖിയയും ഒത്താശ ചെയ്തു, മാഹിൻകണ്ണും റുഖിയയും കസ്റ്റഡിയിൽ, അന്വേഷണിക്കുന്നത് 15 അംഗ സംഘം
വിധി നിർണ്ണയത്തിലെ അപാകത ചൂണ്ടിക്കാട്ടി വിധി കർത്താക്കളെ തടയുകയും കലോത്സവ വേദിക്കരികിൽ സംഘാടകരുമായി ഏറെ നേരം വാക്കുതർക്കമുണ്ടാവുകയും ചെയ്തിരുന്നു. എൽഎസ്എൻ ഗേൾസ് ഹൈസ്കൂളിലെ പ്രധാന വേദിയിൽ രാത്രി 8 മണിയോടെയാണ് ഹൈസ്കൂൾ വിഭാഗം ഭരതനാട്യ മത്സരം സമാപിച്ചത്. വിധി പ്രഖ്യാപനത്തിനു ശേഷം വേദിക്ക് മുന്നിൽ പ്രതിഷേധം ഉയരുകയായിരുന്നു. ഏറെ നേരം പോലീസ് ഇടപെട്ടിട്ടും പ്രതിഷേധക്കാർ പിരിഞ്ഞു പോയില്ല. പിന്നീടാണ് മൂന്ന് വനിതകളെ അറസ്റ്റ് ചെയ്ത് നീക്കിയത്.
Also Read: മത്സ്യക്കച്ചവടക്കാരനായ മാഹിൻ കണ്ണുമായി പ്രണയം, താമസം ഒരുമിച്ച്, കുട്ടിയുമായി, റുഖിയയുടെ ഫോൺ വിളിയോടെ എല്ലാം തകിടം മറിഞ്ഞു, വിദ്യയേയും കുട്ടിയേയും കൊലപ്പെടുത്തി
കലോത്സവം രണ്ടാം ദിവസം പിന്നിടുമ്പോൾ അപ്പീലുകളുടെ കൂമ്പാരമാണ്. പല വേദികൾക്കരികിലും വിധി കർത്താക്കൾക്കെതിരെ വ്യാപക പ്രതിഷേധങ്ങളാണുയർന്നത്. ആദ്യ ദിനത്തിൽ നടന്ന ചെണ്ടമേള മത്സരത്തിലും, രണ്ടാം ദിവസത്തിൽ നടന്ന നൃത്ത മത്സരങ്ങളിലും ജഡ്ജ്മെന്റുമായി ബന്ധപ്പെട്ട് വ്യാപക പരാതികളാണ് ഉയർന്നു വന്നത്. ആകെ 65 അപ്പീലുകളാണ് അപ്പീൽ കമ്മറ്റിക്ക് മുൻപാകെ വന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ 37 എണ്ണവും ഹയർ സെക്കന്ററി വിഭാഗത്തിൽ 28 എണ്ണവും അപ്പീലുകൾ അപ്പീൽ കമ്മറ്റി കൈപ്പറ്റി.
വേദി 4 ൽ നടന്ന കോൽക്കളി മത്സരത്തിന് മാത്രം 6 അപ്പീലുകളാണ് വന്നത്. കോൽക്കളി മത്സരത്തിലെ അപാകത ചൂണ്ടിക്കാട്ടി അധ്യാപകരും വിദ്യാർഥികളും വിധി കർത്താക്കളെ വേദിക്കരികിൽ തടഞ്ഞുവെച്ചിരുന്നു. ആദ്യ ദിവസം നടന്ന ചെണ്ടമേളമത്സര വിധി നിർണ്ണയവും വിവാദമായിരുന്നു. ചെണ്ടമേളം മത്സരത്തിൽ മൂന്ന് അപ്പീലുകളാണ് വന്നിട്ടുള്ളത്. മോണോ ആക്ട് മത്സരങ്ങൾക്കും അപ്പീലുകൾ വന്നിട്ടുണ്ട്.
അപ്പീലുകൾ നൽകിയ മത്സരാർത്ഥികളുടെ ഹിയറിങ്ങും അപ്പീൽ കമ്മറ്റി നടത്തിവരുന്നു. സ്റ്റേജ് മാനേജറുടെ റിപ്പോർട്ട്, റിസൽട്ട് ഷീറ്റ്, ടാബുലേഷൻ ഫീറ്റ്, എന്നിവയെല്ലാം പരിശോധിച്ച ശേഷമായിരിക്കും അപ്പീൽ പരിഗണിക്കുക എന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി വി മനോജ് കുമാർ പറഞ്ഞു.
