പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നശീകരണ ബുദ്ധിയോടെ യുദ്ധം നടത്തുന്ന ഗവർണർ ചാൻസലർ പദവി ദുരുപയോഗം ചെയ്യുകയാണ്. സംഘപരിവാറിൻ്റെ ചട്ടുകമായിട്ടാണ് അദ്ദേഹത്തിൻ്റെ പ്രവർത്തനം. ഭരണത്തെ അസ്ഥിരപ്പെടുത്താൻ കോടതി ഉത്തരവ് ആയുധമാക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഭരണത്തെ അസ്ഥിരപ്പെടുത്താൻ ഗവർണർ കോടതി ഉത്തരവ് ആയുധമാക്കുകയാണ്. കേരളത്തിലെ ചില കാര്യങ്ങളിൽ ഗവർണർ അസ്വാഭാവിക തിടുക്കം കാണിക്കുകയാണ്. ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടി ജനാധിപത്യത്തിൻ്റെ അന്തസത്ത് നിരാകരിക്കുന്നു. സർക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല ഗവർണർ പദവിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വൈസ് ചാൻസലർമാർക്ക് ഗവർണർ നൽകിയ നിർദേശം അസ്വാഭാവികമാണ്. ഒൻപത് സർവകലാശാലകളുടെയും നിയമനമ അധികാരി ഗവർണറാണ്. നിയമനം ചട്ടവിരുദ്ധമെങ്കിൽ അതിനുള്ള ഉത്തരവാദി ഗവർണർ തന്നെയാണ്. പദവിയിൽ നിന്നും ആദ്യം ഒഴിയേണ്ടത് വിസിമാരാണോ എന്ന് ഗവർണർ ചിന്തിക്കണം. സർവകലാശാലകളുടെ അധികാരത്തിൻ മേലുള്ള കടന്നുകയറ്റം ജനാധിപത്യത്തിൻ്റെ അന്തസത്ത ഹനിക്കുന്ന നീക്കമാണ്. സർക്കാരിനെ സമ്മർദത്തിലാക്കാനുള്ളതല്ല ഗവർണർ പദവിയെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
സാങ്കേതികതയിൽ തൂങ്ങിയാണ് ഗവർണറുടെ നടപടി. ഗവർണറുടെ നടപടിക്ക് നിയമപരമായ സാധുതയില്ല. യൂണിവേഴ്സിറ്റി ആക്ടിൽ ചാൻസലർമാരെ പിരിച്ചുവിടാൻ വ്യവസ്ഥയില്ല. വിസിമാരോട് രാജിവെക്കാൻ പറയാനോ പുറത്താക്കാനോ ഗവർണർക്ക് അധികാരമില്ല. മന്ത്രിമാരെ പുറത്താക്കാൻ വിവേചനാധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർവകലാശാല ഭരണം അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ഗവർണറുടെ ഇടപെടൽ സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Latest Local News and Malayalam News
ഭരണത്തെ അസ്ഥിരപ്പെടുത്താൻ ഗവർണർ കോടതി ഉത്തരവ് ആയുധമാക്കുകയാണ്. കേരളത്തിലെ ചില കാര്യങ്ങളിൽ ഗവർണർ അസ്വാഭാവിക തിടുക്കം കാണിക്കുകയാണ്. ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടി ജനാധിപത്യത്തിൻ്റെ അന്തസത്ത് നിരാകരിക്കുന്നു. സർക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല ഗവർണർ പദവിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വൈസ് ചാൻസലർമാർക്ക് ഗവർണർ നൽകിയ നിർദേശം അസ്വാഭാവികമാണ്. ഒൻപത് സർവകലാശാലകളുടെയും നിയമനമ അധികാരി ഗവർണറാണ്. നിയമനം ചട്ടവിരുദ്ധമെങ്കിൽ അതിനുള്ള ഉത്തരവാദി ഗവർണർ തന്നെയാണ്. പദവിയിൽ നിന്നും ആദ്യം ഒഴിയേണ്ടത് വിസിമാരാണോ എന്ന് ഗവർണർ ചിന്തിക്കണം. സർവകലാശാലകളുടെ അധികാരത്തിൻ മേലുള്ള കടന്നുകയറ്റം ജനാധിപത്യത്തിൻ്റെ അന്തസത്ത ഹനിക്കുന്ന നീക്കമാണ്. സർക്കാരിനെ സമ്മർദത്തിലാക്കാനുള്ളതല്ല ഗവർണർ പദവിയെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
സാങ്കേതികതയിൽ തൂങ്ങിയാണ് ഗവർണറുടെ നടപടി. ഗവർണറുടെ നടപടിക്ക് നിയമപരമായ സാധുതയില്ല. യൂണിവേഴ്സിറ്റി ആക്ടിൽ ചാൻസലർമാരെ പിരിച്ചുവിടാൻ വ്യവസ്ഥയില്ല. വിസിമാരോട് രാജിവെക്കാൻ പറയാനോ പുറത്താക്കാനോ ഗവർണർക്ക് അധികാരമില്ല. മന്ത്രിമാരെ പുറത്താക്കാൻ വിവേചനാധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർവകലാശാല ഭരണം അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ഗവർണറുടെ ഇടപെടൽ സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Latest Local News and Malayalam News