പാലക്കാട് ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
വിധി നിർണ്ണയത്തിലെ അപാകത ചൂണ്ടിക്കാട്ടി വിധി കർത്താക്കളെ തടയുകയും കലോത്സവ വേദിക്കരികിൽ സംഘാടകരുമായി ഏറെ നേരം വാക്കുതർക്കമുണ്ടാവുകയും ചെയ്തിരുന്നു. എൽഎസ്എൻ ഗേൾസ് ഹൈസ്കൂളിലെ പ്രധാന വേദിയിൽ രാത്രി 8 മണിയോടെയാണ് ഹൈസ്കൂൾ വിഭാഗം ഭരതനാട്യ മത്സരം സമാപിച്ചത്. വിധി പ്രഖ്യാപനത്തിനു ശേഷം വേദിക്ക് മുന്നിൽ പ്രതിഷേധം ഉയരുകയായിരുന്നു. ഏറെ നേരം പോലീസ് ഇടപെട്ടിട്ടും പ്രതിഷേധക്കാർ പിരിഞ്ഞു പോയില്ല. പിന്നീടാണ് മൂന്ന് വനിതകളെ അറസ്റ്റ് ചെയ്ത് നീക്കിയത്.
Also Read: മത്സ്യക്കച്ചവടക്കാരനായ മാഹിൻ കണ്ണുമായി പ്രണയം, താമസം ഒരുമിച്ച്, കുട്ടിയുമായി, റുഖിയയുടെ ഫോൺ വിളിയോടെ എല്ലാം തകിടം മറിഞ്ഞു, വിദ്യയേയും കുട്ടിയേയും കൊലപ്പെടുത്തി
കലോത്സവം രണ്ടാം ദിവസം പിന്നിടുമ്പോൾ അപ്പീലുകളുടെ കൂമ്പാരമാണ്. പല വേദികൾക്കരികിലും വിധി കർത്താക്കൾക്കെതിരെ വ്യാപക പ്രതിഷേധങ്ങളാണുയർന്നത്. ആദ്യ ദിനത്തിൽ നടന്ന ചെണ്ടമേള മത്സരത്തിലും, രണ്ടാം ദിവസത്തിൽ നടന്ന നൃത്ത മത്സരങ്ങളിലും ജഡ്ജ്മെന്റുമായി ബന്ധപ്പെട്ട് വ്യാപക പരാതികളാണ് ഉയർന്നു വന്നത്. ആകെ 65 അപ്പീലുകളാണ് അപ്പീൽ കമ്മറ്റിക്ക് മുൻപാകെ വന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ 37 എണ്ണവും ഹയർ സെക്കന്ററി വിഭാഗത്തിൽ 28 എണ്ണവും അപ്പീലുകൾ അപ്പീൽ കമ്മറ്റി കൈപ്പറ്റി.
വേദി 4 ൽ നടന്ന കോൽക്കളി മത്സരത്തിന് മാത്രം 6 അപ്പീലുകളാണ് വന്നത്. കോൽക്കളി മത്സരത്തിലെ അപാകത ചൂണ്ടിക്കാട്ടി അധ്യാപകരും വിദ്യാർഥികളും വിധി കർത്താക്കളെ വേദിക്കരികിൽ തടഞ്ഞുവെച്ചിരുന്നു. ആദ്യ ദിവസം നടന്ന ചെണ്ടമേളമത്സര വിധി നിർണ്ണയവും വിവാദമായിരുന്നു. ചെണ്ടമേളം മത്സരത്തിൽ മൂന്ന് അപ്പീലുകളാണ് വന്നിട്ടുള്ളത്. മോണോ ആക്ട് മത്സരങ്ങൾക്കും അപ്പീലുകൾ വന്നിട്ടുണ്ട്.
അപ്പീലുകൾ നൽകിയ മത്സരാർത്ഥികളുടെ ഹിയറിങ്ങും അപ്പീൽ കമ്മറ്റി നടത്തിവരുന്നു. സ്റ്റേജ് മാനേജറുടെ റിപ്പോർട്ട്, റിസൽട്ട് ഷീറ്റ്, ടാബുലേഷൻ ഫീറ്റ്, എന്നിവയെല്ലാം പരിശോധിച്ച ശേഷമായിരിക്കും അപ്പീൽ പരിഗണിക്കുക എന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി വി മനോജ് കുമാർ പറഞ്ഞു.
പാലക്കാട് ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News